Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ വിലാപം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Nov 28, 2020, 12:21 pm IST
in Samskriti

ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്ര മഹര്‍ഷിയുടെ വാസസ്ഥാനത്ത് അടിമപ്പണി ചെയ്യുകയായിരുന്നു ഹരിശ്ചന്ദ്ര പത്‌നി. മകന്‍ രോഹിതന്‍ ബ്രാഹ്മണനു വേണ്ടി വിറകും ചമതയും സംഘടിപ്പിക്കാന്‍ പോകും. ഇടയ്‌ക്ക് പുതുതായി പരിചയപ്പെട്ട കൂട്ടികാരോടൊപ്പം കളിക്കാനും പോകും. തിരിച്ചു വരുമ്പോള്‍ ചമതയും ദര്‍ഭയുമെല്ലാം കൈയിലുണ്ടാകും. കൈയിലും കാലിലും ശരീരത്തിന്റെ പല ഭാഗത്തും ദര്‍ഭമുന കൊണ്ട വേദനയുണ്ടാകും.

ഒരു ദിവസം ചമതയും ദര്‍ഭയുമെടുത്തു മടങ്ങുമ്പോള്‍ ഒരു കരിമൂര്‍ഖന്‍ രോഹിതനെ കടിച്ചു. അവന്‍ അപ്പോള്‍ തന്നെ അവിടെ വീണു. കളിക്കൂട്ടുകാര്‍ ഇതു കണ്ടു. രോഹിതന്‍ മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയ അവര്‍ അവന്റെ അമ്മ ചന്ദ്രമതിയെ വിവരമറിയിച്ചു.

അതുകേട്ടതും അമ്മ ബോധംകെട്ടു വീണു. ബ്രാഹ്മണന്‍ വന്നു നോക്കുമ്പോള്‍ ചന്ദ്രമതി ത്രിസന്ധ്യക്ക് കിടന്നുറങ്ങുന്നു. അല്‍പം വെള്ളം മുഖത്ത് തളിച്ച് അവളെ ഉണര്‍ത്തി. മകനെ ഓര്‍ത്ത് ആ അമ്മ കരഞ്ഞു. ത്രിസന്ധ്യക്ക് കരഞ്ഞുകൊണ്ടിരുന്ന ചന്ദ്രമതിയെ ബ്രാഹ്മണന്‍ ശാസിച്ചു.  

തന്റെ മകന്‍ പാമ്പു കടിയേറ്റു മരിച്ച വിവരം അറിയിച്ചപ്പോള്‍ അതൊന്നും കേട്ട് ബ്രാഹ്മണന്‍ ദയാലുവായില്ല. ‘അടിമപ്പണം വാങ്ങി പണിയെടുക്കാതെ തടിതപ്പാനാണ് ചന്ദ്രമതിയുടെ ശ്രമം. എവിടെ പോകാനാണെങ്കിലും വീട്ടിലെ പണിയൊക്കെ തീര്‍ത്തിട്ടു മതി. എപ്പോള്‍ പോയാലും രാവിലത്തെ എല്ലാ പണികളും ചെയ്യാന്‍ പാകത്തിന് നേരത്തേ എത്തിക്കൊള്ളണം.’

ബ്രാഹ്മണന്റെ കടുത്ത നിര്‍ദേശം കേട്ട് വിതുമ്പിക്കൊണ്ട് ചന്ദ്രമതി ജോലികള്‍ തുടര്‍ന്നു. പാതിരാത്രിയോടെ ജോലികള്‍ തീര്‍ന്നു. ഉടനെ തന്നെ മകന്‍ മരിച്ചു കിടക്കുന്ന സ്ഥാനത്തേയ്‌ക്ക് ചന്ദ്രമതി ഓടി. മകന്റെ ശരീരം മരവിച്ചു കഴിഞ്ഞിരുന്നു.

