Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉറപ്പാണ് കള്ളവോട്ട് തടഞ്ഞേ തീരൂ

കള്ളവോട്ടുകള്‍ ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള മിടുക്ക് കുപ്രസിദ്ധമാണ്. മൂന്നര പതിറ്റാണ്ട് കാലത്തോളം പശ്ചിമബംഗാളില്‍ നിര്‍ബാധം ഇത് നടന്നു. ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ നടത്തുന്നത് 'ശാസ്ത്രീയ ബൂത്തു പിടുത്ത'മാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷനാണ് വിമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 05:00 am IST
in Editorial

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഎമ്മും സര്‍ക്കാരും അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന്റെ ഒരു രഹസ്യം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മൂന്നരലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റിയിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദുമയില്‍ ഒരാളുടെ പേരില്‍ അഞ്ച് വോട്ടുള്ളതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 140 നിയോജകമണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. ഇത്തരം ഇരട്ട വോട്ടുകളുടെ കൃത്യമായ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ മേല്‍ത്തുമ്പുമാത്രമാണെന്നും, കൃത്യമായി പരിശോധന നടത്തിയാല്‍ ഭീകരമായ തോതില്‍ വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ കയറിപ്പറ്റിയിട്ടുള്ളത് വെളിപ്പെടുമെന്നും ഉറപ്പാണ്. ഉദുമയില്‍ ഒരാള്‍ക്ക് അഞ്ച് വോട്ടു ചെയ്യാനാവുന്നവിധം പട്ടികയില്‍ പേരു ചേര്‍ത്തതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും സമാനമായ ക്രമക്കേടുകള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ കൂട്ടുനിന്നിട്ടുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി, അവര്‍ക്കെതിരെ എന്തു നടപടി എടുക്കുമെന്നു വ്യക്തമല്ല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നത് തടയാന്‍ കമ്മീഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയോടു മാത്രം കൂറുള്ള ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അതൊന്നും വിലപ്പോവില്ല.

പ്രതീക്ഷിച്ചതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നു. ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതിനു പിന്നില്‍ സംഘടിത നീക്കമില്ലെന്നാണ് പിണറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പറയേണ്ടത് മുഖ്യമന്ത്രിയല്ല. വസ്തുനിഷ്ഠമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎമ്മിന്റെ ഒരു എംഎല്‍എ ഭീഷണിപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഈ ഭീഷണി നേരിട്ട ഉദ്യോഗസ്ഥന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടും എംഎല്‍എയ്‌ക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് പിണറായി ചെയ്തത്. ഇതേ രീതിയാണ് ഇരട്ട വോട്ടുകളുടെ കാര്യത്തിലും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഇരട്ടവോട്ടുകള്‍ ചേര്‍ക്കാന്‍ സംഘടിത നീക്കമില്ലെങ്കില്‍ എങ്ങനെ ഇത്തരം ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചു? മുഖ്യമന്ത്രിയുടെ കേവലമായ നിഷേധംകൊണ്ടുമാത്രം തീരാവുന്ന പ്രശ്‌നമല്ല ഇത്. ജനാധിപത്യ പ്രക്രിയയെ അതിനുള്ളില്‍നിന്നുതന്നെ അട്ടിമറിക്കുന്ന ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയില്ലാതെ ഇത് നടക്കില്ല. അധികാരത്തില്‍ തുടരാന്‍ എന്തു കടുംകയ്യും ചെയ്യുമെന്ന മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളവോട്ട് ഇതിനുള്ള കുറുക്കുവഴിയാണെന്ന് പിണറായിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. ജനവിധിയെ മാനിപ്പുലേറ്റു ചെയ്യുന്ന രീതി അനുവദിച്ചാല്‍ ജനാധിപത്യം പ്രഹസനമായിത്തീരും.

കള്ളവോട്ടുകള്‍ ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള മിടുക്ക് കുപ്രസിദ്ധമാണ്. മൂന്നര പതിറ്റാണ്ട് കാലത്തോളം പശ്ചിമബംഗാളില്‍ നിര്‍ബാധം ഇത് നടന്നു. ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ നടത്തുന്നത് ‘ശാസ്ത്രീയ ബൂത്തു പിടുത്ത’മാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷനാണ് വിമര്‍ശിച്ചത്. ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരുകേട്ട ശേഷന് ഭ്രാന്താണെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ പ്രതികരണം. കേരളത്തിലും കണ്ണൂരുള്‍പ്പെടെ സിപിഎമ്മിന്റെ സ്വാധീനമേഖലകളിലെല്ലാം ഓരോ തെരഞ്ഞെടുപ്പിലും വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന പതിവുണ്ട്. ഭരണ സംവിധാനം  പാര്‍ട്ടി താല്‍പ്പര്യത്തിന് അനുസരിച്ച് മാറ്റിയെടുക്കുകയും, ഉദ്യോഗസ്ഥരെ പാര്‍ട്ടിയുടെ ചാവേറുകളാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കെ ഇരട്ടവോട്ടും കള്ളവോട്ടുമൊക്കെ സിപിഎമ്മിന് ഒരു പുത്തരിയല്ല. മുഖ്യമന്ത്രിക്കും മറ്റുമെതിരായ സഹസ്രകോടികളുടെ അഴിമതി അന്വേഷണം ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്ത് അട്ടിമറിക്കുന്നവര്‍ക്ക് ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്നതും, കള്ളവോട്ടുകള്‍ ചെയ്യുന്നതുമൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ നടപ്പാക്കാന്‍ കഴിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ പലയിടങ്ങളിലും സിപിഎമ്മിന് ജയിക്കാനായത് ഉദ്യോഗസ്ഥരെക്കൊണ്ട് കൊവിഡ് വോട്ടുകളില്‍ കൃത്രിമം കാണിച്ചതാണെന്ന വിമര്‍ശനം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കള്ളവോട്ടിലൂടെ തുടര്‍ഭരണം ഉറപ്പുവരുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് എന്തു വിലകൊടുത്തും തടയേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.