Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുറ്റബോധത്തെ അതിജീവിക്കുക

പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല; അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 20, 2020, 04:30 am IST
in Samskriti

മക്കളേ,  

അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങളെ ഓര്‍ത്തു മനസ്സില്‍ കുറ്റബോധത്തിന്റെ ഭാരം പേറിനടക്കുന്നവര്‍ വളരെയുണ്ട്. അവരില്‍ പലരും വിഷാദരോഗത്തിന് അടിമകളായി മാറുന്നു. ചിലരുടെ ജീവിതം ആത്മഹത്യയില്‍ അവസാനിക്കുന്നു. മനസ്സിനെ വേട്ടയാടുന്ന കുറ്റബോധത്തിന്റെ പിടിയില്‍നിന്നു മോചനം നേടേണ്ടത് അത്യാവശ്യമാണ്.  

പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല;  അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.  

സാധാരണ കൊച്ചുകുട്ടികളുടെ ശരീരത്തില്‍ വ്രണം വന്നാല്‍, അവര്‍ അതു വീണ്ടും വീണ്ടും ചൊറിഞ്ഞു വലുതാക്കും.  

പിന്നെ അത് പൊറുപ്പിക്കാന്‍ ബുദ്ധിമുട്ടാകും. ‘അയ്യോ! ഞാന്‍ തെറ്റു ചെയ്തു, ഞാന്‍ പാ

പിയാണ്,’ എന്നു പറഞ്ഞുകൊണ്ട് തെറ്റിനെക്കുറിച്ചുമാത്രം ചിന്തിച്ച് ദുഃഖിച്ചിരിക്കുന്നത്, ഒരു ചെറിയ വ്രണത്തെ ചൊറിഞ്ഞ് മാറാവ്യാധി ആക്കുന്നതുപോലെയാണ്.  

ദേഹത്ത് ഒരു മുറിവു പറ്റിയാല്‍ അതു നോക്കിയിരുന്ന് കരഞ്ഞതുകൊണ്ട് മുറിവ് പൊറുക്കാന്‍ പോകുന്നില്ല. അതു പഴുക്കുകയേ ഉള്ളൂ. ഉടനെ മുറിവില്‍ മരുന്നു വയ്‌ക്കുകയാണു വേണ്ടത്. ജീവിതത്തില്‍ ഏതു സാഹചര്യത്തിലും പ്രായോഗിക വശമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. നടന്നുപോകുമ്പോള്‍ മറിഞ്ഞുവീണാല്‍, അവിടെത്തന്നെ കിടന്ന്, ‘ഞാന്‍ വീണുപോയേ’ എന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കരുത്. വീണിടത്തുനിന്നെഴുന്നേറ്റ് നടത്തം തുടരണം. ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴാന്‍ സാദ്ധ്യതയുണ്ട് എന്നു മനസ്സിലാക്കി ഓരോ ചുവടും ശ്രദ്ധിച്ചു വയ്‌ക്കണം.  

പ്രസിദ്ധനായ ഒരു വ്യവസായിയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, ‘നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ്?’വ്യവസായി പറഞ്ഞു, ‘രണ്ടു വാക്ക്’. പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, ‘അതെന്താണ്?’ ‘ശരിയായ തീരുമാനം’. വീണ്ടും അദ്ദേഹം ചോദിച്ചു, ‘ശരിയായ തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു?’ അയാള്‍ മറുപടി പറഞ്ഞു,’ഒരു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു, ‘അനുഭവം’. അപ്പോള്‍ വീണ്ടും ചോദിച്ചു, ‘ഈ അനുഭവം നിങ്ങള്‍ക്കെങ്ങനെ ഉണ്ടായി?’ മറുപടി, ‘രണ്ടു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു,’തെറ്റായ തീരുമാനം’. തെറ്റായ തീരുമാനങ്ങളില്‍നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ശരിയായ തീരുമാനമെടുക്കാന്‍ സഹായിച്ചു. അങ്ങനെ ശരിയായ തീരുമാനങ്ങളെടുത്തപ്പോള്‍ അദ്ദേഹം ജീവിതവിജയം നേടി. ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍പോലും ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് ഈ വ്യവസായിയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു.  

‘തിന്മയില്‍ നിന്നു പൂര്‍ണമായും മുക്തനായിക്കഴിഞ്ഞിട്ടു മാത്രമേ നന്മയുടെ പാത  പിന്തുടരൂ’, എന്നു ശാഠ്യംപിടിക്കരുത്. തനിക്കു തെറ്റുപറ്റി എന്നു തിരിച്ചറിവുണ്ടാകുന്ന നിമിഷം മുതല്‍ ശരിയായ പാത പിന്തുടരുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. തെറ്റു ചെയ്തതില്‍ പശ്ചാത്തപിച്ചിട്ട് പിന്നെയും പോയി തെറ്റ് ആവര്‍ത്തിക്കരുത്. ആന കുളിച്ചിട്ടു പിന്നെയും പുറത്തു മണ്ണു വാരിയിടുന്നതുപോലെയാകരുത്.  

ഈ നിമിഷം മാത്രമാണു നമ്മുടെ സ്വത്ത്. ഈ നിമിഷത്തില്‍ മാത്രമേ നമുക്കു തെറ്റു തിരുത്താനും നന്മയുടെ പാത പിന്തുടരാനും സാധിക്കു. കഴിഞ്ഞുപോയതിനെ ഓര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ നമ്മളറിയാതെ അമൂല്യമായ വര്‍ത്തമാന കാലം നമ്മള്‍ പാഴാക്കുകയാണ്. വര്‍ത്തമാനനിമിഷം പാഴാക്കുന്നത് അമൂല്യമായ രത്‌നം ചെളിയില്‍ എറിഞ്ഞുകളയുന്നതിനു തുല്യമാണ്. ഈശ്വരന്‍ വിവേകബുദ്ധി നല്കിയിട്ടുള്ളതു മനുഷ്യനു മാത്രമാണ്. അതുകൊണ്ട് ഓരോ നിമിഷവും വിവേകത്തോടെ നീങ്ങാന്‍ നമ്മള്‍ ശ്രദ്ധിക്കണം.

നദിയുടെ ഉല്‍പ്പത്തിയും, മഹാത്മാക്കളുടെ പൂര്‍വ്വചരിത്രവും അന്വേഷിക്കരുത് എന്നൊരു ചൊല്ലുണ്ട്. കൊള്ളക്കാരനായ രത്‌നാകരനാണല്ലോ കാരുണ്യവാനായ വാല്മീകിമഹര്‍ഷിയായിത്തീര്‍ന്നത്. അതുപോലെ ഇന്നലെ താന്‍ എന്തു ചെയ്തു, എങ്ങിനെയായിരുന്നു എന്നുള്ളതല്ല കാര്യം. ഇന്ന് ഈ നിമിഷത്തില്‍ എന്തു ചിന്തിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു  എന്നതാണ് പ്രധാനം. അതാണ് നമ്മുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് കുറ്റബോധത്തില്‍ മുഴുകി സമയം വ്യര്‍ത്ഥമാക്കുകയല്ല, തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നു ദൃഢനിശ്ചയം ചെയ്തിട്ടു സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുക. അതാണു വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

Samskriti

മത്സ്യഗന്ധി എന്ന സത്യവതി

Football

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

പുതിയ വാര്‍ത്തകള്‍

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.