Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കവികളങ്ങ് ഭരിച്ചാല്‍പോരെ ?

372 ഇനങ്ങള്‍ തിരിച്ച് 200 പേജുകളുള്ള ബജറ്റ് പ്രസംഗത്തിന്റെ പല പേജുകളും വായിക്കാതെ വിട്ടു. എന്നിട്ടും 3 മണിക്കൂര്‍ 18 മിനിട്ട് നീണ്ടു പ്രസംഗം. ഇടയ്‌ക്കിടയ്‌ക്ക് 'ഇന്ന് വെള്ളിയാഴ്ച 12.30 പിരിയണം' എന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍ പ്രസംഗത്തിന്റെ ദൈര്‍ഘ്യം ഇതിലും കൂടുമായിരുന്നു.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jan 17, 2021, 05:00 am IST
in Article

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. തോമസ് ഐസക് മത്സരിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിവരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പകരം ആലപ്പുഴയില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളും നിരന്നിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ഡോ. തോമസ് ഐസക്കിന്റെ ഒടുക്കത്തെ ബജറ്റ് പ്രസംഗമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായത്. അത് ദൈര്‍ഘ്യം കൊണ്ട് കെങ്കേമമായി. നിയമസഭയില്‍ ഇതിന് മുമ്പൊരിക്കലും ഇത്രയും നീണ്ട ബജറ്റ് പ്രസംഗം ഉണ്ടായിട്ടില്ല.

372 ഇനങ്ങള്‍ തിരിച്ച് 200 പേജുകളുള്ള ബജറ്റ് പ്രസംഗത്തിന്റെ പല പേജുകളും വായിക്കാതെ വിട്ടു. എന്നിട്ടും 3 മണിക്കൂര്‍ 18 മിനിട്ട് നീണ്ടു പ്രസംഗം. ഇടയ്‌ക്കിടയ്‌ക്ക് ‘ഇന്ന് വെള്ളിയാഴ്ച 12.30 പിരിയണം’ എന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍ പ്രസംഗത്തിന്റെ ദൈര്‍ഘ്യം ഇതിലും കൂടുമായിരുന്നു.

ബജറ്റ് പ്രസംഗം ചരിത്രസംഭവമാക്കാനായിരിക്കുമോ ഭാവനകള്‍ ചിറക് വിരിച്ച 15 യുവകവികളുടെ വരികള്‍ തോമസ് ഐസക് പ്രസംഗത്തിന്റെ ഭാഗമാക്കിയത്? സംശയം സ്വാഭാവികം. പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെയാണ് പ്രസംഗം തുടങ്ങുന്നത്. ‘സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും, വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും…’ എന്നാരംഭിക്കുന്നതാണ് ആദ്യ കവിതയെങ്കിലും ബജറ്റ് പ്രസംഗം അത്തരം പ്രതീക്ഷകളൊന്നും നല്‍കുന്നില്ല. വിദ്യാഭ്യാസമേഖലയും ഭവനപദ്ധതിയും ഈ സര്‍ക്കാര്‍ അഭിമാനിക്കുന്നത് ഇത് രണ്ടും ചൂണ്ടിക്കാട്ടിയാണ്. പ്രസംഗം തീര്‍ന്ന ഉടന്‍ കുഴല്‍മന്ദം സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ ദയനീയാവസ്ഥ ചില മാധ്യമങ്ങള്‍ തത്സമയം വെളിച്ചത്തുകൊണ്ടുവന്നു. സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ല. നിലവിലുള്ള തകര്‍ന്നടിഞ്ഞ് നിലംപൊത്താന്‍ കാത്തുനില്‍ക്കുന്ന കെട്ടിടത്തില്‍ ഭയത്തോടെയാണ് മുന്നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്നത്. ഭീതിയില്ലാതെ ഇരിക്കാന്‍ ക്ലാസ് മുറികള്‍ ഇല്ലെന്ന് മാത്രമല്ല കളിസ്ഥലം പോലുമില്ല. ബത്തേരി സ്‌കൂളില്‍ പാമ്പുകടിയേറ്റ് 10 വയസ്സുള്ള ഷഹ്‌ല ഷെറിന്‍ മരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണല്ലോ. സ്‌നേഹയെ പോലെ ഭാവനയും കാഴ്ചപ്പാടും ജന്മസിദ്ധമായ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന അന്തരീക്ഷവും ആ സ്‌കൂളിലില്ല. സ്‌നേഹ കുറിച്ചുവച്ച ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാന്‍ ഒരു വഴിയും കാണാത്ത അവസ്ഥ. സര്‍ക്കാര്‍ മേനിപറയുന്ന ഭവനപദ്ധതിയെ കൊഞ്ഞ

നം കുത്തുന്നതാണ് നിലംപൊത്താന്‍ കാത്തുനില്‍ക്കുന്ന പാര്‍പ്പിടവും.

