Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രാഞ്ച് സെക്രട്ടറിക്കെതിരായ അക്രമം: സിപിഎം സംഘത്തെ അറസ്റ്റ് ചെയ്തത് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ മറികടന്ന്

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന കള്ള പ്രചാരണമാണ് സിപിഎം നേതൃത്വം തുടക്കം മുതല്‍ പ്രചരിപ്പിച്ചത്.

Janmabhumi Online by Janmabhumi Online
Jan 29, 2021, 10:26 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഇടവേലിക്കല്‍ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിന്‍ (26), പഴശ്ശിയിലെ സുധീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദവും ഭീഷണിയും അതിജീവിച്ച്.  

കഴിഞ്ഞ 13 നാണ് ബൈക്കുകളിലെത്തിയ സംഘം രാജേഷിനെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന കള്ള പ്രചാരണമാണ് സിപിഎം നേതൃത്വം തുടക്കം മുതല്‍ പ്രചരിപ്പിച്ചത്. സിപിഎമ്മിനെ അന്ധമായി പിന്‍തുണയ്‌ക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. പോലീസിനെ ഉപയോഗിച്ച് ഒരു കെട്ടുകഥയുണ്ടാക്കാനുള്ള ശ്രമമാണ് തുടക്കത്തില്‍ തന്നെയുണ്ടായത്. 

രാജേഷിനെ കൊണ്ട് പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് പറയിപ്പിച്ചാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റുണ്ടായത്. മച്ചൂര്‍ മലയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. നിരപരാധികളെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് സിഐ സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ പരമാവധി തെളിവുകള്‍ കെട്ടിച്ചമയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല.

രണ്ട് ദിവസമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഭീഷണിയും ഇടപെടലും വകവെയ്‌ക്കാതെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശക്തമായ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടു വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍മാരായ മട്ടന്നൂര്‍ ഐപി കൃഷ്ണന്‍, എഎസ്‌ഐ രാജീവന്‍, ഷിജു, ഗിരീഷ്, റാഫി, സരിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.  

അറസ്റ്റിലായ സിപിഎം ക്രിമിനല്‍ സംഘം നേരത്തെയും നിരവധി അക്രമം നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ മട്ടന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സച്ചിനെ വാഹനം തടഞ്ഞ് അക്രമിച്ചിരുന്നു. ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനം അക്രമിച്ചപ്പോള്‍ സച്ചിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടവേലിക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ സഹോദ രിയെ ആശുപ്രത്രിയില്‍ കൊണ്ടുപോകാന്‍ വന്ന വാഹനം തടഞ്ഞു നിര്‍ത്തി വണ്ടി അക്രമിക്കുകയും രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.  

ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ അക്രമിച്ചതിന് സമാനമായ അക്രമമാണ് കാലങ്ങളായി മട്ടന്നൂരില്‍ നടന്നു വരുന്നത്. ഏകപക്ഷീയമായി സിപിഎം അക്രമം നടത്തുന്ന പ്രദേശമാണ് മട്ടന്നൂര്‍. പല കേസുകളിലും പോലീസ് അന്വേഷണം നടത്താറുണ്ടെങ്കിലും സിപിഎം സംഘത്തിലേക്കെത്തുമ്പോള്‍ അന്വേഷണം പാതിവഴിയില്‍ അവസാനിക്കും. പ്രദേശത്ത് നടന്ന നിരവധി അക്രമ സംഭവങ്ങളില്‍ പങ്കുള്ളവരാണ് ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന നാലുപേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ നിരവധി അക്രമക്കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി പറഞ്ഞു.

Tags: cpmkannurarrestattack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

Kerala

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Kerala

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

Local News

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

പുതിയ വാര്‍ത്തകള്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies