Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രം; അരചനും ദേവിക്കും ‘അരിയിട്ടു വാഴ്ച’

'നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരമാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ അരിയിട്ടു വാഴ്ച. വര്‍ഷം തോറും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ടു വാഴ്ച നടത്തണം എന്നാണ് ആചാരം. '

രാജു എം. by രാജു എം.
Mar 19, 2021, 04:59 pm IST
in Samskriti

നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്‍തുടര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ  അരിയിട്ടു വാഴ്ച ചടങ്ങ്.  തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവാറാട്ട്കാവ് ദേവി. മകരക്കൊയ്‌ത്തിലെ പുന്നെല്ലരി താന്ത്രിക ചടങ്ങുകള്‍ക്കൊടുവില്‍ ദേവിക്കും തുടര്‍ന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.  

തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനിയാണ് അരിയിട്ടുവാഴ്ച ചടങ്ങിനെത്തുക. എല്ലാ വര്‍ഷവും മകരം ഒന്‍പതിന് അരിയിട്ടു വാഴ്ച നടക്കുന്നു. ആചാരത്തിനപ്പുറം ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചടങ്ങു കൂടിയാണിത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുപുറമെ തിരുവിതാംകൂര്‍ രാജസ്ഥാനി ഉടവാളേന്തി ജനങ്ങള്‍ക്കുമുന്നില്‍ വരുന്നത് തിരുവാറാട്ടുകാവിലാണ്. വിള സംരക്ഷിക്കുന്ന ദേവിക്കും രാജ്യഭാരം ഏല്‍ക്കുന്ന രാജാവിനും മകരക്കൊയ്‌ത്തിന്റെ ആദ്യ വിള സമര്‍പ്പിക്കുന്നു. മകരം ഒന്നിന് ആരംഭിക്കുന്ന ചടങ്ങിന് അകമ്പടിയായി ദിവസവും കളമെഴുത്തും പാട്ടും നടത്തിവരുന്നു. ഒന്‍പതാം ദിവസമാണ് അരിയിട്ടു വാഴ്ച നടക്കുന്നത്. 

കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടിനുള്ളിലാണ് തിരുവാറാട്ട്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങള്‍ കെട്ടിനുള്ളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പടെ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം ജനിച്ച് വളര്‍ന്നത് കൊല്ലമ്പുഴ കൊട്ടാരത്തിലാണ്. ഏകദേശം പത്തേക്കറില്‍ കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.

എഡി 1305ല്‍ വേണാട്ടരചന്‍ കോലത്ത്‌നാട്ടില്‍ നിന്നും കുമാരിമാരെ ദത്തെടുത്തു ആറ്റിങ്ങലില്‍ പടിയേറ്റം നടത്തി. വേണാട് സ്വരൂപത്തിലേക്ക് എത്തിയ കുമാരിമാര്‍ക്ക് ആരാധന നടത്തുന്നതിനായ് കണ്ണൂര്‍ മാടായിയിലെ തിരുവര്‍ക്കാട് ദേവിയെ നാന്ദകം വാളില്‍ ആവാഹിച്ച് കോയിക്കലിന് സമീപം കുടിയിരുത്തി. 1307ലാണ് തിരുവാറാട്ട്കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത്. വാമനപുരം ആറിന്റെ കരയിലുള്ള ചെറിയ കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം. ചതുര്‍ബാഹുരൂപത്തില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവീരൂപമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ ചുമരില്‍ ദുര്‍ഗ, ഗണപതി, മഹാദേവന്‍, നരസിംഹമൂര്‍ത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, കല്‍ക്കി, വേതാളവാഹനത്തില്‍ ഭദ്രകാളി മുതലായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാ കൊല്ലവും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ട് വാഴ്ച നടത്തണം എന്നാണ് ആചാരം. കഴിയാതെ വന്നാല്‍ ദേവിയുടെ നടയില്‍ പ്രായശ്ചിത്തമായി കാണിക്ക നല്‍കണം. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയ്‌ക്കും രാജവംശത്തിന്റെ ശ്രേയസ്സിനുമായാണ് അരിയിട്ടു വാഴ്ച നടത്തി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.