മലപ്പുറം : മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ കൊട്ടിക്കലാശത്തിന് വിലക്ക്. മൂന്ന് മണിക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടത്തുന്നതിന് എസ്പിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോഴിക്കോടും കൊട്ടിക്കലാശത്തിന് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് വ്യാപകമായ ഒരുക്കങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊറോണയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ അനൗണ്‍സ്മെന്റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പാടില്ല. എന്തെങ്കിലും പരിപാടി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ വൈകിട്ട് ആറ് മണിവരെയാണ് കൊട്ടിക്കലാശത്തിന് അനുമതി നല്‍കിയിരുന്നത്.
സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് അനുശാസിച്ചത് പോലെ മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ കൊട്ടിക്കലാശത്തിന് ഇറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിര കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ പലസ്ഥലങ്ങളിലും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ മുക്കം നഗരസഭയില്‍ വന്‍ബൈക്ക് റാലികളുമായി യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയുക്തമായി തെരുവിലിറങ്ങിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മലപ്പുറത്ത് പൂര്‍ണമായും കൊട്ടിക്കലാശം നിരോധിക്കാനും കോഴിക്കോട്ട് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം അനുവദിക്കാനും തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: