Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരുവില്വാമലയില്‍ വികസനം വാഗ്ദാനത്തിലൊതുങ്ങി

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു പദ്ധതികളൊന്നും ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 04:53 pm IST
in Thrissur

തൃശൂര്‍: ഭാരതപുഴയും ഗായത്രിപുഴയും കടന്നു പോകുന്ന ജില്ലാപഞ്ചായത്ത് തിരുവില്വാമല ഡിവിഷനില്‍ ജലസമൃദ്ധിയുള്ളപ്പോഴും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമം. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളും കൊണ്ടാഴി പഞ്ചായത്തിലെ 15 വാര്‍ഡുകളും പഴയന്നൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളും ചേലക്കര പഞ്ചായത്തിലെ 4 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. തിരുവില്വാമല പഞ്ചായത്തിന്റെ മൂന്നു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്.  ഭാരതപുഴയാലും ഗായത്രിപുഴയാലും ചുറ്റപ്പെട്ട് കൊണ്ടാഴി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതിദത്തമായ ജലമുള്ളപ്പോഴും ഡിവിഷനിലുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളം പൈസയ്‌ക്ക് വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. 

വിവിധ സ്ഥലങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും മോട്ടോര്‍ തകരാറും മറ്റും കാരണം കുടിവെള്ള വിതരണം നടക്കുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു പദ്ധതികളൊന്നും ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭാരതപുഴ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. പശ്ചാത്തല-സേവന- ഉല്‍പ്പാദന മേഖലകളില്‍ വിവിധ പദ്ധതികള്‍ സയമബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് തിരുവില്വാമല ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫിലെ ദീപ എസ് നായര്‍ അവകാശപ്പെടുന്നു.

ജനാഭിപ്രായം

* വികസന പദ്ധതികള്‍ പ്രഖ്യാപനവും വാഗ്ദാനവും മാത്രമായി  ചുരുങ്ങി. കേന്ദ്ര പദ്ധതികളില്‍ നിന്ന് ഡിവിഷനെ പൂര്‍ണമായും മാറ്റി നിര്‍ത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്‌ട്രീയപക്ഷപാതം പുലര്‍ത്തി

* എല്‍ഡിഎഫിലെ സിപിഐ-സിപിഎം തര്‍ക്കം ഡിവിഷനിലെ വികസനത്തെ കാര്യമായി ബാധിച്ചു

* കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ഊര്‍ജ്ജിത നടപടികളെടുത്തില്ല

* കുടിവെള്ള പ്രശ്‌നത്തിനായി ശാശ്വത പരിഹാര നടപടികളുണ്ടായിട്ടില്ല

* കുത്താമ്പുള്ളി, പാമ്പാടി, ചീരക്കുഴി ചെക്ക് ഡാമുകള്‍ ജലസേചനത്തിനായി ഉപയോഗപ്പെടുത്തിയില്ല

* വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച കുഴല്‍കിണറും മോട്ടോറും തകരാറിലായതിനാല്‍ കുടിവെള്ളം ലഭിക്കുന്നില്ല. മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്ക് ഓരോവര്‍ഷവും വന്‍തുക ചെലവഴിക്കുന്നത് മാത്രം മിച്ചം

* ഏകീകൃതമായ സംവിധാനത്തിലൂടെ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം നടപ്പാക്കിയില്ല

* ഡിവിഷനിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാര നടപടികളെടുത്തില്ല. കുത്താമ്പുള്ളിയില്‍ രൂക്ഷമായ മാലിന്യ പ്രശ്‌നം നിലനില്‍ക്കുന്നു.

* നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു.  ടാറിടാത്ത നിരവധി ഗ്രാമീണ റോഡുകള്‍ ഇപ്പോഴും ഡിവിഷനിലുണ്ട്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയില്ല

* പട്ടികജാതി കോളനികളില്‍ വികസനമെത്തിയില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനി നിവാസികള്‍ ദുരിതമനുഭവിക്കുന്നു

* പാമ്പാടി ശ്മശാനം ഇലക്ട്രിക് ക്രിമറ്റോറിയമാക്കാനുള്ള ശ്രമമുണ്ടായില്ല

* സ്‌കൂളുകളുകളും അങ്കണവാടികളും ഹൈടെക് ആക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി

* നിരവധി സ്‌കൂളുകളില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ സ്തംഭനാവസ്ഥയില്‍

എല്‍ഡിഎഫ് അവകാശവാദം

* വിവിധ മേഖലകളിലായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി

* തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളിലായി 7 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* പ്രളയത്തില്‍ തകര്‍ന്ന തിരുവില്വാമല-പഴയന്നൂര്‍ പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊരുതിക്കോട് റോഡ് പുനര്‍നിര്‍മ്മിച്ചു

* 35 ലക്ഷം രൂപ ചെലവില്‍ പഴയന്നൂര്‍-പുത്തിരിത്തറ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി

* തിരുവില്വാമല ടൗണില്‍ നിന്ന് വേട്ടക്കരന്‍കാവ് റോഡുമായി ബന്ധപ്പെടുത്തി ചെറിയ വണ്‍വേ റോഡ് നിര്‍മ്മിച്ചു

* കുറുമങ്ങാട് പാടശേഖരത്തെ കൃഷിക്കാര്‍ക്കായി വിത്ത് സംഭരണ കേന്ദ്രം തുറന്നു

* തിരുവില്വാമല-കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനപ്പാറ-ഒര്‍ണാശേരി റോഡ് വീതി കൂട്ടി ടാറിങ് നടത്തി. ഭാരതപുഴയോട് ചേര്‍ന്ന ഭാഗത്ത് പുതിയ കടവ് നിര്‍മ്മിച്ചു

* തിരുവില്വാമല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  4.31 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ 10 സാംസ്‌കാരിക മന്ദിരങ്ങള്‍ നിര്‍മ്മിച്ചു. ഇവിടേക്ക് കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചര്‍ എന്നിവ നല്‍കി

* തിരുവില്വാമല മിനി സിവില്‍സ്റ്റേഷനില്‍ പട്ടികജാതി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു

* ചീരക്കുഴി പുഴയില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ചുള്ള പഴയന്നൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി

* ചെക്ക്ഡാം നവീകരണം നടത്തുകയും ഒറാലാശേരി ഭാഗത്ത് കടവ് നിര്‍മ്മിക്കുകയും ചെയ്തു. തിര്‍ളംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു

* ആനപ്പാറയിലെ ബഡ്‌സ് സ്‌കൂളിലേക്കും കൊണ്ടാഴി ബിആര്‍സിയിലേക്കും വാഹനം നല്‍കി

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.