അടിസ്ഥാന വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചത്. ഇക്കാര്യം ബജറ്റില്‍ ആദ്യമേ തന്നെ പറഞ്ഞത് തികച്ചും സ്വാഗതാര്‍ഹമാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും അധികം തൊഴില്‍ സാധ്യതയുള്ളത് അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ്. തൊഴിലിനൊപ്പം സിമന്റ്, കമ്പി എന്നിവയുടെ വ്യവസായത്തിലും കുതിപ്പുണ്ടാകും. 20,000 കോടി രൂപ മൂലധനത്തോടെ അടിസ്ഥാന വികസന ബാങ്ക് ആരംഭിക്കാനുള്ള തീരുമാനവും ഗുണകരമാണ്. വലിയ തോതിലുള്ള നിക്ഷേപം അടിസ്ഥാന വികസന രംഗത്തുണ്ടാകും എന്നത് ഉറപ്പാണ്. ഇത് സാര്‍വത്രികമായ വികസനത്തിന് വഴിതെളിക്കും. കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി അനുവദിച്ചതും, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1957 കോടി നല്കിയതും വലിയ കാര്യമാണ്.
ആരോഗ്യം, ശുചിത്വം, പോഷകഹാരം, ശുദ്ധജലം, എന്നിവയ്ക്ക് നല്‍കിയിട്ടുള്ള ഊന്നല്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. കാര്‍ഷികമേഖലയ്ക്കും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ നിരവധി വ്യവസ്ഥകളുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ആത്മനിര്‍ഭര്‍ ഭാരതിന്റെ തുടര്‍ച്ച തന്നെയാണിത്. കര്‍ഷകര്‍ക്ക് വളരെ സുഗമമായി കൂടുതല്‍ വായ്പകള്‍ ലഭിക്കും. എ.പി.എം.സികളും കാര്‍ഷിക പശ്ചാത്തല ഫണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: