തിരുവനന്തപുരം; കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സില്‍വര്‍ ജൂബിലി കാഴ്ചകള്‍ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു.മന്ത്രി എ കെ ബാലന് അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയായി. മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഷീന്‍ലുക്ഗൊദാര്‍ദിനു വേണ്ടിമുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഏറ്റുവാങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഗൊദാര്‍ദ് ഓണ്‍ലൈനായി സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് ജി പി രാമചന്ദ്രന് രചിച്ച ഗൊദാര്‍ദ് പല യാത്രകള്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു .
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ?പ്രദര്‍ശിപ്പിച്ചു .
വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മര്‍ദ്ദിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഡിതര്‍ക്കുമൊപ്പമാണ് എന്നും ഈ മേള നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് നാം പ്രാമുഖ്യം നല്‍കിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: