Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മവും സത്യവും വ്യര്‍ഥമാകുമ്പോള്‍

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.

എ പി ജയശങ്കര് by എ പി ജയശങ്കര്
Dec 18, 2020, 05:20 am IST
in Samskriti

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.  

രാജന്നദ്യ സ്വബാലം തം  

പശ്യസീഹ മഹീതലേ

രമമാണം സ്വസഖീദിര്‍

ദംഷ്ടം ദുഷ്ടാഹിനാമൃതം

അല്ലയോ മഹാരാജന്‍ സഖിമാരുമൊത്തു കളിക്കാന്‍ പോയ ഈ ബാലന്‍ ദുഷ്ട സര്‍പ്പത്തിന്റെ കടിയേറ്റ് മണ്ണില്‍ മരിച്ചു കിടക്കുന്നത് അങ്ങു കാണുന്നുണ്ടോ? ഹരിശ്ചന്ദ്രന്‍ തന്റെ പത്‌നിയുടെ വിരൂപവേഷം തിരിച്ചറിഞ്ഞില്ലെങ്കിലും ആ ശബ്ദവും അതിലെ സന്ദേശവും യദൃച്ഛയാ തിരിച്ചറിഞ്ഞു. അദ്ദേഹം ഓടിവന്ന് മൃതദേഹത്തിലെ മുഖവസ്ത്രം എടുത്തു മാറ്റി നോക്കി.  

പൊടിപടലങ്ങള്‍ കൊണ്ടും ചുടലഭസ്മം കൊണ്ടും വിരൂപനായി ഉണക്കമരം പോലെ നില്‍ക്കുന്ന ഹരിശ്ചന്ദ്രനെ ചന്ദ്രമതിയും തിരിച്ചറിഞ്ഞില്ല.  

മരിച്ചു കിടക്കുന്ന കുമാരനില്‍ അപ്പോഴും രാജചിഹ്നങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത് ഹരിശ്ചന്ദ്രന്‍ ശ്രദ്ധിച്ചു. പൂര്‍ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്ത് നീണ്ടമൂക്കും കണ്ണാടി കവിള്‍ത്തടങ്ങളും നീണ്ട കണ്ണുകളും വളഞ്ഞ പുരികങ്ങളുമെല്ലാം കണ്ട് ഇത് രാജകുമാരന്‍ തന്നെയെന്ന് ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. പെട്ടെന്ന് തന്റെ മകനെ ഓര്‍മയില്‍ തെളിഞ്ഞു കിട്ടി.’ഹാ, എന്റെ മകനേ, നിനക്ക് ഈ ഗതി വന്നല്ലോ’എന്നോര്‍ത്ത് അദ്ദേഹം കരഞ്ഞു. ആ കണ്ണുനീര്‍ തുള്ളി ചന്ദ്രമതിയുടെ ദേഹത്തും വീണുവോ?  

പെട്ടെന്ന് ചന്ദ്രമതി ഉറക്കെ വിലപിച്ചു. ഹേ, രാജന്‍ അങ്ങ് എവിടെയാണ്. എന്തുകൊണ്ടാണ് അങ്ങേക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. രാജ്യനാശം, ബന്ധുമിത്രാദികളെ ഉപേക്ഷിക്കല്‍, ഭാര്യാപുത്രന്മാരെ വിക്രിയം ചെയ്യല്‍ ഇപ്പോള്‍ പുത്രനാശവും. ഹേ, ഹരിശ്ചന്ദ്ര മഹാരാജന്‍, എന്തെല്ലാം ദുരന്തങ്ങളാണ് വിധിവൈപരീത്യത്താല്‍ അങ്ങേക്കുണ്ടായത്.  

ഇതുകേട്ട്, ഈ വിലാപം തിരിച്ചറിഞ്ഞ് ഹരിശ്ചന്ദ്ര മഹാരാജന്‍ അവിടെ മൂര്‍ഛിച്ചു വീണു.  

അടുത്ത നിമിഷം ബോധം തെളിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്റെ വിലാപവും ഉറക്കെയായി. എന്റെ മകനേ, നിന്നെയും നിന്റെ അമ്മയെയും വില്‍പനച്ചരക്കു പോലെ വിറ്റ നിന്റച്ഛന്‍ ഹരിശ്ചന്ദ്രനാണു ഞാന്‍. നിനക്കെന്ന തിരിച്ചറിയാന്‍ കഴിയുന്നില്ല കഷ്ടം. ദുഷ്ടനായ എന്റെ പ്രവൃത്തിയാലാണ് നിനക്ക് ഈ ഗതി വന്നത്.  

ഈ ശബ്ദം കേട്ട് ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ രൂപവും മുഖവും തിരിച്ചറിഞ്ഞു. വിധിയുടെ വൈപരീത്യം ധര്‍മിഷ്ഠനായ ഹരിശ്ചന്ദ്രനെ ചണ്ഡാളസമാനനാക്കിയിരിക്കുന്നു. ധര്‍മവും സത്യവും പൂജകളുമെല്ലാം വ്യര്‍ഥമോ?  എങ്കില്‍  പിന്നെ സത്യത്തിന്റെയും ധര്‍മത്തിന്റെയും അര്‍ഥമെന്താണ്? ഇതെല്ലാം കര്‍മഫലമോ, വിധിയുടെ ക്രൂരതയോ? കഷ്ടം. ചന്ദ്രമതി വിലപിച്ചു.          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.