Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ നേരറിയിക്കട്ടെ

കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2021, 05:00 am IST
in Editorial

രണ്ടരപ്പതിറ്റാണ്ടിലേറെയായിട്ടും കെട്ടടങ്ങാത്ത ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷണത്തിനുവിട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കു മാത്രമേ ഈ തീരുമാനത്തില്‍ വിയോജിപ്പുണ്ടാകാന്‍ ഇടയുള്ളൂ. കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോ എന്നു കണ്ടെത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതിയാണ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പ്രാഥമികാന്വേഷണമായി കണക്കാക്കി കൂടുതല്‍ അന്വേഷണം നടത്താനും, മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാനോ, കേസിലെ മറ്റു പ്രതികള്‍ക്ക് കൈമാറാനോ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഇതില്‍നിന്നുതന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്‌ഫോടനാത്മകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അരങ്ങേറിയത്. ഐഎസ്ആര്‍ഒയ്‌ക്കുവേണ്ടി ക്രയോജനിക് എഞ്ചിന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. മാലിക്കാരികളായ മറിയം റഷീദയും ഫൗസിയ ഹസനും പ്രതികളായതോടെ കേസിന് മറ്റൊരു മാനവും കൈവന്നു. ആദ്യം കേരളാ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുകയാണെന്ന് ആരോപിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെട്ടും നമ്പി നാരായണന്‍ നടത്തിയ നിയമ യുദ്ധമാണ് കേസിന് പുതുജീവന്‍ നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. യഥാര്‍ത്ഥത്തില്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ രംഗത്ത് ഭാരതം നേട്ടം കൈവരിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുവെന്നും, ഇതിനുവേണ്ടി ചിലര്‍ ദല്ലാള്‍ പണിയെടുത്തെന്നുമാണ് ആരോപണം. വിവാദം കാരണം ക്രയോജനിക് പദ്ധതിയില്‍  രാജ്യം ഒന്നരപ്പതിറ്റാണ്ട് പിന്നിലായിപ്പോയെന്ന് നമ്പി നാരായണന്‍ പറയുന്നതില്‍ കഴമ്പുണ്ട്.

കേസ് സൃഷ്ടിച്ച രാഷ്‌ട്രീയ കോളിളക്കങ്ങളാണ് ഏറെ ശ്രദ്ധേയമായത്. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിഭാഗം കേസിനെ ആയുധമാക്കി. പോലീസ് മേധാവിയും, കരുണാകരന്റെ വിശ്വസ്തനുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്ക് പ്രതികളില്‍ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഇതിനിടയാക്കിയത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരുണാകരന് ശ്രീവാസ്തവയെ സ്ഥാനത്തുനിന്ന് നീക്കേണ്ടിവന്നു. അധികം വൈകാതെ കരുണാകരനും രാജിവച്ചു. ‘ചാരപ്രവര്‍ത്തനത്തില്‍’ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. കരുണാകരന്റെ സാമര്‍ത്ഥ്യത്താലാണ് റാവു പ്രധാനമന്ത്രിയായത്. പക്ഷേ ചാരക്കേസില്‍ റാവു കയ്യൊഴിഞ്ഞു. കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും. ഇതിലൂടെ സത്യം പുറത്തുവരുമെന്ന് പ്രത്യാശിക്കാം.

Tags: CBIഐഎസ് ആര്‍ഒ ചാരക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.