Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ

ഈശ്വരനെന്നാല്‍ ബോധം തന്നെയാണ്. നിശ്ചലമായ ബോധത്തെ സനാതനധര്‍മ്മത്തില്‍ ബ്രഹ്മമെന്നു വിളിക്കുന്നു. അതേ ബ്രഹ്മം തന്നെ സൃഷ്ടിക്കു കാരണമാകുമ്പോള്‍ അതിനെ ഈശ്വരനെന്നു വിളിക്കുന്നു. ആകാശത്തിനപ്പുറത്ത് സ്വര്‍ണ്ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്‍. ഈശ്വരന്‍ എങ്ങും നിറഞ്ഞ ചൈതന്യമാണ്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 13, 2020, 03:00 am IST
in Samskriti

മക്കളേ,  

സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല, ഒന്നു തന്നെ എന്നാണ് സനാതനധര്‍മ്മം പഠിപ്പിക്കുന്നത്. അങ്ങനെ പറയാന്‍ കാരണമെന്താണ്? സ്രഷ്ടാവായ ഈശ്വരനില്‍നിന്ന് അന്യമായി ഒന്നും ഇല്ലാത്തതിനാല്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ. എല്ലാ സൃഷ്ടിയും ഈശ്വരനില്‍നിന്നാണ് ഉണ്ടാകുന്നത്.  

ഈശ്വരനെന്നാല്‍ ബോധം തന്നെയാണ്. നിശ്ചലമായ ബോധത്തെ സനാതനധര്‍മ്മത്തില്‍ ബ്രഹ്മമെന്നു വിളിക്കുന്നു. അതേ ബ്രഹ്മം തന്നെ സൃഷ്ടിക്കു കാരണമാകുമ്പോള്‍ അതിനെ ഈശ്വരനെന്നു വിളിക്കുന്നു. ആകാശത്തിനപ്പുറത്ത് സ്വര്‍ണ്ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്‍. ഈശ്വരന്‍ എങ്ങും നിറഞ്ഞ ചൈതന്യമാണ്.

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തെ കാണിക്കാന്‍ ശാസ്ര്തങ്ങള്‍ പല ഉദാഹരണങ്ങള്‍ നല്കാറുണ്ട്. പല  ആകൃതിയിലും വലുപ്പത്തിലുമുള്ള സ്വര്‍ണ്ണാഭരണങ്ങളുണ്ടെങ്കിലും അവയെല്ലാം സ്വര്‍ണ്ണം തന്നെയാണല്ലോ. സ്വര്‍ണ്ണത്തില്‍  കമ്മലും മാലയുമുണ്ട്. കമ്മലിലും മാലയിലും സ്വര്‍ണ്ണവുമുണ്ട്. അതുപോലെ സൃഷ്ടിയില്‍ ഈശ്വരനുണ്ട്. ഈശ്വരനില്‍ സൃഷ്ടിയും ഉണ്ട്.  ഈശ്വരനും പ്രപഞ്ചവും രണ്ടല്ല, ഒന്നാണ്.  

‘മനുഷ്യനും പട്ടിയും പൂച്ചയുമൊക്കെ സൃഷ്ടിയില്‍ പെട്ടതാണല്ലോ. ഈശ്വരനെപ്പോലെ സര്‍വ്വജ്ഞതയും സര്‍വ്വശക്തിത്വവും ഇവയ്‌ക്കൊന്നും ഇല്ലല്ലോ. അപ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും?’, എന്നു ചിലര്‍ ചോദിക്കാറുണ്ട്. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അടിസ്ഥാനപരമായി സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നാണ്.  ഭൂമിയില്‍ പലതരം ജലാശയങ്ങള്‍ കാണപ്പെടുന്നു. അതിവിശാലമായ സമുദ്രമുണ്ട്, ഉള്‍ക്കടലുകളുണ്ട്, തിരമാലകളുണ്ട്,  കൊച്ചോളങ്ങളുണ്ട്, കായലുകളുണ്ട്, നദികളുണ്ട്, അരുവികളുണ്ട്, വെള്ളച്ചാട്ടങ്ങളുണ്ട്, വെള്ളത്തുള്ളികളുമുണ്ട്. ഇവയെല്ലാം തമ്മില്‍ ബാഹ്യമായി വളരെയേറെ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി എല്ലാം വെള്ളം തന്നെയാണ്. ഈ അര്‍ത്ഥത്തിലാണ് സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുന്നത്. ഒരേ ഈശ്വരന്‍ തന്നെ സര്‍വ്വജീവജാലങ്ങളിലും ആത്മാവായി കുടികൊള്ളുന്നു. സൃഷ്ടിക്കുമുമ്പും സൃഷ്ടി  ഉള്ളപ്പോഴും സൃഷ്ടിക്കുശേഷവും ഈശ്വരന്‍ മാത്രമാണുള്ളത്. ഈശ്വരനല്ലാതെ മറ്റൊന്നുമില്ല എന്നാണ്  