എത്രനാളത്തെ പ്രാര്‍ഥനയ്‌ക്കു ശേഷമാണ് ഈ പുത്രനെ ലഭിച്ചത്. ഇപ്പോള്‍ അവനെയും തനിക്ക് നഷ്ടമായിരിക്കുന്നു. ഇവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വരുണനെ പിണക്കിയതും എല്ലാവര്‍ക്കും മഹോദരം പിടിപെട്ടതുമെല്ലാം. ഒടുവില്‍ ശുനശേഫനെ വിലയ്‌ക്കെടുത്തു ബലികൊടുക്കാന്‍ ശ്രമിച്ചതും വിശ്വാമിത്രന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയതുമെല്ലാം ചന്ദ്രമതി ഒരു നിമിഷം ആലോചിച്ചു പോയി. ഒരു പുത്രന്റെ വേര്‍പാടിന്റെ വിഷമം ഇപ്പോള്‍ തനിക്കും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. എല്ലാം കര്‍മഫലം തന്നെ. താന്‍ തികച്ചും ഏകാകിയായിരിക്കുന്നു.  

ചലനമറ്റ ഈ ശരീരം ഇനിയും ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ഉടന്‍ ഏതെങ്കിലും ശ്മശാനത്തില്‍ എത്തിക്കണം. കൈയില്‍ പണവുമില്ല. സഹായത്തിന് ഒരു വ്യക്തി പോലുമില്ല.  

രാജാ ഹരിശ്ചന്ദ്രന്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. മഹര്‍ഷിമാരുടെ അനുഗ്രഹങ്ങളെല്ലാം വെറുതെയായിപ്പോയല്ലോ? ‘ദീര്‍ഘായുഷ്മാന്‍ ഭവഃ’ എന്ന് പല മഹര്‍ഷിമാരും പണ്ട് അനുഗ്രഹിച്ചതാണ്.            

എന്നിട്ടും തന്റെ മകന്‍ രോഹിതന്‍ ഇതാ ചലനമറ്റു കിടക്കുന്നു. അഥവാ അവന്‍ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മേയെന്നു പറഞ്ഞ് കെട്ടിപ്പിടിക്കുമായിരുന്നല്ലോ.

ഇനിയും ജീവന്‍ ബാക്കിയുണ്ടോ? ചന്ദ്രമതി വീണ്ടും വീണ്ടും അവന്റെ നെഞ്ചില്‍ കൈ വച്ചു നോക്കി. ഇല്ല, ശ്വാസമോ, ചലനമോ ഇല്ല. ഉറപ്പാണ്. ഇതോര്‍ത്തപ്പോള്‍ ആ അമ്മ അവന്റെ ദേഹത്തു തന്നെ ബോധമറ്റു വീണു.  

ഇടയ്‌ക്കു ബോധം തെളിഞ്ഞപ്പോള്‍ ചന്ദ്രമതി വീണ്ടും ആര്‍ത്തലച്ചു കരഞ്ഞു. ‘മോനേ, പ്രിയ രോഹിതാ, നീ എന്താ എന്റെ വിളി കേള്‍ക്കാത്തത്? നീയും എന്നെ വിട്ടു പോയോ? ‘പിന്നെപ്പിന്നെ അവള്‍ക്കും വാക്കുകള്‍ ഇല്ലാതായി. ഇടയ്‌ക്ക് പരിസര വാസികളില്‍ ചിലര്‍ അവിടെ ഒത്തുകൂടി. ഇതാരാണ് ഒരു സ്ത്രീ അസമയത്ത് ഒരു കുട്ടിയുമായി ഇവിടെ വന്നിരിക്കുന്നത്?  ഇവള്‍ സദാചാരം പുലര്‍ത്തുന്നവളാണെങ്കില്‍ ഈ പാതിരായ്‌ക്ക് ഇവിടെ വന്നിരിക്കില്ല. ഇവള്‍ ദുര്‍ന്നടപ്പുകാരി തന്നെയായിരിക്കണം.  

കൈയില്‍ ഒരു കുട്ടിയുമുണ്ടല്ലോ?  ആ കുട്ടിക്ക് ചലനമില്ലല്ലോ? അവന്‍ മരിച്ചു കിടക്കുകയാണോ? അതോ ആ കുഞ്ഞിനെ ഇവള്‍ കൊന്നതാണോ? എങ്കില്‍ ഇവളും ശിക്ഷാര്‍ഹ തന്നെ. നാട്ടുകാര്‍ ഇങ്ങനെ പലതും പറഞ്ഞ് ദുഷിച്ചുകൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.