Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരായണപ്രിയനായ നാരായണന്‍

മഹാമനീഷിയായിരുന്ന അച്യുതപ്പിഷാരടിയെ ഗുരുവായി സ്വീകരിച്ചായിരുന്നു തുടര്‍പഠനം. അത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി.ഗുരു, സാക്ഷാല്‍ ഇശ്വരന്‍ തന്നെയാണെന്ന് അനുഭവ വെളിച്ചത്തില്‍ താമസംവിനാ ഭട്ടതിരിക്ക് ബോധ്യമായി. ഗുരുപവനപുരേശ സവിധത്തില്‍ എത്തി പരമലക്ഷ്യമായ പരമപുരുഷാര്‍ത്ഥ പ്രാപ്തിക്ക് ഹേതുവായതും ഗുരുതന്നെയായിരുന്നു. ഇല്ലത്തിനടുത്തുള്ള ചന്ദനക്കാവ് ക്ഷേത്രത്തിലെ ഊരാണ്‍മ സ്ഥാനം മേല്‍പ്പത്തൂരില്ലക്കാര്‍ക്കുമുണ്ടായത് നിത്യദര്‍ശനത്തിലൂടെ ഭക്തിവളരാന്‍ പ്രേരകമായി.ഈ ക്ഷേത്രച്ചുവരില്‍ മേല്‍പ്പത്തൂര്‍ വരച്ച ശ്രീകൃഷ്ണന്റെയും, ഗണപതിയുടെയും ചിത്രങ്ങള്‍ ഇന്നും ഭക്തര്‍ ആരാധിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 22, 2020, 10:11 pm IST
in Samskriti

ഗുരുവായ അച്യുതപ്പിഷാരടിയിലൂടെ അച്യുതനായ ഗുരുവയുരപ്പനെ ശരണാഗതി പ്രാപിച്ച് ജനഹൃദയങ്ങളില്‍ അച്യുതനായി മാറിയ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ സ്മരണ ഉണര്‍ത്തുന്ന ‘മേല്‍പ്പത്തൂര്‍ ദിനം’ ആണ് ഇന്ന്. കൊല്ലവര്‍ഷം 735ല്‍ തിരുനാവായ ചന്ദനക്കാവില്‍ മേല്‍പ്പുത്തൂരില്ലത്തു മാതൃദത്തന്‍ ഭട്ടതിരിയുടെ മകനായി ജനിച്ചു. പണ്ഡിതരുടെ കുടുംബമായ പയ്യൂരില്ലമാണ് മാതൃഭവനം. വേദാന്ത മീമാംസാ പണ്ഡിതനായിരുന്ന പിതാവ് തന്നെയായിരുന്നു പ്രഥമ ഗുരുനാഥന്‍.

മഹാമനീഷിയായിരുന്ന അച്യുതപ്പിഷാരടിയെ ഗുരുവായി സ്വീകരിച്ചായിരുന്നു തുടര്‍പഠനം. അത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി.ഗുരു, സാക്ഷാല്‍ ഇശ്വരന്‍ തന്നെയാണെന്ന് അനുഭവ വെളിച്ചത്തില്‍ താമസംവിനാ ഭട്ടതിരിക്ക് ബോധ്യമായി. ഗുരുപവനപുരേശ സവിധത്തില്‍ എത്തി പരമലക്ഷ്യമായ പരമപുരുഷാര്‍ത്ഥ പ്രാപ്തിക്ക് ഹേതുവായതും ഗുരുതന്നെയായിരുന്നു. ഇല്ലത്തിനടുത്തുള്ള ചന്ദനക്കാവ് ക്ഷേത്രത്തിലെ ഊരാണ്‍മ സ്ഥാനം മേല്‍പ്പത്തൂരില്ലക്കാര്‍ക്കുമുണ്ടായത് നിത്യദര്‍ശനത്തിലൂടെ ഭക്തിവളരാന്‍ പ്രേരകമായി.ഈ ക്ഷേത്രച്ചുവരില്‍ മേല്‍പ്പത്തൂര്‍ വരച്ച ശ്രീകൃഷ്ണന്റെയും, ഗണപതിയുടെയും ചിത്രങ്ങള്‍ ഇന്നും ഭക്തര്‍ ആരാധിക്കുന്നുണ്ട്.

