Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി; ഗുരുവായൂര്‍ ദേവസ്വം നടപടി നിയമ വിരുദ്ധം; മടക്കി നല്‍കണമെന്ന് ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ് ക്ഷേത്ര ഭരണ സമിതി നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 09:15 am IST
in Kerala

കൊച്ചി: പ്രളയം, കൊറോണ എന്നിവയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്ര സ്വത്തില്‍നിന്ന്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയ ഭരണസമിതി  നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു.  രണ്ടു തവണയായി അഞ്ചു കോടി വീതം നല്‍കിയ  തീരുമാനം ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി ഭരണസമിതിക്ക് ക്ഷേത്ര സ്വത്ത് പരിപാലിക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനും

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കും കനത്ത പ്രഹരമാണ് കോടതി വിധി.  ഫുള്‍ ബെഞ്ചിന്റെ വിധിയനുസരിച്ചുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കുന്നതോടെ, പണം സര്‍ക്കാര്‍ മടക്കി നല്‍കണം.

ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ് ക്ഷേത്ര ഭരണ സമിതി നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.  

ഗുരുവായൂരപ്പന് സമര്‍പ്പിച്ചതോ  ദേവസ്വം വാങ്ങിയതോ ആയ  മുഴുവന്‍ സ്ഥാവര, ജംഗമ സ്വത്തുക്കളും പണവും ഗുരുവായൂരപ്പനില്‍ നിക്ഷിപ്തമാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് ക്ഷേത്ര സ്വത്ത് ഭരിക്കാനും  നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമേ അധികാരമുള്ളൂ. അഡ്മിനിസ്‌ട്രേറ്ററും കമ്മീഷണറും നിയമത്തിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ, കോടതി വ്യക്തമാക്കി. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റിയാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി. അവര്‍ അതീവ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കാന്‍. തങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാരിനടക്കം ആര്‍ക്കും കൈമാറാന്‍ ട്രസ്റ്റിക്ക് അധികാരമില്ല.

ദേവസ്വം സ്വത്തോ അതിന്റെ ഭാഗമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ സംഭാവന നല്‍കാനോ കൈമാറാനോ ഭരണസമിതിക്കോ, കമ്മീഷണര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അധികാരമില്ല. ഗുരുവായൂര്‍ ദേവസ്വം നിയമത്തിന്റെ 27സി വകുപ്പ് പ്രകാരം, തീര്‍ഥാടകരുടെ താമസത്തിനു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന വൈദ്യസഹായം, കുടിവെള്ള വിതരണം തുടങ്ങിയവയെ ഇതില്‍നിന്ന് അടര്‍ത്തി മാറ്റി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല, കോടതി വ്യക്തമാക്കി.

പ്രളയ, കൊറോണ ബാധിതരായ ആരാധകര്‍ക്ക് (തീര്‍ഥാടകരല്ല) വൈദ്യസഹായം നല്‍കാനും  ഭക്ഷണവും കുടിവെള്ളവും ശുചിമുറികളും  ഒരുക്കാനുമാണ് പണം നല്‍കിയതെന്നായിരുന്നു  ഭരണസമിതിയുടെ വാദം. ഗുരുവായൂരപ്പനെ മനസ്സിലേറ്റുന്നവര്‍ എല്ലാം ആരാധകരാണെന്നു വ്യാഖ്യാനിച്ച് അവര്‍ക്കു പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറുന്നത് തെറ്റല്ലെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. ഈ വാദവും കോടതി തള്ളി. ജസ്റ്റിസുമാരായ  എ. ഹരിപ്രസാദ്, അനു ശിവരാമന്‍, എം. ആര്‍. അനിത  എന്നിവരടങ്ങിയ ഫുള്‍ ബഞ്ചിന്‍േറതാണ് വിധി. അഡ്വ. സജിത് കുമാര്‍, അഡ്വ. എ. വിവേക് തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി.

അപ്പീലില്‍ 22ന് തീരുമാനം ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമോയെന്ന  കാര്യം ഈ മാസം 22ന് ചേരുന്ന  ഭരണസമതിയോഗം തീരുമാനിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ് അറിയിച്ചു.

Tags: ഹൈക്കോടതിGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.