Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലൗജിഹാദിനു പിന്നിലെ പച്ച യാഥാര്‍ത്ഥ്യങ്ങള്‍

പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 05:00 am IST
inEditorial

കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് ജോസ് കെ.മാണി ലൗജിഹാദിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ വെട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും, അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞതിനെ കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്-കെസിബിസി പൂര്‍ണമായി പിന്തുണച്ചത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലൗജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും, സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട കെസിബിസി, ലൗജിഹാദ്  ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിട്ടാകാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ലൗജിഹാദിന്റെ കാര്യത്തില്‍ സഭയ്‌ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും, അത് ദൂരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളുമാണെന്നുമുള്ള കെസിബിസിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് കെസിബിസി ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളതെങ്കിലും അത് രാഷ്‌ട്രീയ പ്രേരിതമല്ല. കാരണം ഇതിനു മുന്‍പ് പലതവണ ലൗജിഹാദിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയില്‍പ്പെട്ടവര്‍ ആശങ്ക രേഖപ്പെടുത്തുകയും, ഇതുസംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അപ്പോഴൊക്കെ സിപിഎമ്മും കോണ്‍ഗ്രസ്സും ഇടതു-വലതു മുന്നണികളും ലൗജിഹാദിനെ നിരാകരിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ആണ് ചെയ്തത്.

ലൗജിഹാദ് കേരളത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ചില തീവ്രവാദ സംഘടനകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെ നടക്കുന്ന ഇതിന് നിരവധി ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ട്. ലൗജിഹാദിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പല പെണ്‍കുട്ടികളും അവരനുഭവിച്ച മതപരമായ പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. തിരുവനന്തപുരം സ്വദേശിയായ നിമിഷയടക്കം നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കെണിയില്‍പ്പെട്ട് മതംമാറി ജിഹാദിനിറങ്ങുകയും, അഫ്ഗാനിസ്ഥാനിലും സിറിയയിലും മറ്റും എത്തിച്ചേര്‍ന്ന് അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ വന്നിട്ടും ഇസ്ലാമിക മതമൗലിക വാദികളും തീവ്രവാദികളുമായി അവിശുദ്ധ സഖ്യം പുലര്‍ത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകന്മാരും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതേസമയം, ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തും ലൗജിഹാദിനെതിരെ ജനാധിപത്യപരമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ആക്രോശവുമായി രംഗത്തുവന്നു! യുവതീയുവാക്കളുടെ പ്രണയ വിവാഹങ്ങളെ അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും ഈ നിയമങ്ങള്‍ എതിര്‍ക്കുന്നില്ല. അതിന്റെ പേരിലുള്ള മതംമാറ്റത്തെയും പീഡനങ്ങളെയുമാണ് എതിര്‍ക്കുന്നത്.

രണ്ട് വര്‍ഷമായി കാണാതായിരിക്കുന്ന പത്തനംതിട്ടക്കാരിയായ ജെസ്‌ന എന്ന പെണ്‍കുട്ടിയെ ചില മതതീവ്രവാദ സംഘടനകള്‍ സിറിയയില്‍ എത്തിച്ചതായാണ് വിവരമെന്ന് കേസ് ഏറ്റെടുത്ത സിബിഐ ഹൈക്കോടതിയെ അറിയിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. വൈക്കത്തെ അഖില എന്ന പെണ്‍കുട്ടി പ്രണയത്തിലകപ്പെട്ട് ഇസ്ലാംമതം സ്വീകരിച്ചപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയവര്‍ ജെസ്‌നയുടെ കാര്യത്തില്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്. ലൗജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ഇതിന് തെളിവാണ്. ലൗജിഹാദിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രതികരണം ഇടതുമുന്നണിയെ മാത്രമല്ല ഐക്യമുന്നണിയെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദ് മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും എതിരാണ്. പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങളെ ഹൈജാക്ക് ചെയ്യലാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായിരിക്കും ലൗജിഹാദ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.