Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്വേഷണം മുറുകുമ്പോള്‍ മുഖ്യമന്ത്രിക്ക് ഭയം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്വപ്‌ന സുരേഷിനെയും എം.ശിവശങ്കറിനെയും പോലെ താനും ജയിലിലാകുമെന്ന് മുഖ്യമന്ത്രി പിണറായിക്ക് ഉറപ്പാണ്. ഇത് ഏതുവിധേനയും തടയാനുള്ള തീവ്രശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
in Editorial

സിപിഎമ്മിന്റെയും  ഇടതുമുന്നണി സര്‍ക്കാരിന്റെയും കുപ്രചാരണത്തിലും പൊള്ളയായ അവകാശവാദങ്ങളിലും ബാലിശമായ വെല്ലുവിളികളിലും വീണുപോകാത്തവര്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുപോലെയാണ് സ്ഥിതിഗതികള്‍ മാറുന്നത്. സംസ്ഥാനത്തെ ഭരണ സംവിധാനം ഒന്നടങ്കം പ്രതിക്കൂട്ടിലായിരിക്കുന്ന സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ്മിഷന്‍ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഈ മൂന്നു അഴിമതികളിലെയും മുഖ്യ കണ്ണിയെന്ന് കരുതപ്പെടുന്ന സ്വപ്‌ന സുരേഷ് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സ്വമേധയാ നല്‍കിയിരിക്കുന്ന രഹസ്യമൊഴി മുഖ്യമന്ത്രിയെ രക്ഷപ്പെടാനാവാത്ത കുരുക്കിലകപ്പെടുത്തിയിരിക്കുന്നു. യുഎഇ കോണ്‍സല്‍ ജനറലുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന പിണറായിക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന സ്വപ്‌നയുടെ മൊഴി ഇതുവരെ തലയ്‌ക്കു മുകളില്‍ തൂങ്ങിയാടിയിരുന്ന ഡമോക്ലസിന്റെ വാള്‍ പൊട്ടിവീണതിന് തുല്യമാണ്. സ്വപ്‌നയുടെ മൊഴിയിലെ പേരുകള്‍ കണ്ട് ഞെട്ടിയെന്നും, അവര്‍ പറയുന്നത് അവിശ്വസിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് രഹസ്യമൊഴിയുടെ വിവരങ്ങള്‍ ബോധിപ്പിച്ചത്.

സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ പറയുന്ന ഉന്നതന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സ്പീക്കറെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വന്നതോടെ ജനങ്ങള്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നതില്‍ ചങ്കിടിപ്പോടെയാണെങ്കിലും ആശ്വസിച്ചു കഴിയുകയായിരുന്നു മുഖ്യമന്ത്രി. സ്വപ്‌ന വെളിപ്പെടുത്തിയിട്ടുള്ള ഉന്നതരില്‍ പ്രമുഖന്‍ താനാണെന്ന വിവരം ഒരിക്കലും പുറത്തുവരരുതെന്ന് കരുതി കരുക്കള്‍ നീക്കുകയും ചെയ്തു. ഈ നീക്കമാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലൂടെ പൊളിഞ്ഞത്. ഇതോടെ സമനില തെറ്റിയ മുഖ്യമന്ത്രിയുടെ  തനിസ്വഭാവം പുറത്തുവരികയും ചെയ്തു. കസ്റ്റംസ് കക്ഷിയല്ലാത്ത ഒരു കേസില്‍ കമ്മീഷണര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കള്ളപ്രചാരണം നടത്തി. ഇതു കേരളമാണെന്നും കേന്ദ്ര ഏജന്‍സികളുടെ വേലത്തരങ്ങളൊന്നും ഇവിടെ നടക്കില്ലെന്നും ഭീഷണി മുഴക്കിയ മുഖ്യമന്ത്രി പിടിയിലാവാന്‍ പോകുന്ന ഒരു കുറ്റവാളിയുടെ പരിഭ്രാന്തിയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളല്ല, കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത് ഈ മുഖ്യമന്ത്രി തന്നെയാണ്. ഒരിക്കലും അനുവദിക്കാനാവാത്തതാണ് ഈ ഭരണാധികാരിയുടെ വേലത്തരങ്ങള്‍. ഇരട്ടച്ചങ്കല്ല, തൊലിക്കട്ടിയാണ് പിണറായിയുടെ അതിജീവന രഹസ്യമെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്വപ്‌ന സുരേഷിനെയും എം.ശിവശങ്കറിനെയും പോലെ താനും ജയിലിലാകുമെന്ന് മുഖ്യമന്ത്രി പിണറായിക്ക് ഉറപ്പാണ്. ഇത് ഏതുവിധേനയും തടയാനുള്ള തീവ്രശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കസ്റ്റംസിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി കമ്മീഷന്‍ കയ്യോടെ തള്ളിക്കളഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനും, ഇ.ഡി. ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണപിള്ളയ്‌ക്കും എതിരെയുള്ള സര്‍ക്കാരിന്റെ അതിരുവിട്ട നടപടികള്‍ തികഞ്ഞ അധികാര ദുരുപയോഗമാണ്. അന്വേഷണത്തെ ചെറുക്കാനും വെച്ചുതാമസിപ്പിക്കാനുമാണിത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന രണ്ട് പോലീസുകാരികളുടെ മൊഴി  ആഭ്യന്തര വകുപ്പിന്റെ ഗുഢാലോചനയാണ്. എന്തു ചെയ്തും തനിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഇങ്ങനെയൊരു ഭരണാധികാരിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും. മുഖ്യമന്ത്രിയുടെ ഭീഷണിയെ അവജ്ഞയോടെ തള്ളിക്കളയണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുകയും, അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും വേണം. ഒരു ഇരട്ടച്ചങ്കന് മുന്നിലും നിയമം വഴിമാറരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.