Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിക്കാലത്തെ പേമെന്റ് സീറ്റുകള്‍

ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
inEditorial

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരും സ്വതന്ത്രന്മാരും. എന്നാല്‍ വിജയരാഘവന്‍ എടുത്തു പറയാതിരുന്ന ഒരു വിഭാഗം കൂടി ഇതിലുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്നും പണം വാങ്ങി നല്‍കുന്ന പേമെന്റ് സീറ്റുകളാണിത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നല്ലൊരു ശതമാനം സീറ്റുകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല. നാല് വെള്ളിക്കാശിനൊന്നുമല്ല, കോടികള്‍ മറിയുന്ന ഇടപാടുകള്‍ നടത്തിയാണ് സീറ്റുകള്‍ മൊത്തമായി വില്‍ക്കുന്നത്. പാര്‍ട്ടി അണികളില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണ് വര്‍ഗശത്രുക്കള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചിട്ടുള്ളതും, പാര്‍ട്ടി ചിഹ്നം പോലും അവര്‍ക്ക് അടിയറവച്ചിട്ടുള്ളതും.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്‌ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ശ്രീനിജന്‍. അന്ന് ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത സിപിഎമ്മാണ് ഇപ്പോള്‍ ലജ്ജയില്ലാതെ മലക്കംമറിഞ്ഞിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിട്ട ശ്രീനിജനെ സിപിഎം വാരിപ്പുണരുന്നതിനു പിന്നില്‍ പണശക്തി ഒന്നുമാത്രമാണെന്ന് അറിയാത്തവരില്ല. 30 കോടി രൂപയ്‌ക്കാണ് സീറ്റു വിറ്റതെന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം കനത്ത മൗനം പാലിക്കുകയാണ്. മഴ പെയ്തപ്പോള്‍പ്പോലും സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ വരാന്തയിലെങ്കിലും കയറിനിന്നിട്ടില്ലാത്ത ശ്രീനിജനെ സ്വന്തം ജനപ്രതിനിധിയാക്കാന്‍ ‘തൊഴിലാളിവര്‍ഗ’ നേതൃത്വം കാണിച്ച താല്‍പ്പര്യം അവരുടെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നത്.

കുന്നത്തുനാടിനെക്കാള്‍ പരിഹാസ്യമാണ് പിറവം മണ്ഡലത്തില്‍ അരങ്ങേറിയ നാടകങ്ങള്‍. ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടിയുടെ യുവനേതാവ് ജില്‍സ് പെരിയപുറം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥിയായതാവട്ടെ സിപിഎം യുവ നേതാവായ സിന്ധുമോള്‍ ജേക്കബും! മത്സരിക്കുന്നതാകട്ടെ കേരള കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നത്തിലും!! കേരള രാഷ്‌ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തരംതാണ നടപടിയാണിത്. പണത്തിന്റെ ശക്തിയാല്‍ പിറവം മണ്ഡലവും പേമെന്റ് സീറ്റായി മാറിയതിന്റെ ലീലാവിലാസങ്ങളാണ് ഇവയൊക്കെയും. വയനാട്ടിലെ ബത്തേരി മണ്ഡലത്തില്‍ ഇന്നലെ വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.എസ്. വിശ്വനാഥനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതും പണശക്തിക്ക് കീഴടങ്ങലാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാവും, ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇ.എ. ശങ്കരന്‍ രാജി വച്ചിരിക്കുന്നത് സിപിഎം നേതൃത്വത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കൊടുവള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാരാട്ടു റസാഖും, നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വറുമൊക്കെ വി.എസ്. അച്യുതാനന്ദന്റെ ഭാഷയില്‍ വെറുക്കപ്പെട്ടവരാണ്. ശതകോടീശ്വരന്മാരായ ഇവര്‍ സീറ്റുറപ്പിച്ചതിന്റെ രഹസ്യം പറഞ്ഞറിയിക്കേണ്ടതില്ല. പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ നേതാക്കളായി വിഹരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലാണ് അദ്ഭുതം. ഇല്ലാത്തവന്റെ പാര്‍ട്ടിയെന്ന് ഇപ്പോഴും ഊറ്റംകൊള്ളുന്നവരുടെ ഭീകരമായ കാപട്യമാണ് ഇവിടെ വെളിപ്പെടുന്നത്. ഇതൊക്കെ തിരിച്ചറിയുന്ന ജനങ്ങള്‍ ഇവരെ പാഠം പഠിപ്പിക്കാതിരിക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.