Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വനവാസി നേതൃസംഗമം വഴികാട്ടുന്നു

വനവാസികളുടെ വികസനത്തിനുവേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കോ, അവയില്‍ വകയിരുത്തുന്ന തുകകള്‍ക്കോ യാതൊരു കുറവുമില്ല. പക്ഷേ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ വനവാസികള്‍ക്ക് കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ ഉദാഹരണം മാത്രം മതി ഇതിന് തെളിവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 05:00 am IST
in Editorial
വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ജീവിതത്തിലെ ദയനീയാവസ്ഥയിലേക്ക് വിരല്‍ചൂണ്ടി കെ. പാനൂര്‍ എഴുതിയ പുസ്തകങ്ങളുടെ പേരുകള്‍ കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ ആസ്‌ട്രേലിയ എന്നിങ്ങനെയാണ്. അന്ന് ഈ കൃതികള്‍ വായിച്ച് പലരും നെറ്റിചുളിക്കുകയുണ്ടായി. ഈ പറയുന്നതെല്ലാം സത്യമാണോ എന്നതായിരുന്നു അവരുടെ ഭാവം. മനുഷ്യസ്‌നേഹിയായ ആ എഴുത്തുകാരന്‍ വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാനൂര്‍ വരച്ചിട്ട വനവാസികളുടെ ജീവിതാവസ്ഥയ്‌ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച വനവാസി ഗോത്ര നേതൃസംഗമം ലോകത്തോട് വിളിച്ചുപറയുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഒന്നരശതമാനത്തില്‍ താഴെ മാത്രം വരുന്നതും, 36 സമുദായങ്ങളിലായി വേര്‍തിരിഞ്ഞു കിടക്കുന്നതുമായ വനവാസി സമൂഹം സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും പിന്നാക്കമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന്റേതായി ചിലര്‍ കൊട്ടിഘോഷിക്കുന്ന പുരോഗതിയൊന്നും വനവാസി സമൂഹത്തില്‍ സംഭവിച്ചിട്ടില്ല. ഇവരില്‍ ചില വിഭാഗങ്ങളുടെ സാക്ഷരത പോലും 40 ശതമാനവും 30 ശതമാനവുമൊക്കെയാണ്. നാമമാത്രമായേ ഇവര്‍ക്ക് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ളൂ. ഇതില്‍നിന്നുതന്നെ സാമൂഹ്യ മുഖ്യധാരയില്‍നിന്നു വളരെ അകന്നാണ് ഇവര്‍ ജീവിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇവരുടെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം മാറാരോഗികളാണ്. പലര്‍ക്കും ആശുപത്രികളിലെത്താനാവുന്നില്ല.

വനവാസി നേതൃസംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകള്‍ക്കും, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങള്‍ക്കും നേരെ കണ്ണടയ്‌ക്കാന്‍ മനുഷ്യസ്‌നേഹികളായ ആര്‍ക്കും കഴിയില്ല. അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും, അളവില്‍ കവിഞ്ഞ തോട്ടഭൂമി പതിച്ചു നല്‍കണമെന്നതുമാണ് പ്രമേയം മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യങ്ങള്‍. വനവാസികളില്‍നിന്ന് സംഘടിത ശക്തികള്‍ പല കുത്സിതമായ മാര്‍ഗങ്ങളിലൂടെയും തട്ടിപ്പറിച്ചെടുത്ത ഭൂമി വീണ്ടെടുക്കാന്‍ നല്ലതമ്പി തേര എന്ന മനുഷ്യന്‍ ജീവിതംകൊണ്ട് പോരാടി വിജയം വരിച്ചതാണ്. വനവാസികള്‍ക്ക് ഭൂമി തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ-ഭരണ നേതൃത്വം നിരവധി വര്‍ഷങ്ങള്‍ തെല്ലും താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ ഈ വിധിയെ മറികടക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തി വനവാസികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നിരയിലെ ഒരാളൊഴികെ-കെ.ആര്‍. ഗൗരിയമ്മ-എല്ലാവരും ഇതിന് കൂട്ടുനിന്നു. ഇക്കൂട്ടര്‍ പിന്നെയും വനവാസികളെ ഉടലോടെ സ്വര്‍ഗത്തിലേക്കയ്‌ക്കാന്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും വെമ്പല്‍ കൊള്ളുന്നതാണ് വിരോധാഭാസം.

വനവാസികളുടെ വികസനത്തിനുവേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കോ, അവയില്‍ വകയിരുത്തുന്ന തുകകള്‍ക്കോ യാതൊരു കുറവുമില്ല. പക്ഷേ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ വനവാസികള്‍ക്ക് കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ ഉദാഹരണം മാത്രം മതി ഇതിന് തെളിവായി. വിശപ്പു സഹിക്കാതെ ഒരു പിടി അരിയെടുത്തതിന് അതിക്രൂരമായി കൊലചെയ്യപ്പെട്ട മധുവിന്റെ ദയനീയ മുഖം ആര്‍ക്കും മറക്കാനാവില്ലല്ലോ. വനവാസികളില്‍നിന്നുതന്നെ ഒരു നേതൃനിര വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നുവരണം. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സമുദായത്തെ ബോധവല്‍ക്കരിക്കണം. വനവാസികള്‍ക്ക് സ്വയം മാറാനുള്ള സാഹചര്യമൊരുക്കണം. അതിന് ആദ്യം വേണ്ടത് മനസ്സുമാറ്റുകയാണ്. പക്ഷേ ഇത്തരം ക്രിയാത്മകമായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. വിവിധ പദ്ധതികളിലൂടെ വനവാസികള്‍ക്കായി നീക്കിവയ്‌ക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പോകുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റുമാണ്. 70 വര്‍ഷത്തോളമായി തുടരുന്ന ഈ സ്ഥിതിയാണ് മാറേണ്ടതും മാറ്റേണ്ടതും. ഇതിന് സംഘടിതമായ ശ്രമങ്ങള്‍ വനവാസികള്‍ക്കിടയില്‍നിന്നു തന്നെ ഉണ്ടാവണം. കല്‍പ്പറ്റയില്‍ നടന്ന വനവാസി നേതൃസംഗമം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹത്തായ ചുവടുവയ്‌പ്പാണ്. ഇതിന് തുടര്‍ച്ചയുണ്ടാവണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.