Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനദാഹിയായ ദീര്‍ഘതമസ്

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്.

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 19, 2021, 05:00 am IST
in Samskriti

ഉതത്ഥ്യന്റെ ഭാര്യ മമത യഥാസമയം പ്രസവിച്ചു. ക്രമത്തില്‍ മമതയ്‌ക്ക് ഒരു കാര്യം വ്യക്തമായി. തന്റെ മകന് കാഴ്ച ശക്തിയില്ല. അതെ, ബൃഹസ്പതിയുടെ ശാപം ഫലിച്ചിരിക്കുന്നു. അവന്റെ കണ്ണുകളില്‍ ഇരുട്ടാണ് തങ്ങി നില്‍ക്കുന്നത്. ദീര്‍ഘമായ ഇരുട്ട്. അതു മനസ്സിലാക്കി ഉതത്ഥ്യന്‍ അവന് ദീര്‍ഘ തമസ് എന്നു പേരു നല്‍കി. ഇതു കേട്ട് അംഗിരസ് മഹര്‍ഷി പറഞ്ഞു, അവന്‍ ദീര്‍ഘ തമസായിരിക്കാം. പക്ഷേ, സ്ഥിര തമസ്സാവില്ല. അദ്ദേഹം അനുഗ്രഹിച്ചു; ‘തമസോ മാ ജ്യോതിര്‍ ഗമയ’. ഇരുട്ടില്‍ നിന്നും ഇവന്‍ പ്രകാശത്തിലേക്ക് തിരിച്ചു വരും.  

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്. ഇത് ശാപമല്ല. എന്നാല്‍ സ്വാനുഭവത്തില്‍ വരുമ്പോഴേ ഇതൊക്കെ പഠിക്കാന്‍ ചിലര്‍ക്ക് സാധ്യമാകൂ. (ബൃഹസ്പതിയുടെ ഭാര്യ താരയ്‌ക്ക് ശിഷ്യനായ ചന്ദ്രനുമായുണ്ടായിരുന്ന അടുപ്പം ഈ ഘട്ടത്തില്‍ ബൃഹസ്പതിയുടെ അറിവില്‍ പെട്ടിരുന്നില്ല).

അംഗിരസില്‍ നിന്നും ഉതത്ഥ്യനില്‍ നിന്നും മറ്റു പല ഗുരുക്കന്മാരില്‍ നിന്നും വേദങ്ങള്‍ കേട്ടു വളര്‍ന്ന ദീര്‍ഘ തമസ് വളരെ ജ്ഞാനിയായിരുന്നു. ബൃഹസ്പതി തുല്യനാണ് ദീര്‍ഘ തമസെന്ന് പലരും പറയുന്നതു കേട്ട് അദ്ദേഹം സ്വയമറിയാതെ ബൃഹസ്പതിയുമായി താരതമ്യപ്പെടുത്തി നോക്കി. താന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ബൃഹസ്പതിയുടെ വായില്‍ നിന്നു വീണ വാക്കുകളെപ്പോലും അദ്ദേഹം താരതമ്യപഠനത്തിന് ഉപയോഗപ്പെടുത്തി. കാഴ്ചയില്ലെങ്കിലും എല്ലാ കാര്യങ്ങളേയും മനസാ വീക്ഷിച്ച് പുറം കണ്ണില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം കണ്ടു.  

ക്രമേണ ദീര്‍ഘ തമസ് വളര്‍ന്ന് യൗവനത്തിലെത്തി. പ്രദ്വേഷി എന്നൊരു ബ്രാഹ്മണ കുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. വിജ്ഞാന ദാഹിയായ ദീര്‍ഘതമസിന് കുടുംബ ജീവിതത്തിലൊന്നും വലിയ താല്‍പര്യമില്ലെന്ന് പ്രദ്വേഷി പതുക്കെ തിരിച്ചറിഞ്ഞു. സന്താനങ്ങളായെങ്കിലും തന്നെയോ സന്താനങ്ങളെയോ പാലിക്കാതെ താന്തോന്നിയെപ്പോലെയാണ് ഭര്‍ത്താവ് കഴിയുന്നതെന്ന് അവള്‍ ധരിച്ചു.

ഇടയ്‌ക്ക് യൗവന യുക്തകളായ സുന്ദരിമാരെ കാണുമ്പോള്‍ ദീര്‍ഘതമസിന്റെ മനസ്സു മാറുന്നതായി ഭാര്യ സംശയിച്ചു. ആ സംശയം ഉറപ്പിക്കും വിധത്തില്‍ സമീപവാസികളില്‍ ചിലരുടെ സംഭാഷണം സംഭാഷണവും കേള്‍ക്കാനിടയായി. ഇതോടെ പ്രദ്വേഷിയുടെ കോപം ഇരാിച്ചു. ഇദ്ദേഹത്തിന്റെ അന്ധത പോലും അഭിനയമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. സുന്ദരികളായ സ്ത്രീകള്‍ അരികിലൂടെ പോയാല്‍ ദീര്‍ഘ തമസ് അവരെ തന്നെ നോക്കിയിരിക്കുമത്രേ. പൂര്‍വത്തില്‍ തന്നെ ബൃഹസ്പതിയില്‍ നിന്നും പ്രകാശ മൈഥുനം പഠിച്ചെടുത്തത് പ്രയോഗത്തില്‍ വരുത്തുകയാണ് ദീര്‍ഘതമസ്സെന്ന് അവര്‍ പറഞ്ഞു. അതോടെ പ്രദ്വേഷി മക്കളുമായി ആലോചിച്ച് ഒരു ചെറു ചങ്ങാടമുണ്ടാക്കി ദീര്‍ഘ തമസ്സിനെ അതില്‍ കയറ്റി ഒരു പുഴയില്‍ ഒഴുക്കി വിട്ടു.  

ഗംഗാ നദിയില്‍ ഒഴുകി നടന്ന ചങ്ങാടത്തില്‍ ദീര്‍ഘ തമസ്സിനെ കണ്ട ആനവ ദേശത്തെ രാജാവ് ബലി അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.            

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.