Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ എംഎല്‍എ ഗണേശ് കുമാറിന്റെ പിഎ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം

തനിക്ക് ദിലീപുമായി ബന്ധമില്ലെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതി പ്രദീപ് കോട്ടത്തല ആദ്യം പോലീസിന് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ദിലീപുമായി തനിക്കുള്ള ബന്ധം പ്രദീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാറിനോട് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 09:40 am IST
in Kasargod

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് നടന്‍ ദിലീപുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് പോലീസ്. തനിക്ക് ദിലീപുമായി ബന്ധമില്ലെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതി പ്രദീപ് കോട്ടത്തല ആദ്യം പോലീസിന് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ദിലീപുമായി തനിക്കുള്ള ബന്ധം പ്രദീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാറിനോട് വെളിപ്പെടുത്തിയത്. 
  നടിയെ അക്രമിച്ച കേസില്‍ ദിലീപ് ജയില്‍ റിമാണ്ടില്‍ കഴിയുന്ന സമയത്താണ് പ്രദീപ് സന്ദര്‍ശനം നടത്തിയത്. ഒരു തവണ ഗണേഷ്‌കുമാറിനൊപ്പവും മറ്റൊരു തവണ തനിച്ചുമാണ് പ്രദീപ് ദിലീപിനെ കാണാന്‍ ജയിലിലേക്ക് പോയത്. ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ പ്രദീപ് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിശദമായ അന്വേഷണറിപ്പോര്‍ട്ട് ഇന്നലെ രാവിലെ പോലീസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

 പ്രദീപിന്റെ ജാമ്യഹരജിയെ എതിര്‍ത്തു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടന്നതായും വ്യക്തമാക്കുന്നു. പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കുമെന്നും വിവരമുണ്ട്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപിന് പുറമെ പ്രമുഖര്‍ അടക്കം പ്രതികളാകുമെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.
നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായതിനാല്‍ അന്വേഷണത്തിനിടെ പോലീസിന് സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിന് കാരണം രാഷ്‌ട്രീയ ഇടപെടലാണെന്ന ആക്ഷേപവും ഇതിനിടെ ശക്തമായി. ഈ സാഹചര്യത്തിലാണ് പ്രദീപിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ പ്രദീപ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുകയാണുണ്ടായത്. ജാമ്യഹരജി പരിഗണിച്ച കോടതി നവംബര്‍ 19ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ബേക്കല്‍ സി.ഐക്ക് മുന്നില്‍ ഹാജരായ പ്രദീപിനെ ആറുമണിക്കൂറാണ് ചോദ്യം ചെയ്തത്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം മറ്റൊരു പ്രതിയായ നടന്‍ ദിലീപിന് നല്‍കാനായി കാക്കനാട് സബ്ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ലാല്‍ ഇക്കാര്യം സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ലാലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്.

ജനുവരി 24ന് പ്രദീപ് കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെത്തി അവിടെ ജോലി ചെയ്യുന്ന തന്റെ അമ്മാവന്‍ ഗിരീഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് ഫോണില്‍ വിളിച്ചും കത്തെഴുതിയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിപിന്‍ലാലിന്റെ പരാതി. ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യം പോലീസ് പരിശോധിച്ചപ്പോള്‍ പ്രദീപ് കോട്ടത്തല വന്നിരുന്നതായി വ്യക്തമാകുകയും ചെയ്തു. വ്യാഴാഴ്ച കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ ഓഫീസില്‍വെച്ച് പ്രദീപിനെ ബേക്കല്‍ സി.ഐ ചോദ്യം ചെയ്യുന്നതിനിടെ വിപിന്‍ലാലിന്റെ അമ്മാവന്‍ ഗിരീഷ്‌കുമാര്‍, ഇവരുടെ വീടിന് സമീപത്തെ യുവതി, കാഞ്ഞങ്ങാട്ടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരെത്തി പ്രദീപിനെ തിരിച്ചറിഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഇവരെയെല്ലാം കാണുന്നതെന്ന് പറഞ്ഞ പ്രദീപ് സ്വര്‍ണവാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ പോയതെന്ന് മൊഴി നല്‍കി. കൊട്ടാരക്കരയില്‍ സ്വര്‍ണവാച്ച് ഇല്ലാത്തതു കൊണ്ടാണോ കാഞ്ഞങ്ങാട്ടേക്ക് വന്നതെന്ന പോലീസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇയാള്‍ക്കായില്ല. ജനുവരി 14 മുതല്‍ നാലുദിവസം പ്രദീപ് കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായി നേരത്തെ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രദീപ് കോട്ടത്തലയുടെ പേരിലുള്ള ഒരു വിമാനടിക്കറ്റിന്റെ പകര്‍പ്പും പോലീസിന് ലഭിച്ചിരുന്നു. ജനുവരി 24ന് രാത്രി ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനത്തിന്റെ ടിക്കറ്റാണ് കിട്ടിയത്. കൊച്ചിയിലേക്കുള്ള ടിക്കറ്റാണിത്. ബുക്ക് ചെയ്തത് മാത്രമാകാമിതെന്നാണ് പോലീസ് കരുതുന്നത്. നടന്‍ ദിലീപിന് അനുകൂലമായി വിപിന്‍ലാലിനെക്കൊണ്ട് മൊഴി പറയിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു പ്രദീപിനുണ്ടായെതെന്ന് പോലീസ് പറയുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പ്രദീപ് ഭീഷണിയുമായി രംഗത്തുവന്നതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Tags: kasargodകേസ്ദിലീപ്പോലീസ്attackcinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.