ഒരു സംവിധായകന്‍ ഒരു നാടകം സംവിധാനം ചെയ്തു. അനേകം നടീനടന്മാരുള്ള ആ നാടകം രംഗത്ത് അരങ്ങേറി. നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ കാണികളിലൊരാള്‍ സംവിധായകനെ അന്വേഷിച്ച് അണിയറയിലേക്കുചെന്നു. എന്നാല്‍ സംവിധായകനെ എങ്ങും കണ്ടില്ല. കാരണം സംവിധായകന്‍ തന്നെയായിരുന്നു നായകവേഷത്തില്‍ അഭിനയിച്ചിരുന്നത്. ആ നടന്റെ വേഷത്തിനുള്ളില്‍ സംവിധായകന്‍ മറഞ്ഞുനിന്നു. ഇതുപോലെ സൃഷ്ടിയുടെ പിന്നില്‍ സ്രഷ്ടാവായ ഈശ്വരനും മറഞ്ഞുനില്‍ക്കുന്നു. ഇവിടെ പ്രധാനനടന്റെ വേഷം മാത്രമാണ് സംവിധായകന്‍ സ്വീകരിച്ചത്. എന്നാല്‍ ഈ സൃഷ്ടിയിലെ എല്ലാവേഷങ്ങളും ഈശ്വരന്റേതുതന്നെ. ഓരോ ജീവനും യഥാര്‍ത്ഥത്തില്‍ ഈശ്വരന്‍ തന്നെ. എല്ലാം ഒരേ ആത്മാവു തന്നെ.  

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍ ഈശ്വരനെ സൃഷ്ടിച്ചതാരാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന്‍ രണ്ടില്ലാത്ത ഏകവസ്തു ആയതിനാല്‍ അതിന് മറ്റൊരു കാരണത്തിന്റെ ആവശ്യമില്ല. സൃഷ്ടിയില്‍ എന്തെല്ലാം വൈവിധ്യമുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാം ഈശ്വരന്‍ തന്നെ. നാനാത്വത്തില്‍ ഈശ്വരനാകുന്ന ഏകത്വമുണ്ട്. ഏകത്വമാകുന്ന ഈശ്വരനില്‍ നാനാത്വമാകുന്ന പ്രപഞ്ചവുമുണ്ട്. എന്നാല്‍ അതു മനസ്സിലാക്കാതെ നമ്മള്‍ ബാഹ്യലോകത്തിന്റെ വ്യത്യാസങ്ങള്‍ കണ്ടു ഭ്രമിക്കുന്നു.

കാശിയിലെ രാജകുമാരനു വിവാഹപ്രായമായി. ഒരു ദിവസം കൊട്ടാരത്തിലെ ഒരു മുറിയില്‍, ചുവരില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം തൂക്കിയിട്ടിരിക്കുന്നതു രാജകുമാരന്‍ കണ്ടു. കണ്ടമാത്രയില്‍ കുമാരന് അവളോടു ആകര്‍ഷണം തോന്നി. അവള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. അവളുമായി ഒന്നുചേരാന്‍ കഴിയാത്തതില്‍ കുമാരന്‍ വളരെ ദുഃഖിച്ചു. കാര്യങ്ങള്‍ ഗ്രഹിച്ച രാജാവ് പുത്രനോടു പറഞ്ഞു, ‘മകനേ, അതു നിന്റെതന്നെ ചിത്രമാണ്. നിന്റെ ബാല്യകാലത്ത് ഒരു നാടകത്തില്‍ ആ പെണ്‍കുട്ടിയുടെ രൂപത്തില്‍ നീ അഭിനയിച്ചിരുന്നു. നിന്റെ ആ പെണ്‍വേഷമാണ് ആ ചിത്രത്തിലുള്ളത്. ആ കുട്ടി യഥാര്‍ത്ഥത്തില്‍ നീ തന്നെയാണ്.’ ഇതുപോലെ വാസ്തവത്തില്‍ ഈ പ്രപഞ്ചം മുഴുവനും നമ്മള്‍ തന്നെയാണ്. നമ്മള്‍ ആ ഈശ്വരചൈതന്യം തന്നെ.  

സ്വന്തം വിരല്‍ കണ്ണില്‍ത്തട്ടിയാല്‍ നമ്മള്‍ ക്ഷമിച്ചു കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മില്‍നിന്നു ഭിന്നമല്ല. അതുപോലെ മറ്റുള്ളവരില്‍ നമ്മളെത്തന്നെ കണ്ട് സ്‌നേഹിക്കുക, സേവിക്കുക എന്നതാണു നമ്മുടെ ധര്‍മ്മം. സകലതിലും നിറഞ്ഞിരിക്കുന്നത് ഒരേ ഈശ്വരന്‍ തന്നെ എന്ന ബോധത്തോടെ ഏറ്റവും ചെറിയ ജീവിയെപ്പോലും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഭാവം നമ്മള്‍ വളര്‍ത്തിയെടുക്കണം. അങ്ങനെ ഭേദബുദ്ധി വിട്ട് എല്ലാറ്റിനെയും ആത്മാവായിക്കണ്ട് സ്‌നേഹിച്ച മഹാത്മാക്കള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.