Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളിയുടെ കുടുംബത്തിന് സുഖദര്‍ശനം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ഹൈക്കോടതി ഉത്തരവ്

ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് നല്‍കിയ പരാതിയിലാണ് നടപടി.

Janmabhumi Online by Janmabhumi Online
Dec 18, 2020, 07:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി:  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ച സംഭവത്തില്‍  വിമര്‍ശനവുമായി ഹൈക്കോടതി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് നല്‍കിയ പരാതിയിലാണ് നടപടി.

നിയന്ത്രണം നിലനില്‍ക്കെ വിലക്ക് ലംഘിച്ച് ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിസംഗത കാട്ടി. വിഷയം പരിശോധിച്ച് രണ്ടാഴ്ചയ്‌ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.  നേരത്തേ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.  

ആഴ്ചകള്‍ക്കു മുന്‍പ് ഏകാദശി ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാസഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്നിയും മരുമകളും ദര്‍ശനം നടത്തിയത്.  ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സി. ശങ്കറും, ക്ഷേത്രം മാനേജര്‍ ഷാജുശങ്കറും നാലമ്പലത്തിനകത്തുണ്ടായിരുന്നു. ഒരുമണിക്കൂറിലധികം  സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്നിയും മരുമകളും അഭിഷേകവും മലര്‍ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്‌ച്ച വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ താമസിച്ച ഇവര്‍ ഏകാദശി ദിവസമായ ബുധനാഴ്‌ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദര്‍ശനം നടത്തി.

ഒരു ഭക്തനെപ്പോലും  നാലമ്പലത്തിനകത്തേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെയാണ് മന്ത്രി പത്‌നിയേയും മറ്റും അകത്ത് കയറ്റിയത്. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍  ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കിയിട്ടുള്ളത്. രണ്ടിനും മുമ്പാണ്  മന്ത്രിപത്നിയും മരുമകളും  ദര്‍ശനം നടത്തിയത്.  കീഴ്ശാന്തിക്കാര്‍ക്കും, പ്രവര്‍ത്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്‍കി നാലാമ്പലത്തില്‍ കയറ്റിയത്.

ഏകാദശി ദിവസം രാവിലെ ചെയര്‍മാന്‍ നാലമ്പലത്തിനകത്തുനിന്ന് പുറത്തുവരാന്‍ വൈകിയതിനാല്‍ അന്നത്തെ ശീവേലി  വൈകി. ഉച്ചപൂജ കഴിഞ്ഞ് ചെയര്‍മാന്‍ പുറത്തുകടക്കാന്‍ വൈകുന്നതുമൂലം പല ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞുള്ള നടയടയ്‌ക്കലും വൈകാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി, വഴിപാടുകള്‍ ശീട്ടാക്കി കടകംപള്ളി സുരേന്ദ്രന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Tags: ക്ഷേത്രംഹൈക്കോടതിguruvayur templeകടകം‌പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും മാലയിട്ടും ജസ്നയുടെ ഫോട്ടോ ഷൂട്ട് ; വിമർശിച്ച് കമന്റുകൾ

Kerala

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം കത്തിയ സംഭവം; അന്വേഷണത്തിന് ഇൻറലിജൻസ്

കുചേല ദിനമായ ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്ക്‌
Kerala

കുചേലദിനത്തില്‍ ഗുരുവായൂരപ്പന് അവിലുമായി ആയിരങ്ങള്‍

Kerala

ഗുരുവായൂര്‍: അശുദ്ധി ഉണ്ടായിട്ടും അന്നദാനപ്പുരയില്‍ തന്ത്രി നിലവിളക്ക് തെളിയിച്ചത് ഒഴിവാക്കാമായിരുന്നു: തന്ത്രി സമാജം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ ആചാരലംഘനം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies