Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബംഗാളും ബിജെപിയിലേക്ക്

ഒടുവില്‍ പശ്ചിമബംഗാളും ബിജെപിയുടെ വഴിയില്‍ മുന്നേറുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമൊക്കെ ബംഗാളിന് അന്യരാണെന്ന പ്രചാരണമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടക്കത്തില്‍ നടത്തിയത്. ഇങ്ങനെയൊരു വികാരം ശക്തിപ്പെടുത്തിയാല്‍ തനിക്ക് അനുകൂലമായ ധ്രുവീകരണം സംഭവിക്കുമെന്നും, നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാനാവുമെന്നുമാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് കണക്കുകൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:00 am IST
in Editorial
ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് സംഘടിപ്പിച്ച നൃത്ത സംഗീതോത്സവത്തിൽ കോഴിക്കോട് ബിജില അവതരിപ്പിച്ച കുച്ചിപ്പുടി

ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് സംഘടിപ്പിച്ച നൃത്ത സംഗീതോത്സവത്തിൽ കോഴിക്കോട് ബിജില അവതരിപ്പിച്ച കുച്ചിപ്പുടി

ഒടുവില്‍ പശ്ചിമബംഗാളും ബിജെപിയുടെ വഴിയില്‍ മുന്നേറുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമൊക്കെ ബംഗാളിന് അന്യരാണെന്ന പ്രചാരണമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടക്കത്തില്‍ നടത്തിയത്. ഇങ്ങനെയൊരു വികാരം ശക്തിപ്പെടുത്തിയാല്‍ തനിക്ക് അനുകൂലമായ ധ്രുവീകരണം സംഭവിക്കുമെന്നും, നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാനാവുമെന്നുമാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് കണക്കുകൂട്ടിയത്. പക്ഷേ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറിയതോടെ ബംഗാളി ജനത മോദിക്കൊപ്പമാണെന്ന് തെളിയുകയായിരുന്നു. ജനലക്ഷങ്ങളാണ് മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ്  റാലികളിലേക്ക് ഒഴുകിയെത്തിയത്. ഈ നേതാക്കളെ വരത്തന്മാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചിരുന്ന മമതയ്‌ക്ക് അധികം വൈകാതെ അവരെ നേരിടാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ശത്രുപാളയത്തില്‍നിന്നുള്ള നേതാക്കളെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ഒന്നാംഘട്ട പോളിങ് നടക്കാനിരിക്കെ പരാജയഭീതി പൂണ്ട മമത നിസ്സഹായാവസ്ഥയിലാണ്. ബിജെപിയെ ചെറുക്കാന്‍ അധികാര ദുരുപയോഗത്തിലൂടെ ചെയ്തു കൂട്ടിയതെല്ലാം പാഴായിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അംഗബലം രണ്ടക്കം കടന്നാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു മമത വിലയ്‌ക്കെടുത്ത ‘തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍’ പ്രശാന്ത് കിഷോറിന്റെ വീരവാദം. യഥാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതായിരുന്നു ഈ പ്രസ്താവന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 18 സീറ്റും 40 ശതമാനം വോട്ടും നേടിയ ബിജെപി ആ നിലയ്‌ക്കു തന്നെ പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നിരുന്നു. മൂന്നര പതിറ്റാണ്ടുകാലം ഇടതുപാര്‍ട്ടികളും, ഒരു പതിറ്റാണ്ട് മമതയും ഭരിച്ച ബംഗാള്‍ വികസനത്തിന്റെ ശവപ്പറമ്പായി മാറുകയായിരുന്നു. ഇതിന് മാറ്റം വരുത്താന്‍ ബിജെപിയെ അധികാരത്തിലേറ്റണമെന്ന മോദിയുടെ വാക്കുകള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നതാണ് കണ്ടത്. ‘സുവര്‍ണ ബംഗാള്‍’ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക വികസനത്തിന്റെയും സാമൂഹ്യനീതിയുടെയും മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റെ പോലും ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. വര്‍ഗീയ പ്രീണനത്തില്‍ ഏതറ്റംവരെ പോകാനും മടിക്കാതിരുന്ന മമത ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താനും മടിച്ചില്ല. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ബിജെപി ഹിന്ദുക്കള്‍ക്ക് അവരുടെ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കി. അദ്ഭുതകരമായിരുന്നു ഇതിന്റെ പ്രതികരണം. ജയ് ശ്രീറാം എന്ന മുദ്രാവാക്യം ബംഗാളിന്റെ മുക്കിലും മൂലയിലും മുഴങ്ങി.  

ബംഗാള്‍ രാഷ്‌ട്രീയം വലിയൊരു മാറ്റത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അയല്‍ സംസ്ഥാനമായ ത്രിപുരയിലെ കാല്‍നൂറ്റാണ്ടു കാലത്തെ ഇടതുപക്ഷ ഭരണത്തെ പുറന്തള്ളി ബിജെപി അധികാരത്തിലേറിയപ്പോള്‍ അടുത്തത് ബംഗാളാണെന്ന് പലരും പ്രവചിച്ചിരുന്നു. അന്ന് അങ്ങനെയൊരു സാധ്യതയെ പുച്ഛിച്ചു തള്ളുകയായിരുന്നു മമത. തന്റെ കോട്ട ഇളക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് അവര്‍ അഹങ്കരിച്ചു. പക്ഷേ പിന്നീട് എന്തു സംഭവിച്ചുവെന്ന് ലോകം കണ്ടതാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളും ജനപ്രതിനിധികളും ബിജെപിയിലേക്ക് കൂട്ടത്തോടെ അടര്‍ന്നുവീഴുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ പകുതിയോളവും ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ഒരു ഭാഗത്തും മറ്റുള്ളവര്‍ മറുഭാഗത്തുമായി ബംഗാളിന്റെ രാഷ്‌ട്രീയം മാറിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും, കോണ്‍ഗ്രസ്സ്-ഇടതുപക്ഷ സഖ്യത്തെയും ഒന്നുപോലെ നേരിട്ടാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നു വന്നതോടെ എതിരാളികള്‍ ഇനിയും അവസരവാദ സഖ്യത്തിലേര്‍പ്പെടും. എന്നാല്‍ അതിനെയും മറികടക്കാനുള്ള ശക്തി ബിജെപി ആര്‍ജിച്ചു കഴിഞ്ഞു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നവോത്ഥാനത്തിന്റെ മണ്ണായ ബംഗാള്‍ ബിജെപിക്ക് ഒരുവിധത്തിലും അന്യമല്ല. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട് എന്ന നിലയ്‌ക്ക് വംഗഭൂമി കാവിയണിയുന്നത് ചരിത്രത്തിന്റെ നിയോഗങ്ങളിലൊന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.