Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നാഗപൂര്‍ ബന്ധം; പിളര്‍പ്പിലൂടെ ജനനം; പ്രഖ്യാപനം ‘വന്ദേമാതരം’ പത്രത്തിലൂടെ

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ സന്ദീപ് വാചസ്പതി തയ്യാറാക്കുന്ന പരമ്പര. 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍- താഷ്‌കന്റ് മുതല്‍ ശബരിമല വരെ'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 12:03 pm IST
in Article
ഭാഗം മൂന്ന്

ഭാഗം മൂന്ന്

1920 ല്‍ താഷ്‌കന്റില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1925 ലാണ് ഇന്ത്യന്‍ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഘടനാ സംവിധാനമുണ്ടായത്.  നാഗപൂര്‍ സ്വദേശിയായ സത്യഭക്തയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ളവരെ ആദ്യമായി സംഘടിപ്പിച്ചത്. 1924 സെപ്തംബര്‍ 1ന് കാണ്‍പൂര്‍ ആസ്ഥാനമായി സത്യഭക്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തമായി ഭരണഘടനയും പൂര്‍ണ്ണ സ്വരാജ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കി.  കൊല്‍ക്കത്ത, മദ്രാസ്, കാണ്‍പൂര്‍, ബോംബേ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നിലവില്‍ വന്നതായി ‘വന്ദേമാതരം’ പത്രത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആദ്യ സമ്മേളനം മൂന്നു മാസത്തിനുള്ളില്‍ ചേരുമെന്നും സത്യഭക്ത പ്രഖ്യാപിച്ചു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ കോമിന്റേണിന്റെ ഭാഗമായി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ മാസത്തില്‍ ആദ്യ സമ്മേളനം ചേരാനായില്ല. ഒരു വര്‍ഷം വൈകി ഡിസംബര്‍ അവസാനമാണ് ആദ്യ യോഗം കാണ്‍പൂരില്‍ ചേര്‍ന്നത്.

എന്നാല്‍ ശിങ്കാരവേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗം തന്നെ പിളര്‍പ്പിലാണ് അവസാനിച്ചത്. എന്നത്തെയും പോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ദഹിക്കാത്ത ദേശീയത എന്ന ആശയം തന്നെയാണ് ജനിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിയെ പിളര്‍ത്തിയത്. യോഗം വിളിച്ചു ചേര്‍ത്ത സത്യഭക്ത, ശിങ്കാരവേലു ചെട്ടിയാര്‍, ഹസ്രത്ത് മൊഹാനി എന്നിവര്‍ക്കൊക്കെ പാര്‍ട്ടി സ്വതന്ത്രമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളണമെന്ന ആശയക്കാരായിരുന്നു.  

കോമിന്റേണില്‍ നിന്ന് ഇന്ത്യന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. ‘കമ്മ്യൂണിസ്റ്റ് പാതയില്‍ ഇന്ത്യന്‍ പാര്‍ട്ടിയും സോവിയറ്റ് പാര്‍ട്ടിയും സഹയാത്രികരാണ്. അല്ലാതെ നാം അവരുടെ അടിമകളല്ല’ മൊഹാനി പ്രഖ്യാപിച്ചു. ‘റഷ്യയില്‍ സ്വീകരിച്ച ബോള്‍ഷെവിസമല്ല ഇന്ത്യയില്‍ വേണ്ടത്. ഇന്ത്യ റഷ്യയല്ല.’ ചെട്ടിയാരുടെ സുചിന്തിതമായ അഭിപ്രായവും ഇതായിരുന്നു.  

എന്നാല്‍ എസ്. വി ഘാട്ടേ, കെ.എന്‍ ജോഗലേക്കര്‍ തുടങ്ങിയവര്‍ക്ക് കോമിന്റേണുമായി പിരിയുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. എം.എന്‍ റോയിയ്‌ക്കും ഇതേ അഭിപ്രായമായിരുന്നു.. “It would be betrayel if the communist fall to recognise the international character of class-struggle. A National communist is an enemy of the proletariate.” (Communist and Socialist Movement in India: A Critical Account, Chandrika Singh Page 59) ദേശീയ ചിന്തയുള്ള കമ്മ്യൂണിസ്റ്റ്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുവാണെന്ന എം.എന്‍ റോയിയുടെ അഭിപ്രായത്തിനാണ് യോഗത്തില്‍ മുന്‍തൂക്കം കിട്ടിയത്.

പാര്‍ട്ടിയുടെ പേര് എന്തായിരിക്കണമെന്ന കാര്യത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസം യോഗത്തിലുണ്ടായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കണമെന്ന് സത്യഭക്ത അഭിപ്രായപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരാണ് വേണ്ടതെന്ന് ഘാട്ടേ നിലപാട് സ്വീകരിച്ചു. അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേരിടുന്ന രീതി ഇവിടെയും വേണമെന്നായിരുന്നു ഘാട്ടേയുടെ അഭിപ്രായം. എന്നാല്‍ വൈദേശികമായ രീതി മാറ്റി സ്വന്തം രീതി സ്വീകരിക്കണമെന്ന് സത്യഭക്തയുടെ സംഘം ആവശ്യപ്പെട്ടു. ഇവിടെയും സത്യഭക്തയുടെ ‘ദേശീയ’ കാഴ്ചപ്പാട് പരാജയപ്പെട്ടു.

അതോടെ നാഷണല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സത്യഭക്ത ഉപചാരം ചൊല്ലി പിരിഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ബോംബെ ആസ്ഥാനമായി 1925 ഡിസംബര്‍ 26 ന് രൂപംകൊണ്ടു. സച്ചിദാനന്ദ് വിഷ്ണു ഘാട്ടേ എന്ന എസ്. വി ഘാട്ടേ ആദ്യ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ പിളര്‍ന്ന് രൂപം കൊള്ളുന്ന ആദ്യ ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടിയായി സിപിഐ ഇന്ത്യന്‍ മണ്ണില്‍ പിച്ച വെക്കാന്‍ തുടങ്ങി

Tags: cpmകമ്മ്യൂണിസ്റ്റ് പാര്‍ട്ടിനാഗപൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.