ചാത്തന്നൂര്‍: കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മൈലക്കാട്സുന്ദരേശന് പിള്ളയും ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിവച്ചു. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയ ആദിച്ചനലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഏകപക്ഷീയമായി പ്രസിഡന്റ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണിത്.
പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള ഇവിടെ കഴിഞ്ഞ രണ്ടുതവണയും തുടര്‍ച്ചയായി ജയിച്ചുവന്നിട്ടുള്ള അംഗത്തെ പിന്തുണച്ചു കൊണ്ട് ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം ജില്ലാ കമ്മിറ്റിയെ അറിയിച്ചെങ്കിലും കീഴ്ഘടകങ്ങളുടെ തീരുമാനത്തെ അട്ടിമറിച്ച് ഡിസിസി പ്രസിഡന്റ് കൊട്ടിയത്ത് നിന്നും ആദ്യമായി ജയിച്ചു എത്തിയ ആളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ സുന്ദരേശന്പിള്ളയെ ചൊടിപ്പിച്ചത്.
ആദിച്ചനലൂര്‍ മണ്ഡലം കമ്മിറ്റിയും ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയും അംഗീകരിച്ച സ്ഥാനാര്‍ഥികളെ മാറ്റികൊണ്ട് ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കുകയും ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്‍കിയതിലും ശക്തമായ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് പ്രവത്തകര്‍. അതിന്റെ ആദ്യപടിയായാണ് സുന്ദരേശന് പിള്ളയുടെ രാജി എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: