Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇത് മികച്ച സംവിധാനമാണ്; നേരത്തെ എല്ലാം ഇടനിലക്കാരുടെ കയ്യിലായിരുന്നു’; പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറ്റി താങ്ങുവില നേരിട്ട് കൈമാറുന്ന രീതി

താങ്ങുവില കൈമാറാനായി അടുത്തിടെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പഞ്ചാബ് സര്‍ക്കാരിനോട് കര്‍ഷകരുടെ ഭൂരേഖകള്‍ ആവശ്യപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 03:45 pm IST
in India

ജലന്ധര്‍: 15 വര്‍ഷമായി കൃഷി ചെയ്യുന്നു. ഇക്കാലയളവിലെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷത്തിലാണ് താനെന്ന് രാജ്പുരയ്‌ക്ക് സമീപമുള്ള നില്‍പൂര്‍ ഗ്രാമത്തിലെ ദാലിപ് കുമാര്‍(39) പറയുന്നു. ഫോണില്‍ ലഭിച്ച രണ്ടു സന്ദേശങ്ങളാണ് സന്തോഷത്തിന് കാരണം. രാജ്പുര ചന്തയില്‍ വിറ്റ 171 ക്വിന്റല്‍ ഗോതമ്പിന്റെ താങ്ങുവില(എംഎസ്പി) 1.90 ലക്ഷവും 1.48 ലക്ഷവും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് അറിയിച്ചുളള സന്ദേശങ്ങളായിരുന്നു ഇത്.  പത്തേക്കര്‍ കൃഷിയിടത്തിലെ വിളവാണ് ചന്തയിലെത്തിച്ചത്. നാല്‍പത് ഏക്കറില്‍ കൃഷി ചെയ്യുന്ന ഇദ്ദേഹം ബാക്കിയുള്ള ഗോതമ്പ് സംഭരണത്തിനായി വരും ദിവസങ്ങളില്‍ എടുക്കും. 

ഒരു ക്വിന്റലിന് 1,975 രൂപയാണ് താങ്ങുവില. ഒരുമിച്ച് ഇത്രയും തുക കയ്യില്‍ കിട്ടുക ഇതാദ്യമായിരിക്കുമെന്ന് ദാലിപ് കുമാര്‍ പറയുന്നു. ‘ ഇത് മികച്ച സംവിധാനമാണ്. ഞങ്ങളുടെ വിളകളുടെ പണം ഞങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലത് മറ്റെന്താണ്?’- അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രിസിനോട് ചോദിക്കുന്നു. ‘നേരത്തേ, വിളകള്‍ ചന്തയില്‍ എത്തിച്ചശേഷം അര്‍ഹ്തിയാസ്(ഇടനിലക്കാര്‍) ഞങ്ങള്‍ക്ക് ചെക്ക് തന്നു. എല്ലാം ഇടനിലക്കാരുടെ കയ്യിലായിരുന്നു. കണക്കുകള്‍ തീര്‍ക്കാന്‍ സമയമെടുക്കും. നേരത്തെയുണ്ടായിരുന്ന വായ്‌പ തിരിച്ചുനല്‍കിയാലും പണം നല്‍കുന്നത് നീട്ടാനായി എന്തെങ്കിലും കാരണം എപ്പോഴും കണ്ടെത്തും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോതമ്പിന്റെ താങ്ങുവില നേരിട്ട് അക്കൗണ്ടിലേക്ക് എത്തിയ പഞ്ചാബിലെ ആദ്യ മൂന്ന് കര്‍ഷകരില്‍ ഒരാളാണ് ദാലിപ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് പണം കൈമാറുന്ന സംവിധാനം നടപ്പാക്കിയത്. രാഷ്‌ട്രീയമായും സാമ്പത്തികമായും ശക്തരായ അര്‍ഹ്തിയാസ് കൂട്ടായ്‌മകള്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. 12 ഏക്കര്‍ ഗോതമ്പുപാടത്തെ മൂന്ന് ഏക്കര്‍ വിള വിറ്റതിന് 1.56 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചുവെന്ന് റോപാര്‍ ജില്ലയിലെ ചംകൗര്‍ സാഹിബിലെ ഭുരാര ഗ്രാമത്തിലുള്ള 49-കാരനായ തര്‍ലോച്ചന്‍ സിംഗ് പറയുന്നു. 

പുതിയ സംവിധാനത്തില്‍ തൃപ്തനാണെന്നും ഇത് ഇടനിലക്കാരുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും 20 വര്‍ഷത്തിലേറെയായി കര്‍ഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോതമ്പ് കൃഷി ചെയ്തിരിക്കുന്ന 25-ലെ 20 ഏക്കറിലെ വിളവ് എടുത്തുവെന്നും പ്രദേശത്തെ വലിയ മണ്ഡിയായ ഖന്ന ചന്തയില്‍ വിറ്റുവെന്നും ലുധിയാനയിലുള്ള ഗുല്‍സര്‍ സിംഗ്(50) പറയുന്നു. തുക ബാങ്കിലെത്തിയെന്നും വിദ്യാഭ്യാസമില്ലാത്തതിനാല്‍ എത്രയെന്ന് നാളെ മകന്‍ എത്തിയശേഷമേ അറിയാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു. 

താങ്ങുവില കൈമാറാനായി അടുത്തിടെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പഞ്ചാബ് സര്‍ക്കാരിനോട് കര്‍ഷകരുടെ ഭൂരേഖകള്‍ ആവശ്യപ്പെട്ടിരുന്നു. പകുതിയിലധികം പേരും കൃഷി ചെയ്യുന്നര്‍ മാത്രമെന്നും സ്വന്തമായി ഭൂമിയില്ലാത്തവരെന്നും പഞ്ചാബ് മറുപടി നല്‍കി. തുടര്‍ന്ന് ഹരിയാനയുടെ മാതൃകയില്‍ കൃഷി ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കുന്ന മാതൃക പഞ്ചാബ് സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ചന്തയില്‍ കൊണ്ടുവരുന്ന വിളയുടെ അളവ് അനുസരിച്ച് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുന്നു.  

Tags: കര്‍ഷകര്‍ബാങ്ക് അക്കൗണ്ട്‌താങ്ങുവിലപഞ്ചാബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

Palakkad

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം ജില്ലയില്‍ നിന്ന് 20,000 കര്‍ഷകര്‍ കത്തയക്കും

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.