Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപോമാര്‍ഗത്തില്‍ ഗുരുപ്രഭാവം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Jan 31, 2021, 07:43 pm IST
in Samskriti

ശാകംഭരീദേവിയിലൂടെ നാം വിശപ്പിന്റെ വിളികള്‍ക്ക് ദുര്‍ഗാദേവിയുടെ അവതാര അനുഗ്രഹവും പ്രകൃതി സ്‌നേഹത്തിന്റെ മാഹാത്മ്യവും കണ്ടു. പൃഥുമഹാരാജാവിലൂടെയും നാം പ്രകൃതി പരിപാലത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാഹാത്മ്യം തിരിച്ചറിഞ്ഞു.

വിശ്വാമിത്രമഹര്‍ഷിയിലൂടെ നാം നല്ല ഒരു ഗുരുവിന്റെ പരിലാളനങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചറിഞ്ഞു. ഇനി മറ്റു ചില ഗുരുക്കന്മാരെ ഒന്നു പരിചയപ്പെടാം.  

സദാശിവന്റെ ദക്ഷിണാമൂര്‍ത്തി സ്വരൂപത്തിലൂടെയാണ് ആദിഗുരുവിന്റെ സന്ദേശം നമുക്ക് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ ആദിഗുരു മാതൃസ്വരൂപിണിയായ പ്രകൃതീദേവി തന്നെ. എങ്കിലും പ്രകൃതിയില്‍ മായ കൂടി ഉള്‍ക്കൊള്ളുന്നതു കൊണ്ട് ആ ശക്തി സ്വരൂപിണിയെ പൂര്‍ണമായി മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ പ്രയാസം തന്നെ.  

അതാണ്:  

‘സദാശിവ സമാരംഭാം

ശങ്കരാചാര്യമധ്യമാം

അസ്മദ് ആചാര്യപര്യന്തം

വന്ദേ ഗുരു പരമ്പരാം’  

എന്ന് നാം ഗുരുവന്ദനം ചെയ്യുന്നത്. ആദിയുഗത്തില്‍ സദാശിവ ദക്ഷിണാമൂര്‍ത്തിയും ത്രേതായുഗത്തില്‍ അത്രി പുത്രനായ ദത്താത്രേയമൂര്‍ത്തിയും ദ്വാപര യുഗത്തില്‍ ശ്രീവേദവ്യാസനും കലിയുഗത്തില്‍ ശങ്കരാചാര്യ സ്വാമികളും പ്രധാന ഗുരുക്കന്മാരായി വന്നു എന്നു കരുതപ്പെടുന്നു. ഇതിനിടയില്‍ മഹാത്മാക്കളായ പല ഗുരുക്കന്മാരും ധര്‍മപുനരുദ്ധാരണത്തിനായി സാധു ജനങ്ങളെ പരിത്രാണനം ചെയ്തിട്ടുണ്ട്.  

ഇതില്‍ ത്രേതായുഗത്തിന്റെ യുഗഗുരുവായ ദത്താത്രേയ മഹര്‍ഷിയുടെ അവതാരത്തെ ഒന്നു പരിചയപ്പെടാം. സ്വായംഭുവ മനുവിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരുമായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചു. അതില്‍ പ്രിയവ്രതനേയും ഉത്താനപാദനേയും നാം ചെറുതായി പരിചയപ്പെട്ടു. പുത്രിമാരില്‍ ദേവഹൂതിയുടെ കര്‍ദമ വിവാഹവും കപിലാചാര്യരുടെ സഹോദരിമാരായ (കര്‍ദമ ഋഷിയുടെയും ദേവഹൂതിയുടെയും പുത്രിമാര്‍) കല, അനസൂയ, ശ്രദ്ധ, ഹവിര്‍ഭൂ, ഗതി, ക്രിയ, ഖ്യാതി, അരുന്ധതി, ശാന്തി എന്നിവരെ മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, വസിഷ്ഠന്‍, അഥര്‍വാവ് എന്നീ മഹര്‍ഷിമാരാണ് യഥാക്രമം വിവാഹം ചെയ്തത്. മരീചിയുടെ പുത്രനായ കശ്യപനിലൂടെയാണ് ലോകത്തിന്റെ വികാസം ഏറെ പ്രകടിതമായത്. അതിനാല്‍ കശ്യപമഹര്‍ഷി കശ്യപ പ്രജാപതി എന്ന് അറിയപ്പെടുന്നു.  

അത്രിമഹര്‍ഷിക്ക് അനസൂയയില്‍ പിറന്നത് അവതാരങ്ങളായ മൂന്ന് പുത്രന്മാരാണ്. ത്രിമൂര്‍ത്തികളും അനസൂയയില്‍ അംശാവതാരമായി പിറന്ന് ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു.  

ബ്രഹ്മാവ് പുത്രനായ അത്രി മഹര്‍ഷിയോട്  വിവാഹത്തിലൂടെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച് അനേകം സന്താന പരമ്പരകളെ സൃഷ്ടിച്ച് വംശവര്‍ധന നടത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. എല്ലാ മാതാപിതാക്കളും സ്വാഭാവികമായി അങ്ങനെയാണല്ലോ ആഗ്രഹിക്കുക. മക്കള്‍ വിവാഹം കഴിച്ച് സന്താനപുഷ്ടി വരുത്തി വംശവളര്‍ച്ചയുണ്ടാക്കണം എന്നല്ലേ അച്ഛനമ്മമാര്‍ ആഗ്രഹിക്കുക. എന്നാല്‍ ബ്രഹ്മദേവന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ അത്രി മഹര്‍ഷിക്ക് ചില അപാകങ്ങള്‍ തോന്നി. മൃഗീയമായ കാമവാസനകളിലൂടെ സന്താനപുഷ്ടി വരുത്തുന്നതില്‍ യാതൊരു നന്മയും വളരുന്നില്ലെന്ന് അത്രി മഹര്‍ഷി വിശ്വസിച്ചു.  

അതിനാല്‍ പ്രാണായാമാദികളില്‍ മനസ്സിനെ നിയന്ത്രിച്ച് ശ്രേഷ്ഠമായ യോഗാസനയില്‍ ഏകപാദത്തെ ആശ്രയിച്ചു നിന്ന് ശരണം പ്രപദ്യേ എന്ന് ജഗദീശ്വനെ സമര്‍പണ ചിന്തയോടെ ചിന്തിച്ച് തപസ്സു ചെയ്തു.  

‘തപ്യമാനം ത്രിഭുവനം

പ്രാണായാമൈധസാഗ്നിനാ

നിര്‍ഗതേന മൂനേര്‍മൂര്‍ദ്ധ്‌നഃ

സമീക്ഷ്യ പ്രഭവസ്ത്രയാഃ’

തപസിന്റെ ശക്തിയാല്‍ അന്തരീക്ഷം മുഴുവന്‍ തപിച്ചു. പ്രാണായാമമാകുന്ന വിറകി

നാല്‍ ജ്വലിച്ച അഗ്നി മുനിയുടെ മൂര്‍ധാവില്‍ കൂടി പുറത്തുവന്ന് അന്തരീക്ഷത്തെ തപിപ്പിച്ചു. ആ താപപ്രഭാവത്താല്‍ ഉണ്ടായ യശസ്സിന്റെ പ്രകാശത്തില്‍ ആകര്‍ഷിച്ച് ദേവാദികളെല്ലാംഅവിടെ എത്തി. ബ്രഹ്മാവിഷ്ണുമഹഷശ്വരന്മാരും അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.