Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയില്‍ സിപിഎം അല്ലാത്ത സ്ഥാനാര്‍ത്ഥികളോട് ‘കടക്ക് പുറത്ത്!’; യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണി, സിപിഎമ്മുകാരന്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 8, 2020, 02:03 pm IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊട്ടന്‍പാറയിലെ ദിലീഷ് എന്ന സിപിഎമ്മുകാരനെതിരെ പോലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥിയെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്‍പില്‍ വച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു.  

പ്രദേശത്ത് മറ്റു പാര്‍ട്ടിയുടെ ബോര്‍ഡും കൊടിയും പാടില്ലെന്നാണ് ദിലീഷ് ഫോണിലൂടെ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്കും ബോര്‍ഡ് വയ്‌ക്കാന്‍ അവകാശമില്ലേയെന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ ചോദ്യത്തിന്, ഇതിനു മുമ്പ് പലയാളുകളും ഇവിടെ മത്സരിച്ചിട്ടുണ്ടെന്നും അവരാരും ഈ പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. ഇങ്ങനെ ബോര്‍ഡ് വച്ച് പ്രചാരണം നടത്താനാണ് ഭാവമെങ്കില്‍ നമുക്ക് നല്ല രീതിയില്‍ പോകാനാവില്ലെന്നും ഇയാള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.  

ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജിത്തിനെ കഴിഞ്ഞ ദിവസം സിപിഎമ്മുകാരന്‍ ഭീഷണിപ്പെടുത്തി. പണിക്കാണ്ടി റിനിയെന്ന സിപിഎമ്മുകാരനാണ് ഭീഷണി മുഴക്കിയത്. ജയിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ശ്രീജിത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്ന സിപിഎം ഇതര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണപ്പെടുത്തിയ സംഭവങ്ങളും പിന്താങ്ങിയവരെ ബലമായി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സിപിഎം സ്വാധീന മേഖലകളില്‍ ഇതര സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പ്രചരണ രംഗത്തുളള സ്ഥാനാര്‍ത്ഥികളെയും കൂടെ പ്രവര്‍ത്തിക്കുന്നവരെയും വീട്ടില്‍ കയറി സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നതായും വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നാണ് പലര്‍ക്കും നേരെയുമുള്ള ഭീഷണി. തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു. ചില മേഖലകളില്‍ ബൂത്തിലിരിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സിപിഎമ്മുകാര്‍ മുഴക്കുന്നുണ്ട്. സിപിഎം ഭീഷണി നിലനില്‍ക്കുന്ന സാചഹര്യത്തില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: pinarayiതദ്ദേശഭരണ തെരഞ്ഞെടുപ്പ്cpmcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.