Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുറ്റബോധത്തെ അതിജീവിക്കുക

പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല; അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 20, 2020, 04:30 am IST
in Samskriti

മക്കളേ,  

അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങളെ ഓര്‍ത്തു മനസ്സില്‍ കുറ്റബോധത്തിന്റെ ഭാരം പേറിനടക്കുന്നവര്‍ വളരെയുണ്ട്. അവരില്‍ പലരും വിഷാദരോഗത്തിന് അടിമകളായി മാറുന്നു. ചിലരുടെ ജീവിതം ആത്മഹത്യയില്‍ അവസാനിക്കുന്നു. മനസ്സിനെ വേട്ടയാടുന്ന കുറ്റബോധത്തിന്റെ പിടിയില്‍നിന്നു മോചനം നേടേണ്ടത് അത്യാവശ്യമാണ്.  

പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല;  അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.  

സാധാരണ കൊച്ചുകുട്ടികളുടെ ശരീരത്തില്‍ വ്രണം വന്നാല്‍, അവര്‍ അതു വീണ്ടും വീണ്ടും ചൊറിഞ്ഞു വലുതാക്കും.  

പിന്നെ അത് പൊറുപ്പിക്കാന്‍ ബുദ്ധിമുട്ടാകും. ‘അയ്യോ! ഞാന്‍ തെറ്റു ചെയ്തു, ഞാന്‍ പാ

പിയാണ്,’ എന്നു പറഞ്ഞുകൊണ്ട് തെറ്റിനെക്കുറിച്ചുമാത്രം ചിന്തിച്ച് ദുഃഖിച്ചിരിക്കുന്നത്, ഒരു ചെറിയ വ്രണത്തെ ചൊറിഞ്ഞ് മാറാവ്യാധി ആക്കുന്നതുപോലെയാണ്.  

ദേഹത്ത് ഒരു മുറിവു പറ്റിയാല്‍ അതു നോക്കിയിരുന്ന് കരഞ്ഞതുകൊണ്ട് മുറിവ് പൊറുക്കാന്‍ പോകുന്നില്ല. അതു പഴുക്കുകയേ ഉള്ളൂ. ഉടനെ മുറിവില്‍ മരുന്നു വയ്‌ക്കുകയാണു വേണ്ടത്. ജീവിതത്തില്‍ ഏതു സാഹചര്യത്തിലും പ്രായോഗിക വശമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. നടന്നുപോകുമ്പോള്‍ മറിഞ്ഞുവീണാല്‍, അവിടെത്തന്നെ കിടന്ന്, ‘ഞാന്‍ വീണുപോയേ’ എന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കരുത്. വീണിടത്തുനിന്നെഴുന്നേറ്റ് നടത്തം തുടരണം. ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴാന്‍ സാദ്ധ്യതയുണ്ട് എന്നു മനസ്സിലാക്കി ഓരോ ചുവടും ശ്രദ്ധിച്ചു വയ്‌ക്കണം.  

പ്രസിദ്ധനായ ഒരു വ്യവസായിയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, ‘നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ്?’വ്യവസായി പറഞ്ഞു, ‘രണ്ടു വാക്ക്’. പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, ‘അതെന്താണ്?’ ‘ശരിയായ തീരുമാനം’. വീണ്ടും അദ്ദേഹം ചോദിച്ചു, ‘ശരിയായ തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു?’ അയാള്‍ മറുപടി പറഞ്ഞു,’ഒരു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു, ‘അനുഭവം’. അപ്പോള്‍ വീണ്ടും ചോദിച്ചു, ‘ഈ അനുഭവം നിങ്ങള്‍ക്കെങ്ങനെ ഉണ്ടായി?’ മറുപടി, ‘രണ്ടു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു,’തെറ്റായ തീരുമാനം’. തെറ്റായ തീരുമാനങ്ങളില്‍നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ശരിയായ തീരുമാനമെടുക്കാന്‍ സഹായിച്ചു. അങ്ങനെ ശരിയായ തീരുമാനങ്ങളെടുത്തപ്പോള്‍ അദ്ദേഹം ജീവിതവിജയം നേടി. ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍പോലും ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് ഈ വ്യവസായിയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു.  

‘തിന്മയില്‍ നിന്നു പൂര്‍ണമായും മുക്തനായിക്കഴിഞ്ഞിട്ടു മാത്രമേ നന്മയുടെ പാത  പിന്തുടരൂ’, എന്നു ശാഠ്യംപിടിക്കരുത്. തനിക്കു തെറ്റുപറ്റി എന്നു തിരിച്ചറിവുണ്ടാകുന്ന നിമിഷം മുതല്‍ ശരിയായ പാത പിന്തുടരുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. തെറ്റു ചെയ്തതില്‍ പശ്ചാത്തപിച്ചിട്ട് പിന്നെയും പോയി തെറ്റ് ആവര്‍ത്തിക്കരുത്. ആന കുളിച്ചിട്ടു പിന്നെയും പുറത്തു മണ്ണു വാരിയിടുന്നതുപോലെയാകരുത്.  

ഈ നിമിഷം മാത്രമാണു നമ്മുടെ സ്വത്ത്. ഈ നിമിഷത്തില്‍ മാത്രമേ നമുക്കു തെറ്റു തിരുത്താനും നന്മയുടെ പാത പിന്തുടരാനും സാധിക്കു. കഴിഞ്ഞുപോയതിനെ ഓര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ നമ്മളറിയാതെ അമൂല്യമായ വര്‍ത്തമാന കാലം നമ്മള്‍ പാഴാക്കുകയാണ്. വര്‍ത്തമാനനിമിഷം പാഴാക്കുന്നത് അമൂല്യമായ രത്‌നം ചെളിയില്‍ എറിഞ്ഞുകളയുന്നതിനു തുല്യമാണ്. ഈശ്വരന്‍ വിവേകബുദ്ധി നല്കിയിട്ടുള്ളതു മനുഷ്യനു മാത്രമാണ്. അതുകൊണ്ട് ഓരോ നിമിഷവും വിവേകത്തോടെ നീങ്ങാന്‍ നമ്മള്‍ ശ്രദ്ധിക്കണം.

നദിയുടെ ഉല്‍പ്പത്തിയും, മഹാത്മാക്കളുടെ പൂര്‍വ്വചരിത്രവും അന്വേഷിക്കരുത് എന്നൊരു ചൊല്ലുണ്ട്. കൊള്ളക്കാരനായ രത്‌നാകരനാണല്ലോ കാരുണ്യവാനായ വാല്മീകിമഹര്‍ഷിയായിത്തീര്‍ന്നത്. അതുപോലെ ഇന്നലെ താന്‍ എന്തു ചെയ്തു, എങ്ങിനെയായിരുന്നു എന്നുള്ളതല്ല കാര്യം. ഇന്ന് ഈ നിമിഷത്തില്‍ എന്തു ചിന്തിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു  എന്നതാണ് പ്രധാനം. അതാണ് നമ്മുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് കുറ്റബോധത്തില്‍ മുഴുകി സമയം വ്യര്‍ത്ഥമാക്കുകയല്ല, തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നു ദൃഢനിശ്ചയം ചെയ്തിട്ടു സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുക. അതാണു വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.