സംസ്‌കൃതപഠനത്തിലെ താല്‍പ്പര്യവും അച്ഛന്റെ ബാല്യശിക്ഷണവും വേദ മീമാംസാദിശാസ്ത്ര പഠനവും തര്‍ക്ക വ്യാകരണാദി തുടര്‍ പഠനങ്ങള്‍ക്ക് പ്രചോദനമേകി. ജന്മവാസനയായി സിദ്ധിച്ച കവിത്വവും, ഈശ്വര താല്‍പ്പര്യവും ഗുരുക്കന്മാരിലൂടെ പതിന്മടങ് പോഷിക്കപ്പെട്ടു. ഇഷ്ടഗുരുവിന്റെ വാതരോഗത്താലുള്ള കഷ്ടപ്പാട് കണ്ട് കര്‍മ്മവിപാക ദാന  

പ്രായശ്ചിതാര്‍ത്ഥം സ്വയമേവ അതേറ്റുവാങ്ങാന്‍ തയ്യാറായി. ഗുരു രോഗമുക്തനും ശിഷ്യന്‍ രോഗഗ്രസ്തനുമായി. ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ ഗുരുവായൂരപ്പനെ ആശ്രയിക്കാനുള്ള ഉള്‍വിളിയാല്‍ ഗുരുവിന്റെയും ഭക്തോത്തമനായ തുഞ്ചത്തെഴുത്തച്ഛന്റെയും അനുഗ്രഹാശിസ്സുകള്‍ വാങ്ങി കൊല്ലവര്‍ഷം 762 തിരുവോണദിവസം ഊണു കഴിഞ്ഞു ഗുരുവായൂര്‍ ഭജനത്തിനായി അനുജനോടൊപ്പം ഇല്ലത്തുനിന്നിറങ്ങി.

ഗുരുവായൂരെത്തി പിറ്റേദിവസം ചിങ്ങം 21 നു പ്രഭാതത്തില്‍ ക്ഷേത്രകുളത്തില്‍ കുളിച്ച് ഗുരുവായൂരപ്പനെ തൊഴുത് തെക്കേ വാതില്‍മാടത്തിന്റെ കിഴക്കെ അറ്റത്തു ഗുരുവായൂരപ്പ ദര്‍ശനം സാധ്യമാകുന്ന രീതിയില്‍ ഇരുന്ന് സ്‌തോത്രപദ്യങ്ങള്‍ ഉണ്ടാക്കി സ്തുതിക്കാന്‍ തുടങ്ങി. അനുജന്‍ മാതൃദത്തന്‍ അത് കേട്ട്എഴുതാനും തുടങ്ങി. ഓരോ ദിവസം ഓരോദശകം എന്ന രീതിയില്‍ ഭജനം.  

ഈശ്വരകാരുണ്യത്താല്‍ മുന്നോട്ടുപോകുംതോറും മേല്‍പ്പത്തൂര്‍ ഭക്തിലഹരിയില്‍ ഉന്മേഷവാനായി. നൂറാം ദിവസമായ വൃശ്ചികം 28നു നൂറാം ദശകം തുടങ്ങുന്നദിവസം മേല്‍പ്പത്തൂരിന്റെ തീവ്ര ഭക്തസപര്യയില്‍ സന്തുഷ്ടനായ ഗുരുവായൂരപ്പന്‍ തന്റെ ദിവ്യ ശ്യാമള കോമള സ്വരൂപം ആ മഹാത്മാവിന് കാണിച്ചു കൊടുത്തു. താന്‍ ദര്‍ശിച്ച ഭഗവത്‌സ്വരൂപം ആനന്ദാശ്രു  പൊഴിച്ചുകൊണ്ട് കേശാദിപാദവര്‍ണനയായി പ്രേമഭക്തിയില്‍ ആറാടി സ്തുതിച്ചു ഭഗവത്പാദത്തില്‍ സമര്‍പ്പിച്ചു നിര്‍വൃതി തേടി.

ശ്രീമന്നാരായണീയം ശതദിനോപാസാനയിലൂടെ ശതദശകങ്ങളായി പൂര്‍ത്തികരിച്ച മേല്‍പ്പുത്തൂര്‍ ഭക്ത മനസ്സുകളില്‍ ഇന്നും ചിരഞ്ജീവിയായി വാഴുന്നു. 18000 ശ്ലോകങ്ങളുള്ള  ഭക്തികാവ്യമായ ശ്രീമദ്ഭാഗവതത്തിന്റെ അമൃതസാരമാണ് നാരായണീയം.

പി.കെ. മുരളീധരന്‍ രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.