Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രവീന്ദ്രനെ സംരക്ഷിക്കുന്നത് അഴിമതി മൂടിവയ്‌ക്കാന്‍; സഹായിക്കുന്നത് മുഖ്യമന്ത്രി; ഇന്നും ഹാജരാകില്ല; ഇഡിയുടെ മുന്നില്‍ നാല് വഴികള്‍

രവീന്ദ്രന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആശുപത്രിയില്‍ത്തന്നെ തുടരും. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഇ ഡിയില്‍ നിന്ന് സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തുന്നത്. അഴിമതി പുറത്തുവരാതിരിക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അന്വേഷണ എജന്‍സിയുടെ 'കൈയില്‍ പെടാതെ' സംരക്ഷിക്കാനാണ് നീക്കം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 10, 2020, 11:07 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍  ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍  എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു. എന്ന്, എങ്ങനെ വേണമെന്ന് ഉടന്‍ തീരുമാനിക്കും. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.  

രവീന്ദ്രന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആശുപത്രിയില്‍ത്തന്നെ തുടരും. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഇ ഡിയില്‍ നിന്ന്   സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തുന്നത്. അഴിമതി പുറത്തുവരാതിരിക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അന്വേഷണ എജന്‍സിയുടെ ‘കൈയില്‍  പെടാതെ’ സംരക്ഷിക്കാനാണ് നീക്കം.

പാര്‍ട്ടിനിര്‍ദ്ദേശം രവീന്ദ്രന്‍ തള്ളിയത് മുഖ്യമന്ത്രിയുടെ ബലത്തിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യുഎഇ കോണ്‍സുലേറ്റുമായും പ്രതി സ്വപ്നയുമായും ബന്ധമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രവീന്ദ്രനെ പിന്തുണച്ച് ഇന്നലെ  പ്രസ്താവന നടത്തിയിരുന്നു. ഇത്  പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതയാണ്  വ്യക്തമാക്കുന്നതെന്ന് രാഷ്‌ട്രീയ നീരീക്ഷകരും വിലയിരുത്തുന്നു. രവീന്ദ്രന്‍ സത്യസന്ധനാണ്, മൂന്നല്ല മുപ്പതു തവണ നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ എന്തു ചെയ്യും എന്നൊക്കെയാണ് കടകംപള്ളി പറഞ്ഞത്. സി.എം. രവീന്ദ്രന്‍ മൂന്നാം തവണയാണ്  ഇഡിയുടെ സമന്‍സിനോടും  ആവശ്യത്തോടും നിസ്സഹകരിക്കുന്നത്.  

നാല് നടപടികള്‍ ഇ ഡിക്ക് സ്വീകരിക്കാം.  ഒന്ന്, രവീന്ദ്രന്റെ രോഗവും ചികിത്‌സയും സംബന്ധിച്ച് പരിശോധന നടത്തണമെന്ന് കോടതിയോടാവശ്യപ്പെട്ടാല്‍ കോടതി വിദഗ്ധ സംഘത്തെ നിയോഗിക്കും. പക്ഷേ, ആരോഗ്യപ്രശ്‌നമായതിനാല്‍ അക്കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് ഇ ഡിയുടെ പക്ഷം. രണ്ട്, രവീന്ദ്രനെതിരെ തെരച്ചില്‍ വാറണ്ട് നേടി റെയ്ഡ് നടത്താം. മൂന്ന്: രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധം വ്യക്തമാണെന്ന് ബോധ്യപ്പെട്ട്  രവീന്ദ്രനെ അറസ്റ്റു ചെയ്യാം. നാല്: അറസ്റ്റിനൊപ്പം രവീന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. തുടര്‍നടപടിക്ക് ഏജന്‍സി ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശം കാക്കുകയാണ്. രാഷ്‌ട്രീയ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടകൊടുക്കാതുള്ള നടപടിക്കാണ് ഏജന്‍സിയും ശ്രദ്ധിക്കുന്നത്.

ശിവശങ്കറിന്റെ കാര്യത്തില്‍  സര്‍ക്കാര്‍ കാര്യമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നും  പറഞ്ഞ്  സിപിഎമ്മിനും നേതൃത്വത്തിനും രക്ഷപ്പെടാമായിരുന്നു. എന്നാല്‍ രവീന്ദ്രന്‍ പാര്‍ട്ടിക്വാട്ടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയ ആളായതിനാല്‍ സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാവില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍, പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് രവീന്ദ്രന്‍ വീണ്ടും ആശുപത്രിയിലായതെന്നാണ് സൂചന.

രവീന്ദ്രനെ ചോദ്യംചെയ്താല്‍ തൊട്ടടുത്ത ദിവസം കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തുമെന്നാണ്  വിലയിരുത്തല്‍. ഇതുവരെ കേസില്‍ പ്രതിചേര്‍ക്കുകയോ പേരു പറയുകയോ ചെയ്യാത്ത സുപ്രധാന വ്യക്തികളുടെ പേര് പുറത്തുവരും. രവീന്ദ്രനില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് അറിയേണ്ടത് സ്വര്‍ണക്കടത്ത്-അനുബന്ധ ഇടപാടുകളില്‍ മൂന്നു പേര്‍ക്കുള്ള പങ്കാണ്. സര്‍ക്കാര്‍ ഇടപാടുകളില്‍ ഊരാളുങ്കല്‍ കമ്പനിക്കുവേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തവരില്‍ ഈ മൂന്നുപേരുടെ ഇടപെടലും അറിയാനുണ്ട്. ഇക്കാരണത്താല്‍ രവീന്ദ്രന്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു കഴിയുംവരെ ചോദ്യംചെയ്യപ്പെടരുതെന്ന് ചില തല്‍പരകക്ഷികള്‍ക്ക് നിര്‍ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

Kerala

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.