ദുബായ്: ഇന്ത്യന്‍ ജേഴ്സി ഉന്നമിടുന്ന ഒരുപിടി യുവതാരങ്ങള്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും കഴിവ് തെളിയിച്ച സീസണാണ് കടന്നു പോകുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മുതല്‍ ഓസട്രേലിയന് പരമ്പരക്കുള്ള ട്വന്റി20 ടീമില്‍ ഇടം നേടിയ ടി. നടരാജന് വരെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തി.
ബിസിസിഐയുടെയും സെലക്ടര്മാരുടെയും ശ്രദ്ധ നേടാന്‍ ഈ താരങ്ങള്‍ക്കായെന്ന് പറയാം. പല മത്സരങ്ങളിലും നിര്‍ണായക പ്രകടനം നടത്തി വിജയത്തില്‍ പങ്കാളികളാകുകയും ചെയ്തു. ഇക്കൂട്ടരില്‍ എടുത്തുപറയേണ്ട താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായി മാറിയ ഇഷാന് കിഷന്. സീസണില്‍ ഇതുവരെ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചു കൂട്ടിയത് 483 റണ്‍സ്. 22 കാരനായ താരം മുംബൈ ബാറ്റിങ് നിരയുടെ ശക്തിയായി മാറി. അമ്പതിലധികമാണ് ആവറേജ്. 140ന് മുകളില്‍ സ്ട്രൈക് റേറ്റ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്ത്തനായത് ശ്രദ്ധേയം.
ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലും സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയാണ്. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 473 റണ്‍സ്. വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരുള്‍പ്പെട്ട ബാറ്റിങ് നിരയില്‍ ഉയര്‍ന്ന റണ്‍ വേട്ടക്കാരനാകാനും പടിക്കലിനായി. സീസണില്‍ അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഉല്‍പ്പെടെ പ്രശംസ നേടാനും പടിക്കലിനായിരുന്നു.
30കാരനായ സൂര്യകുമാര്‍ യാദവാണ് ഒരുപക്ഷെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ താരം. സീസണില്‍ സ്ഥിരത പുലര്‍ത്തിയിട്ടും ടീം തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടു. 15 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് സീസണിലെ നേട്ടം. 150ന് അടുത്ത് സ്ട്രൈക് റേറ്റ്.
ബൗളര്‍മാരില്‍ യോര്‍ക്കര്‍ നടരാജനെന്ന ഇരട്ടപേരിലറിയപ്പെടുന്ന ടി. നടരാജന്റെ പ്രകടനം ഹൈദരാബാദ് മുന്നേറ്റത്തില്‍ നിര്‍ണായകമായി. പതിനാറ് മത്സരങ്ങളില്‍ നിന്ന് പതിനാറ് വിക്കറ്റുകള്‍. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പുറത്തുപോയതോടെ ടീമിന്റെ പ്രധാനിയായി മാറിയ താരം വമ്പന്‍ താരങ്ങളെയടക്കം കടപുഴക്കി. യോര്‍ക്കര്‍ എറിയുന്നതിലെ മികവാണ് താരത്തിന്റെ ശക്തി. ഈ ശക്തിയാണ് ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമിലേക്കും വഴിതുറന്നത്.
ഇരുപതുകാരനായ രവി ബിഷ്നോയി സ്പിന്‍ കെണിയൊരുക്കുന്നതില്‍ മികച്ചു നിന്നു. പതിനാല് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. അനില്‍ കുംബ്ലയുടെ കീഴില്‍ പഞ്ചാബിനായി കൂടുതല്‍ ഉയരങ്ങളിലേക്ക് കടക്കുകയായിരുന്നു. താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: