Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിക്കാലത്തെ പേമെന്റ് സീറ്റുകള്‍

ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Editorial

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരും സ്വതന്ത്രന്മാരും. എന്നാല്‍ വിജയരാഘവന്‍ എടുത്തു പറയാതിരുന്ന ഒരു വിഭാഗം കൂടി ഇതിലുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്നും പണം വാങ്ങി നല്‍കുന്ന പേമെന്റ് സീറ്റുകളാണിത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നല്ലൊരു ശതമാനം സീറ്റുകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല. നാല് വെള്ളിക്കാശിനൊന്നുമല്ല, കോടികള്‍ മറിയുന്ന ഇടപാടുകള്‍ നടത്തിയാണ് സീറ്റുകള്‍ മൊത്തമായി വില്‍ക്കുന്നത്. പാര്‍ട്ടി അണികളില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണ് വര്‍ഗശത്രുക്കള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചിട്ടുള്ളതും, പാര്‍ട്ടി ചിഹ്നം പോലും അവര്‍ക്ക് അടിയറവച്ചിട്ടുള്ളതും.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്‌ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ശ്രീനിജന്‍. അന്ന് ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത സിപിഎമ്മാണ് ഇപ്പോള്‍ ലജ്ജയില്ലാതെ മലക്കംമറിഞ്ഞിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിട്ട ശ്രീനിജനെ സിപിഎം വാരിപ്പുണരുന്നതിനു പിന്നില്‍ പണശക്തി ഒന്നുമാത്രമാണെന്ന് അറിയാത്തവരില്ല. 30 കോടി രൂപയ്‌ക്കാണ് സീറ്റു വിറ്റതെന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം കനത്ത മൗനം പാലിക്കുകയാണ്. മഴ പെയ്തപ്പോള്‍പ്പോലും സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ വരാന്തയിലെങ്കിലും കയറിനിന്നിട്ടില്ലാത്ത ശ്രീനിജനെ സ്വന്തം ജനപ്രതിനിധിയാക്കാന്‍ ‘തൊഴിലാളിവര്‍ഗ’ നേതൃത്വം കാണിച്ച താല്‍പ്പര്യം അവരുടെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നത്.

കുന്നത്തുനാടിനെക്കാള്‍ പരിഹാസ്യമാണ് പിറവം മണ്ഡലത്തില്‍ അരങ്ങേറിയ നാടകങ്ങള്‍. ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടിയുടെ യുവനേതാവ് ജില്‍സ് പെരിയപുറം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥിയായതാവട്ടെ സിപിഎം യുവ നേതാവായ സിന്ധുമോള്‍ ജേക്കബും! മത്സരിക്കുന്നതാകട്ടെ കേരള കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നത്തിലും!! കേരള രാഷ്‌ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തരംതാണ നടപടിയാണിത്. പണത്തിന്റെ ശക്തിയാല്‍ പിറവം മണ്ഡലവും പേമെന്റ് സീറ്റായി മാറിയതിന്റെ ലീലാവിലാസങ്ങളാണ് ഇവയൊക്കെയും. വയനാട്ടിലെ ബത്തേരി മണ്ഡലത്തില്‍ ഇന്നലെ വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.എസ്. വിശ്വനാഥനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതും പണശക്തിക്ക് കീഴടങ്ങലാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാവും, ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇ.എ. ശങ്കരന്‍ രാജി വച്ചിരിക്കുന്നത് സിപിഎം നേതൃത്വത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കൊടുവള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാരാട്ടു റസാഖും, നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വറുമൊക്കെ വി.എസ്. അച്യുതാനന്ദന്റെ ഭാഷയില്‍ വെറുക്കപ്പെട്ടവരാണ്. ശതകോടീശ്വരന്മാരായ ഇവര്‍ സീറ്റുറപ്പിച്ചതിന്റെ രഹസ്യം പറഞ്ഞറിയിക്കേണ്ടതില്ല. പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ നേതാക്കളായി വിഹരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലാണ് അദ്ഭുതം. ഇല്ലാത്തവന്റെ പാര്‍ട്ടിയെന്ന് ഇപ്പോഴും ഊറ്റംകൊള്ളുന്നവരുടെ ഭീകരമായ കാപട്യമാണ് ഇവിടെ വെളിപ്പെടുന്നത്. ഇതൊക്കെ തിരിച്ചറിയുന്ന ജനങ്ങള്‍ ഇവരെ പാഠം പഠിപ്പിക്കാതിരിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.