Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസന മരവിപ്പിന്റെ അഞ്ചു വര്‍ഷങ്ങളിലൂടെ; എന്ത് ചെയ്യുകയായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണകൂടം?

ഭരണ സമിതി അധികാരമേറ്റെടുത്തതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1824 പദ്ധതികളില്‍ 556 പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 23 പദ്ധതികളില്‍ നീക്കിവെച്ച തുകയില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:06 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണകൂടം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എന്ത് ചെയ്യുകയായിരുന്നു? പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കിയോ. കോര്‍പ്പറേഷന്‍ രൂപീകരിച്ചത് മുതല്‍ തുടര്‍ച്ചയായി സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ്  നഗരം ഭരിക്കുന്നത്. എന്നാല്‍ കോഴിക്കോട് നഗരം വികസന മാനദണ്ഡങ്ങളില്‍ ഏറെ പിന്നിലാണ്. നിലവിലെ കോര്‍പ്പറേഷന്‍ ഭരണ സമിതി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസില്‍ മാത്രമാണ്. ബജറ്റില്‍ നീക്കിവെച്ച പണം ഒരു രൂപ പോലും ചെലവഴിക്കാതെ കോര്‍പ്പറേഷന്‍ ഭരണം പദ്ധതികള്‍ക്ക് മേല്‍ അടയിരിക്കുകയായിരുന്നു.

ഭരണ സമിതി അധികാരമേറ്റെടുത്തതിനു ശേഷമുള്ള 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1824 പദ്ധതികളില്‍ 556 പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 23 പദ്ധതികളില്‍ നീക്കിവെച്ച തുകയില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. ഇതിലൂടെ 579 പദ്ധതികള്‍ പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. നൂറ് ശതമാനം പദ്ധതി നിര്‍വ്വഹണം വേണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ ദയനീയാവസ്ഥ. 40 പദ്ധതികളില്‍ മാത്രമാണ് നൂറ് ശതമാനവും ചെലവഴിച്ചത്. അതാകട്ടെ പലതും നേരിട്ട് പണം കൈമാറിയതും. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, എസ്.എസ്.എ എന്നിവയ്‌ക്കുള്ള സംഭാവനയും ചെലവഴിച്ച ഈ നൂറ് ശതമാനത്തില്‍ പെടും.

നടപ്പാക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് പരിശോധിച്ചാല്‍ നഗരജീവിതത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് നടപ്പാക്കാത്തതെന്ന് കാണാം. എയ്ഡ്‌സ് ബാധിച്ച കുടുംബങ്ങള്‍ക്കുള്ള സഹായം, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, മാലിന്യ നിര്‍മ്മാര്‍ജനം, റോഡ് നവീകരണം, തെരുവ് വിളക്ക് പരിപാലനം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയത്.

കുടുംബശ്രീ വഴിയുള്ള മാലിന്യ സംസ്‌കരണത്തിനുള്ള സബ്‌സിഡി 1,00,000 രൂപ, അംഗനവാടികള്‍ക്ക് ഫാന്‍ നല്‍കുന്നതിന് 1,00,000 രൂപ, റോഡ് കുഴിച്ചാലുണ്ടാകുന്ന അവശിഷ്ടം വൃത്തിയാക്കാന്‍ 31,00,000 രൂപ, എയ്ഡ്‌സ് ബാധിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 1,00,000 രൂപ, എച്ച് ഐ വി ബാധിതര്‍ക്കുള്ള വീട് നിര്‍മാണം 8,00,000  രൂപ തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് നീക്കിവെച്ച തുകയിലാണ് ഒരു രൂപ പോലും സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തിലും ചെലവഴിക്കാതിരുന്നത്. റോഡ് നവീകരണം, അംഗനവാടി പുനര്‍നിര്‍മാണം, കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം, എന്നിങ്ങനെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക ശാക്തീകരണമടക്കമാണ് കോര്‍പ്പറേഷന്റെ അനാസ്ഥ മൂലം ഒരു രൂപ പോലും ചെലവഴിക്കാനാകാതെ മുടങ്ങിയത്.

നെല്ലു കൃഷി വികസന പദ്ധതിക്ക് 1,35,000 രൂപ നീക്കിവെച്ചെങ്കിലും ചെലവാക്കിയത് 8. 71 ശതമാനം മാത്രം. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കും പണം നീക്കിവെച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ കോര്‍പ്പറേഷന്‍ ഭരണം മിടുക്ക് തെളിയിച്ചു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത എണ്ണിപ്പറഞ്ഞാണ് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി നിര്‍വ്വഹണത്തിലുണ്ടായ വീഴ്ച കാരണം കോര്‍പ്പറേഷനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

                                                                 (അടുത്തദിവസം: വെട്ടിപ്പിന്റെ ഭരണം തട്ടിപ്പിന്റെ കണക്കുകളും)  

Tags: kozhikodecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.