തിരുവനന്തപുരം:പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം റോഡ് ഷോകളിലൂടെ സംസ്ഥാനത്തുടനീളം അലതല്ലി. കൊട്ടിക്കലാശം നിരോധിച്ചെങ്കിലും കലാശക്കൊട്ട് മുന്നണികള്‍ ഗംഭീരമാക്കി. നാളത്തെ നിശ്ശബ്ദപ്രചാരണത്തിന് ശേഷം ഏപ്രില്‍ ആറ് ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് പോകും.
പലയിടങ്ങളിലും വാനുകളില്‍ സ്ഥാനാര്‍ത്ഥികള്‍ അവസാനനിമിഷം വോട്ടര്‍മാരെ കാണാനെത്തി. വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രചാരണം അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴ് മണിയോടെ പരസ്യപ്രചാരണത്തിന് അവസാനമായി.
എൻഡിഎയ്‌ക്കായി എവസാന ലാപ്പിൽ ആവേശം പകരാൻ കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിർമലാ സീതാരാമനായിരുന്നു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് എൻഡിഎയുടെ റോഡ്‌ഷോയ്‌ക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുയം കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും വിവിധ ഇടങ്ങളില്‍ റോഡ് ഷോകളില്‍ പങ്കെടുത്തു.
തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രണ്ടുകോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിങ് ബൂത്തിലെത്തും. അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനം ഒട്ടാകെ വിന്യസിപ്പിച്ചിരിക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ട്. പോളിങ് ഏജന്റുമാർക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: