Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകരവിളക്കു തൊഴാം

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
inSamskriti

തഴവ എസ്എന്‍ പോറ്റി

ഭക്തജനങ്ങളുടെ ബാഹുല്യമില്ലാതെ ശരണം വിളികളുമില്ലാതെ മണ്ഡല -മകരവിളക്കു കാലം സമാപിക്കുന്നു. വെള്ളപ്പൊക്കം, മഹാമാരി ഇവയ്‌ക്ക് നടുവിലൂടെയാണ് ഈ ശബരിമല തീര്‍ഥാടനകാലം മുന്നോട്ടു നീങ്ങിയത്. ഇങ്ങനെയാണെങ്കിലും അയ്യപ്പന്‍ ശാന്തനും കര്‍മനിരതനുമാണ്.  

ഇരുമുടിക്കെട്ടുകളുമായി മല ചവിട്ടുന്ന ഭക്തര്‍ക്ക് ഒരേയൊരു ചിന്ത മാത്രം. അയ്യനെ കാണണം. കണ്ടാലോ ശരണവും മോക്ഷവും ലഭിക്കും. ഈ ഉറച്ച വിശ്വാസം ഭക്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.  

ചരാചരങ്ങള്‍ എല്ലാം ഒന്നെന്നും എല്ലാത്തിലുമുള്ളത് ഈശ്വര ചൈതന്യമാണെന്നുമുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്വം.  

ശബരിമല തീര്‍ഥാടനത്തില്‍ എല്ലാവരും സ്വാമിമാരാണ്. കന്നി അയ്യപ്പന്‍ മുതല്‍ പെരിയസ്വാമി വരെ. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണാനുള്ള സന്മനോഭാവമാണ് ശബരിമല തീര്‍ഥാടനത്തെ വ്യത്യസ്തമാക്കുന്നത്.  

പന്തളം രാജകുടുംബവും ശബരിമല ശാസ്താവുമായുള്ള ബന്ധം വളരെ വലുതാണ്. ശാസ്താവിന്റെ (അയ്യപ്പന്റെ) പിതൃസ്ഥാനമുള്ളവരാണ് പന്തളം രാജകുടുംബത്തിലുള്ളവര്‍. തിരുവാഭരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ളത് കൊട്ടാരത്തിലാണ്. അവിടെ ധര്‍മശാസ്താ പ്രതിഷ്ഠയുണ്ട്.  

മകരവിളക്കു കാലത്ത് ശബരിമലയില്‍  ശാസ്താവിന് തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ നിര്‍വഹിക്കുന്നത് തന്ത്രിയാണ്. തിരുവാഭരണ പേടകത്തെ അനുഗമിക്കുന്ന പന്തളം തമ്പുരാന്‍ വളരെ ഉത്തരവാദിത്വത്തോടെ തിരുവാഭരണ പേടകം ശബരിമലയില്‍ എത്തിക്കും. അയ്യപ്പസംഘവും പോലീസും ദേവസ്വം അധികാരികളും ഒത്തിണങ്ങിയ യാത്രാസംഘം നിശ്ചിത ദിവസം തന്നെ ശബരിമലയിലെത്തും.  

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ  വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.  

കൊടും വനത്തിലൂടെ മറ്റൊന്നും ലക്ഷ്യമാക്കാതെയുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. മകരവിളക്ക് സമയം അങ്ങ് ദൂരെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷമാകും. ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സന്ദര്‍ഭത്തില്‍ ഉയരുന്ന ശരണം വിളികളാല്‍ വനാന്തരം മുഖരിതമാകും.  

മകരവിളക്കിനു ശേഷം ഗുരുതിയും കഴിഞ്ഞ്  നട അടയ്‌ക്കുന്നു. ശ്രീലകത്ത് ഭഗവാനും തന്ത്രിയും മാത്രമാവുമ്പോള്‍ ഭഗവദ്‌നാമം ഉരുവിട്ട് തന്ത്രി ഭഗവദ്പാദങ്ങള്‍ പ്രണമിക്കുന്നു. പിന്നീട് അകത്തെ നെയ്‌വിളക്കുകള്‍ ഓരോന്നായി അണയ്‌ക്കും. അവസാനത്തെ വിളക്ക് അണയ്‌ക്കാറാവുമ്പോഴേക്കും ഹരിവരാസനം പാടി തീരും. ഭസ്മത്താല്‍ വിഗ്രഹം മൂടും. മറ്റൊരിടത്തും നിന്നും ലഭിക്കാത്ത ആത്മസാക്ഷാത്ക്കാരത്തോടെ ഭഗവദ് ദര്‍ശനം തന്ത്രി പൂര്‍ത്തിയാക്കി, ശ്രീലകത്തിന്റെ വാതില്‍ അടച്ച് അദ്ദേഹവും പരികര്‍മികളും പുത്തിറങ്ങും. പന്തളം തമ്പുരാന്‍ ക്ഷേത്രചെലവിനുള്ള തുകയെന്ന നിലയില്‍ ഒരു പണക്കിഴി തന്ത്രിയെ ഏല്‍പ്പിക്കും. ഭക്തജനങ്ങള്‍ പുറത്തേക്കിറങ്ങും. വികാരനിര്‍ഭരമായ ഈ ചടങ്ങുകള്‍ അനുഭവിച്ചു തന്നെ അറിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.