Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മവും സത്യവും വ്യര്‍ഥമാകുമ്പോള്‍

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.

എ പി ജയശങ്കര് by എ പി ജയശങ്കര്
Dec 18, 2020, 05:20 am IST
in Samskriti

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.  

രാജന്നദ്യ സ്വബാലം തം  

പശ്യസീഹ മഹീതലേ

രമമാണം സ്വസഖീദിര്‍

ദംഷ്ടം ദുഷ്ടാഹിനാമൃതം

അല്ലയോ മഹാരാജന്‍ സഖിമാരുമൊത്തു കളിക്കാന്‍ പോയ ഈ ബാലന്‍ ദുഷ്ട സര്‍പ്പത്തിന്റെ കടിയേറ്റ് മണ്ണില്‍ മരിച്ചു കിടക്കുന്നത് അങ്ങു കാണുന്നുണ്ടോ? ഹരിശ്ചന്ദ്രന്‍ തന്റെ പത്‌നിയുടെ വിരൂപവേഷം തിരിച്ചറിഞ്ഞില്ലെങ്കിലും ആ ശബ്ദവും അതിലെ സന്ദേശവും യദൃച്ഛയാ തിരിച്ചറിഞ്ഞു. അദ്ദേഹം ഓടിവന്ന് മൃതദേഹത്തിലെ മുഖവസ്ത്രം എടുത്തു മാറ്റി നോക്കി.  

പൊടിപടലങ്ങള്‍ കൊണ്ടും ചുടലഭസ്മം കൊണ്ടും വിരൂപനായി ഉണക്കമരം പോലെ നില്‍ക്കുന്ന ഹരിശ്ചന്ദ്രനെ ചന്ദ്രമതിയും തിരിച്ചറിഞ്ഞില്ല.  

മരിച്ചു കിടക്കുന്ന കുമാരനില്‍ അപ്പോഴും രാജചിഹ്നങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത് ഹരിശ്ചന്ദ്രന്‍ ശ്രദ്ധിച്ചു. പൂര്‍ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്ത് നീണ്ടമൂക്കും കണ്ണാടി കവിള്‍ത്തടങ്ങളും നീണ്ട കണ്ണുകളും വളഞ്ഞ പുരികങ്ങളുമെല്ലാം കണ്ട് ഇത് രാജകുമാരന്‍ തന്നെയെന്ന് ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. പെട്ടെന്ന് തന്റെ മകനെ ഓര്‍മയില്‍ തെളിഞ്ഞു കിട്ടി.’ഹാ, എന്റെ മകനേ, നിനക്ക് ഈ ഗതി വന്നല്ലോ’എന്നോര്‍ത്ത് അദ്ദേഹം കരഞ്ഞു. ആ കണ്ണുനീര്‍ തുള്ളി ചന്ദ്രമതിയുടെ ദേഹത്തും വീണുവോ?  

പെട്ടെന്ന് ചന്ദ്രമതി ഉറക്കെ വിലപിച്ചു. ഹേ, രാജന്‍ അങ്ങ് എവിടെയാണ്. എന്തുകൊണ്ടാണ് അങ്ങേക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. രാജ്യനാശം, ബന്ധുമിത്രാദികളെ ഉപേക്ഷിക്കല്‍, ഭാര്യാപുത്രന്മാരെ വിക്രിയം ചെയ്യല്‍ ഇപ്പോള്‍ പുത്രനാശവും. ഹേ, ഹരിശ്ചന്ദ്ര മഹാരാജന്‍, എന്തെല്ലാം ദുരന്തങ്ങളാണ് വിധിവൈപരീത്യത്താല്‍ അങ്ങേക്കുണ്ടായത്.  

ഇതുകേട്ട്, ഈ വിലാപം തിരിച്ചറിഞ്ഞ് ഹരിശ്ചന്ദ്ര മഹാരാജന്‍ അവിടെ മൂര്‍ഛിച്ചു വീണു.  

അടുത്ത നിമിഷം ബോധം തെളിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്റെ വിലാപവും ഉറക്കെയായി. എന്റെ മകനേ, നിന്നെയും നിന്റെ അമ്മയെയും വില്‍പനച്ചരക്കു പോലെ വിറ്റ നിന്റച്ഛന്‍ ഹരിശ്ചന്ദ്രനാണു ഞാന്‍. നിനക്കെന്ന തിരിച്ചറിയാന്‍ കഴിയുന്നില്ല കഷ്ടം. ദുഷ്ടനായ എന്റെ പ്രവൃത്തിയാലാണ് നിനക്ക് ഈ ഗതി വന്നത്.  

ഈ ശബ്ദം കേട്ട് ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ രൂപവും മുഖവും തിരിച്ചറിഞ്ഞു. വിധിയുടെ വൈപരീത്യം ധര്‍മിഷ്ഠനായ ഹരിശ്ചന്ദ്രനെ ചണ്ഡാളസമാനനാക്കിയിരിക്കുന്നു. ധര്‍മവും സത്യവും പൂജകളുമെല്ലാം വ്യര്‍ഥമോ?  എങ്കില്‍  പിന്നെ സത്യത്തിന്റെയും ധര്‍മത്തിന്റെയും അര്‍ഥമെന്താണ്? ഇതെല്ലാം കര്‍മഫലമോ, വിധിയുടെ ക്രൂരതയോ? കഷ്ടം. ചന്ദ്രമതി വിലപിച്ചു.          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.