Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസന മരവിപ്പിന്റെ അഞ്ചു വര്‍ഷങ്ങളിലൂടെ; എന്ത് ചെയ്യുകയായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണകൂടം?

ഭരണ സമിതി അധികാരമേറ്റെടുത്തതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1824 പദ്ധതികളില്‍ 556 പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 23 പദ്ധതികളില്‍ നീക്കിവെച്ച തുകയില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:06 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണകൂടം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എന്ത് ചെയ്യുകയായിരുന്നു? പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കിയോ. കോര്‍പ്പറേഷന്‍ രൂപീകരിച്ചത് മുതല്‍ തുടര്‍ച്ചയായി സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ്  നഗരം ഭരിക്കുന്നത്. എന്നാല്‍ കോഴിക്കോട് നഗരം വികസന മാനദണ്ഡങ്ങളില്‍ ഏറെ പിന്നിലാണ്. നിലവിലെ കോര്‍പ്പറേഷന്‍ ഭരണ സമിതി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസില്‍ മാത്രമാണ്. ബജറ്റില്‍ നീക്കിവെച്ച പണം ഒരു രൂപ പോലും ചെലവഴിക്കാതെ കോര്‍പ്പറേഷന്‍ ഭരണം പദ്ധതികള്‍ക്ക് മേല്‍ അടയിരിക്കുകയായിരുന്നു.

ഭരണ സമിതി അധികാരമേറ്റെടുത്തതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1824 പദ്ധതികളില്‍ 556 പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 23 പദ്ധതികളില്‍ നീക്കിവെച്ച തുകയില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. ഇതിലൂടെ 579 പദ്ധതികള്‍ പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. നൂറ് ശതമാനം പദ്ധതി നിര്‍വ്വഹണം വേണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ ദയനീയാവസ്ഥ. 40 പദ്ധതികളില്‍ മാത്രമാണ് നൂറ് ശതമാനവും ചെലവഴിച്ചത്. അതാകട്ടെ പലതും നേരിട്ട് പണം കൈമാറിയതും. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, എസ്.എസ്.എ എന്നിവയ്‌ക്കുള്ള സംഭാവനയും ചെലവഴിച്ച ഈ നൂറ് ശതമാനത്തില്‍ പെടും.

നടപ്പാക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് പരിശോധിച്ചാല്‍ നഗരജീവിതത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് നടപ്പാക്കാത്തതെന്ന് കാണാം. എയ്ഡ്‌സ് ബാധിച്ച കുടുംബങ്ങള്‍ക്കുള്ള സഹായം, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, മാലിന്യ നിര്‍മ്മാര്‍ജനം, റോഡ് നവീകരണം, തെരുവ് വിളക്ക് പരിപാലനം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയത്.

കുടുംബശ്രീ വഴിയുള്ള മാലിന്യ സംസ്‌കരണത്തിനുള്ള സബ്‌സിഡി 1,00,000 രൂപ, അംഗനവാടികള്‍ക്ക് ഫാന്‍ നല്‍കുന്നതിന് 1,00,000 രൂപ, റോഡ് കുഴിച്ചാലുണ്ടാകുന്ന അവശിഷ്ടം വൃത്തിയാക്കാന്‍ 31,00,000 രൂപ, എയ്ഡ്‌സ് ബാധിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 1,00,000 രൂപ, എച്ച് ഐ വി ബാധിതര്‍ക്കുള്ള വീട് നിര്‍മാണം 8,00,000  രൂപ തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയിലാണ് ഒരു രൂപ പോലും സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തിലും ചെലവഴിക്കാതിരുന്നത്. റോഡ് നവീകരണം, അംഗനവാടി പുനര്‍നിര്‍മാണം, കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം, എന്നിങ്ങനെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക ശാക്തീകരണമടക്കമാണ് കോര്‍പ്പറേഷന്റെ അനാസ്ഥ മൂലം ഒരു രൂപ പോലും ചെലവഴിക്കാനാകാതെ മുടങ്ങിയത്.

നെല്ലു കൃഷി വികസന പദ്ധതിക്ക് 1,35,000 രൂപ നീക്കിവെച്ചെങ്കിലും ചെലവാക്കിയത് 8. 71 ശതമാനം മാത്രം. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കും പണം നീക്കിവെച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ കോര്‍പ്പറേഷന്‍ ഭരണം മിടുക്ക് തെളിയിച്ചു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത എണ്ണിപ്പറഞ്ഞാണ് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി നിര്‍വ്വഹണത്തിലുണ്ടായ വീഴ്ച കാരണം കോര്‍പ്പറേഷനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

                                                                 (അടുത്തദിവസം: വെട്ടിപ്പിന്റെ ഭരണം തട്ടിപ്പിന്റെ കണക്കുകളും)  

Tags: kozhikodecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Thiruvananthapuram

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.