Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പറപ്പൂക്കരയില്‍ വികസന വിപ്ലവം സൃഷ്ടിക്കുമെന്ന് ബിജെപി

പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയ വിവേചനം പുലര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 12:57 pm IST
in Thrissur

തൃശൂര്‍: അഴിമതി പൂര്‍ണമായും തുടച്ചു നീക്കി പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സദ്ഭരണം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിലവില്‍ ബിജെപിക്ക് 2 സീറ്റ് പഞ്ചായത്തിലുണ്ട്. ഉപതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ആവര്‍ത്തിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപി ഭരണത്തിലേറുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

3ാം വാര്‍ഡ് രാപ്പാള്‍, 16ാം വാര്‍ഡ് നെടുമ്പാള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ഈ രണ്ടു വാര്‍ഡുകളടക്കം മൊത്തം മൂന്ന് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 2ാം വാര്‍ഡ് പള്ളത്ത് വിജയിച്ച ജിഷ സജിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനാല്‍ മെമ്പര്‍ സ്ഥാനം ഇവര്‍ രാജി വെച്ചു. പിന്നീട് ഇവിടേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുണ്ടായ രഹസ്യധാരണയെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 410 വോട്ടോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍ മൂന്നാം സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിച്ച ബിജെപി 5 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തുമെത്തി. 4ാം വാര്‍ഡ് കുറുമാലി, 5ാം വാര്‍ഡ് നെല്ലായി, 8ാം വാര്‍ഡ് ആലത്തൂര്‍ സൗത്ത്, 9ാം വാര്‍ഡ് ആലത്തൂര്‍ നോര്‍ത്ത്, 17ാം വാര്‍ഡ് തൊട്ടിപ്പാള്‍ സൗത്ത് എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 7ാം വാര്‍ഡ് കൊളത്തൂര്‍, 18ാം വാര്‍ഡ് തൊട്ടിപ്പാള്‍ എന്നിവിടങ്ങളില്‍ വിജയിച്ചവരേക്കാള്‍ നേരിയ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയും സഹകരണവും ഉണ്ടായില്ലെങ്കില്‍ ഇത്തവണ 13 സീറ്റുകള്‍ നേടി പറപ്പൂക്കരയില്‍ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 സീറ്റുകളുമായി നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് 7 സീറ്റുണ്ട്.  പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയ വിവേചനം പുലര്‍ത്തി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനോ, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഭരണസമിതി നടപടിയെടുത്തില്ല. പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിച്ചവര്‍ച്ച് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത് സേവാഭാരതി, സംഘപരിവാര്‍ സംഘടനകളാണ്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഏകീകൃത പ്രവര്‍ത്തനം പഞ്ചായത്തില്‍ ഉണ്ടായില്ല.

 കൊറോണ രോഗികള്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. വീടുകളില്‍ നിന്ന് രോഗികളെ മാറ്റി പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഭരണസമിതി അലംഭാവം കാണിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി എല്‍ഡിഎഫ് നടത്തി. ജനറല്‍ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 5 കോടി രൂപയുടെ ഫണ്ട് എല്‍ഡിഎഫ് ലാപ്‌സാക്കിയിട്ടുണ്ട്. 29 അങ്കണവാടികള്‍ക്കായി കൃത്യമായി ഫണ്ട് അനുവദിച്ചില്ല. 50 ലക്ഷത്തോളം രൂപ അനുവദിച്ചതില്‍ 38 ലക്ഷം രൂപ മാത്രം ചെലവഴിച്ച് 12 ലക്ഷം രൂപ ലാപ്‌സാക്കി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് വാങ്ങാന്‍ അനുവദിച്ച 21 ലക്ഷം രൂപയും  വിനിയോഗിക്കാതെ ലാപ്‌സാക്കി കളഞ്ഞു. കുറുമാലി പുഴ ശുചീകരണ പദ്ധതിയിലും അഴിമതിയുണ്ടായിട്ടുണ്ട്. 

പദ്ധതി യഥാവിധി ചെയ്യാത്തതിനാലാണ് പഞ്ചായത്തില്‍ വെള്ളക്കെട്ടുണ്ടായത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ല. കൈതോട് നവീകരണം നടത്തി ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വെള്ളമെത്തിക്കുന്നതിലും വീഴ്ച വരുത്തി. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നന്തിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവും നന്തിക്കര ഗവ.ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണവും പൂര്‍ത്തിയാകാത പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്. പഞ്ചായത്തില്‍ ഇതുവരെയും പൊതുശ്മാശനം സ്ഥാപിച്ചിട്ടില്ല. 

പട്ടികജാതി കോളനികളില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടു. ആരോഗ്യമേഖലയില്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. ജീവിതശൈലി രോഗികള്‍, കിടപ്പു രോഗികള്‍, മാനസിക ശാരീര വെല്ലുവിളി നേരിടുന്ന രോഗികള്‍ എന്നിവര്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിലുള്ള തൊട്ടിപ്പാള്‍, പൊങ്കോത്ര, പന്തല്ലൂര്‍, ആലത്തൂര്‍ എന്നീ നാലു ഹെല്‍ത്ത് സബ്‌സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഹെല്‍ത്ത് സബ് സെന്ററുകളില്‍ മരുന്ന് സൂക്ഷിക്കാന്‍ സൗകര്യമില്ല. കിലോമീറ്ററുകള്‍ താണ്ടി വരുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണിപ്പോള്‍. 

ബിജെപി അധികാരത്തിലേറിയാല്‍ വെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പറപ്പൂക്കര ഗവ.ആശുപത്രിയില്‍ 25 ബെഡുള്ള കിടത്തി ചികിത്സ സജ്ജമാക്കും. ആധുനിക സംവിധാനത്തോടെ മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കും. നന്തിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ച് തരിശായി കിടക്കുന്ന ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കും.

Tags: bjpelectiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.