Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍ നല്‍കിയത് തേജസിന്റെ തിരിച്ചറിയല്‍ കാര്‍ഡ്; 2018ല്‍ പൂട്ടിയപത്രമെന്ന് യുപി പോലീസ്; പ്രതിഷേധിക്കാനിറങ്ങിയ പത്രപ്രവര്‍ത്തകര്‍ വെട്ടില്‍

അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് കേരളത്തിലെ എസ്ഡിപിഐയുടെ മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്. യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 07:40 pm IST
in India

ന്യൂദല്‍ഹി: ഹത്രാസ് സംഭവത്തില്‍  ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും സംഘത്തെയും അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് ഇവര്‍ എത്തിയത്. അറസ്റ്റിലായ  സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ കേരളത്തിലെ  മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്. യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി. ഇതോടെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിരോധത്തിലായി.  

കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് യു.പി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു.  പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.  സുപ്രിംകോടതിയിലാണ് സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്.  

സിദ്ദീക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്,  ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. യുപിയില്‍ കലാപത്തിന് ശ്രമിച്ച കേസില്‍ അറസ്റ്റിലായ കാപ്പന്‍ 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാറസിലേക്ക് മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോകുന്നതിനിടെ  സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.

Tags: Siddique Kappanഹത്രാസ്യോഗി ആദിത്യനാഥ്up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

പുതിയ വാര്‍ത്തകള്‍

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു ആക്രമിക്കാൻ ശ്രമിച്ചു’ -ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

renu sudhi

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

കാരണഭൂതന്‍ പിണറായി വിജയന്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് മെഗാതിരുവാതിര പാട്ടെഴുതിയ കവി

ദീപാ വര്‍മ്മ ഹരിവരാസനം ട്രസ്റ്റ് രക്ഷാധികാരി

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.