Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തുടര്‍ ഭരണമോ, ഭരണമാറ്റമോ? എന്‍ഡിഎ തീരുമാനിക്കണം

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 10, 2021, 05:00 am IST
in Main Article

ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണത്തിന് കോടികളാണ് ചെലവഴിച്ചത്. ആദ്യമൊക്കെ എതിര്‍കക്ഷികളും പൊതുജനങ്ങളും പകച്ചുനിന്നിട്ടുണ്ട്. മറുമരുന്നുമായി എന്‍ഡിഎയും യുഡിഎഫും വന്നതോടെ പ്രചാരണരംഗം മാറി. കേള്‍ക്കുന്ന ഉറപ്പ് വെറുപ്പാണ് ഉണ്ടാക്കിയത്. ഭരണമാറ്റം എന്ന പ്രതീക്ഷ ജനിപ്പിച്ചില്ലെങ്കിലും കാര്യമത്ര പന്തിയല്ലെന്ന തോന്നലാണ് വോട്ടര്‍മാരില്‍ ഉണ്ടാക്കിയത്.

തുടര്‍ഭരണം ഉറപ്പാക്കാന്‍ പറഞ്ഞ ന്യായങ്ങളുടെ നിജസ്ഥിതി മെല്ലെ മെല്ലെ സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാന്‍  നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത ഒട്ടേറെ നടപടികളില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന്റെ ഉറപ്പ്. 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിയാന്‍ സംവിധാനമുണ്ടാക്കി. അതില്‍ മൂന്നേകാല്‍കോടി മലയാളികളും പെടുമെന്നുമാത്രം. അതിന്റെ പേരില്‍ കേരളത്തില്‍ ഉയര്‍ന്ന തള്ള് പൊളിഞ്ഞ് പാളീസായി. പച്ചനുണ പറയുന്നതിനും അത് സമര്‍ത്ഥമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിനുള്ള മിടുക്ക് ഒന്നുവേറെ തന്നെയാണല്ലോ.

കേരളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ തീവണ്ടി തയ്യാറാക്കിയത് പിണറായി വിജയനെന്ന് പറയിപ്പിച്ചവരല്ലെ ഇവര്‍. ഓര്‍മ്മയില്ലേ ധര്‍മ്മടം മണ്ഡലത്തിലെ ചെമ്പിലോട്ടെ കാര്യം. ആ പഞ്ചായത്തില്‍ നിന്നും തിരിച്ചുപോകുന്ന തൊഴിലാളികള്‍ക്കായി ഒരു യാത്രയയപ്പ് സമ്മേളനം. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍. പഞ്ചായത്ത് ഭരണ സമിതിക്കാര്‍ മാത്രമല്ല, സിപിഎം നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് തുടക്കത്തിലെ പറഞ്ഞു. ”നിങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിത്തന്നത് പിണറായി സര്‍ക്കാര്‍. തീവണ്ടി ഒരുക്കിത്തന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നാട്ടിലെത്തി വോട്ട് (ലോക്‌സഭാ തെരഞ്ഞെടുപ്പ്) ചെയ്യുമ്പോള്‍ നമ്മുടെ ചിഹ്നം മറക്കണ്ട”. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട. ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണഭയം മൂലം ഓടിയെത്തിയവരോടായിരുന്നു ഈ ഓത്ത്. കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് തിരിച്ചുപോയവരാരും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ ഇറങ്ങുന്നില്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ചെയ്ത വോട്ടുകളെല്ലാം ഉടമസ്ഥരെ കാത്ത് രാവും പകലും തടവറയിലാണ്. പെട്ടി തുറക്കുമ്പോഴറിയാം കാര്യങ്ങള്‍ കരുതിയപോലെയല്ലെന്ന്. തുടര്‍ഭരണമോ, ഭരണമാറ്റമോ? അത് തീരുമാനിക്കാനുള്ള അവസരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കാണ് ഉണ്ടാകാന്‍ പോകുന്നത്. നരേന്ദ്രമോദി നയിക്കുന്ന ഭരണം കേന്ദ്രത്തിലെന്നപോലെ എന്‍ഡിഎ നിയന്ത്രിക്കുന്ന ഭരണം കേരളത്തിലും എന്ന് ജനങ്ങള്‍ വോട്ടിടും മുന്‍പ് തീരുമാനിച്ചതാണ്. ഇരുമുന്നണിക്കും ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്ന് തീര്‍ച്ച. ബോധ്യമാകുന്ന പ്രകടനപത്രികയും പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളും എന്‍ഡിഎയ്‌ക്ക് ഉണ്ട്. പരിചയസമ്പന്നരുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ട്. ചോദിക്കുന്ന പലരും ചോരയില്‍ പോലും ഓടാതിരുന്നപ്പോള്‍ വയലിലും വരമ്പത്തും കാമ്പസ്സുകളിലും ഓടിക്കളിച്ചവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും. 40 ഓളം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരവുമുണ്ട്. എന്തും സംഭവിക്കാം. ഇത് 2021 ആണ്. മൂന്നുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എന്‍ഡിഎ അംഗങ്ങള്‍ കയറിവരും. ഈ നേട്ടം ലോട്ടറിയടിച്ചതൊന്നുമല്ല. ക്രമാനുഗതമായ നേട്ടമാണിത്. 12 വര്‍ഷം മുമ്പ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് നല്‍കിയ ബിജെപി ഇപ്പോള്‍ അങ്ങിനെയല്ല.

എന്‍ഡിഎയുടെ നേട്ടം ഇരുമുന്നണികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്കലാപ്പുമുണ്ട്. അത് തന്നെയാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രതികരണങ്ങള്‍, അതിനിഷ്ഠൂരമായ അതിക്രമങ്ങള്‍.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെങ്കില്‍ കാസര്‍കോഡ് ബിജെപി നേതാവിനെ വെട്ടി. കഴക്കൂട്ടത്തും കാട്ടാക്കടയിലും വീടുകയറി അക്രമം പോലും നടന്നു. തിരുവനന്തപുരത്ത് എസ്ഡിപിഐ വോട്ട് യുഡിഎഫിന് നല്‍കിയെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നേമത്ത് സിപിഎമ്മിന് വോട്ടുനല്‍കിയെന്ന പ്രസ്താവന വന്നു.  

രണ്ടുമുന്നണികളും തരംപോലെ വര്‍ഗീയ ഭീകരസംഘടനകളെ വിനിയോഗിക്കുന്നു. പകല്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തനം. രാത്രി എസ്ഡിപിഐയുടെ ഭീകര ക്യാമ്പില്‍. അക്കൂട്ടത്തില്‍പ്പെട്ടവരല്ലേ കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നില്‍. പ്രതികളെ പിടികൂടാത്തതും അതുകൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ?

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021മറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.