‘മെല്ലെയെന്‍ സ്വപ്‌നങ്ങള്‍ക്ക്  

ചിറകുകള്‍ മുളയ്‌ക്കട്ടെ,  

ഉയരട്ടെ അതിലൊരു മനോജ്ഞമാം  

നവയുഗത്തിന്റെ പ്രഭാതശംഖൊലി.’

എന്ന കെ.പി. അമലിന്റെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്. നവയുഗത്തിന്റെ ശംഖൊലിയെ കുറിച്ച് വ്യക്തിപരമായ ധാരണയുടെ അഭാവം തന്നെയാകാം ഇടുക്കി കണ്ണംപടി ജിടിഎച്ച്എസിലെ അമലിന്റെ വരികള്‍ കടമെടുക്കേണ്ടിവന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

കണിയാംപറ്റ എച്ച്എസ്എസിലെ കെ.എച്ച് അളകനന്ദ അയ്യന്‍കോയിക്കല്‍ സ്‌കൂളിലെ കനിഹ, കോയിക്കല്‍ സ്‌കൂളില്‍ തന്നെയുള്ള അലക്‌സ് റോബിന്‍ റോയി, വാളകം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിനെ അഞ്ജന സന്തോഷ്, മടവൂര്‍ ഹൈസ്‌കൂളിലെ ആര്‍.എസ്. കാര്‍ത്തിക, തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ എസ്.എസ്. ജാക്‌സണ്‍, തോട്ടട ടെക്‌നിക്കല്‍ സ്‌കൂളിലെ നവാലു റഹ്മാന്‍, മൊകേരിയിലെ വിദ്യാര്‍ഥി അരുന്ധതി ജയകുമാര്‍, പാച്ചേനിയിലെ വിദ്യാര്‍ഥി ഇനാര അലി, കണ്ണാടി പറമ്പ് സ്‌കൂളിലെ ഷിനാസ് അഷറഫ്, മഞ്ചേരി ജിയുപിഎസിലെ ദേവനന്ദ, കരിങ്കപ്പാറയിലെ മഫ്‌റ മറിയം, ഇടുക്കി ഇരട്ടയാറിലെ ആദിത്യ രവി എന്നിവരുടെ വരികളും ചേര്‍ത്താണ് ധനമന്ത്രി തന്റെ പ്രസംഗത്തിന് ദൈര്‍ഘ്യമേറ്റിയത്.

എല്ലാ വരികളും വായിക്കുമ്പോള്‍ അവര്‍ക്കൊക്കെ നല്ല ഭാവിയുണ്ട്. കവിതകള്‍ക്കൊക്കെ കാമ്പുമുണ്ട്. പക്ഷേ കേരള ബജറ്റും കുട്ടിക്കവിതകളും തമ്മിലെന്ത് ചേര്‍ച്ച എന്ന സംശയവും ബാക്കി.

കെ. കരുണാകരന്‍ രണ്ടാമത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനം ഇന്നത്തെപ്പോലെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. അന്ന് ധനസമാഹരണത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് ജില്ലകള്‍ തോറും യേശുദാസിന്റെ ഗാനമേള. യേശുദാസ് ജില്ലകള്‍ തോറും കച്ചേരി നടത്തി. കരുണാകരന്റെ ഖജനാവ് നിറയുകയും ചെയ്തു. അന്ന് കേരളത്തിലൊരു മുദ്രാവാക്യമുയര്‍ന്നു. ”പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍ പോരെ” എന്ന്. ബജറ്റ് പ്രസംഗത്തില്‍ 15 കുട്ടിക്കവിതകളും അതെഴുതിയ കവികളേയും ധനമന്ത്രി പ്രസംഗത്തിന് മികവേറ്റാന്‍ ഉപയോഗപ്പെടുത്തിയപ്പോഴും ഉയരുന്ന ചോദ്യം ‘കവികളങ്ങ് ഭരിച്ചാല്‍ പോരേ’ എന്നുതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.