Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

അവനവനിസത്തിന്റെ നേതാവ്-അതായിരുന്നു അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം ഉദിച്ചുയര്‍ന്നത് തന്നെ രാഷ്‌ട്രീയനേതാക്കളുടെ അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന്റെ മുഖ്യസ്ഥാനം കയ്യടക്കിക്കൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 09:40 pm IST
in India

അവനവനിസത്തിന്റെ നേതാവ്-അതായിരുന്നു അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം ഉദിച്ചുയര്‍ന്നത് തന്നെ രാഷ്‌ട്രീയനേതാക്കളുടെ അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന്റെ മുഖ്യസ്ഥാനം കയ്യടക്കിക്കൊണ്ടാണ്. ഇന്ന് ആം ആദ്മിയുടെ പുറത്തുപോയ പല നല്ല നേതാക്കളും അരവിന്ദ് കെജ്രിവാളിന്റെ ഈ സ്വാര്‍ത്ഥതയെ വിമര്‍ശിക്കാറുണ്ട്. തന്നിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഏകാധിപതിയാണ് കെജ്രിവാള്‍ എന്ന് മാത്രമല്ല, ഇദ്ദേഹത്തിന്റെ അഹങ്കാരം അസഹനീയവുമാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ഇപ്പോള്‍ രാഘവ് ഛദ്ദയും ഹര്‍ഭജന്‍സിങ്ങും സ്വാതി മാലിവാളും ഉള്‍പ്പെടെയുള്ള ഏഴ് നേതാക്കള്‍ ആം ആദ്മി വിട്ട് ബിജെപിയില്‍ ചേരാന്‍ കാരണമായത്.

എന്തിന് കേരളത്തില്‍ ആം ആദ്മിയുടെ പ്രവര്‍ത്തകനായ കിറ്റെക്സ് സാബുവിനെപ്പോലുള്ളവര്‍ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാര്‍ട്ടിയുടെ കരുത്തില്ലായ്‌മ നേരത്തെ തന്നെ തിരിച്ചറിഞ്ഞാണ് 2026ലെ കേരള തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിയില്‍ ചേര്‍ന്നത്.

അഴിമതി നടത്തുന്നത് പ്രധാനമന്ത്രിയായാലും അയാളെ ശിക്ഷിക്കാനും പുറത്താക്കാനും അധികാരം നല്‍കുന്ന ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്‍റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ എന്ന പ്രായമേറിയ ഗാന്ധിയന്‍ നടത്തിയ സമരം ആരും മറക്കില്ല. ഇന്ത്യയാകെ ഈ സമരം അലയടിച്ചു. അഴിമതിയ്‌ക്കെതിരായ സമരമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യതയായിരുന്നു. 2011 കാലഘട്ടത്തിലായിരുന്നു ഈ സമരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ രണ്ടാമതും അധികാരത്തില്‍ കയറിയതോടെ അഴിമതികൊണ്ട് ജനങ്ങളെ വെറുപ്പിച്ചതാണ് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള സമരം കത്തിജ്ജ്വലിക്കാന്‍ കാരണമായത്. ആ സമരത്തിന്റെ നേതൃത്വം അരവിന്ദ് കെജ്രിവാള്‍ തട്ടിയെടുത്തു. ഈ സമരത്തില്‍ നിന്നും രൂപം കൊണ്ട ആം ആദ്മിയുടെ നേതാവായി അരവിന്ദ് കെജ്രിവാള്‍ തന്നെ സ്വയം അവരോധിച്ചു.

അന്ന് ആ സമരത്തിന് കൂടെയുണ്ടായിരുന്നവരെയെല്ലാം ഒഴിവാക്കി കെജ്രിവാള്‍ ഒരു നേതാവായി ദല്‍ഹിയില്‍ ഉയര്‍ന്നുവരുന്നതാണ് കണ്ടത്. ഇതാണ് കെജ്രിവാളിന്റെ സ്വഭാവം. തന്നേക്കാള്‍ മികച്ച മറ്റൊരാളെ അയാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ വാഴിക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അല്‍ക്കാ ലാംബ എന്ന നേതാവിന്റെ രാജി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിന്റെ റാലിയില്‍ പോലും അല്‍ക്കാ ലാംബ പങ്കെടുത്തില്ല. തുടര്‍ച്ചയായി അല്‍ക്കാ ലാംബയെ ഒതുക്കുകയായിരുന്നു കെജ്രിവാള്‍.

അതുപോലെ ആം ആദ്മിയുടെ രാജ്യസഭാംഗമായ സ്വാതിമാലിവാളിനെ ഒതുക്കാനും കെജ്രിവാള്‍ ശ്രമിച്ചിരുന്നു. ഇത് വലിയ പരസ്യയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു ഗൂണ്ടാസംസ്കാരം വളര്‍ന്നുവരുന്നതിനെയും അഴിമതി ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ വര്‍ധിച്ചുവരുന്നതിനെയും സ്വാതിമാലിവാള്‍ ചോദ്യം ചെയ്തു. ഒരു ദിവസം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കെജ്രിവാളിന്റെ അനുയായിയായ ബിഭവ് കുമാര്‍ സ്വാതി മാലിവാളിനെ തല്ലിയിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാതി മാലിവാള്‍ ശക്തമായി പ്രതികരിച്ചു. ഇതാണ് ഇപ്പോള്‍ സ്വാതി മാലിവാള്‍ രാഘവ് ഛദ്ദയ്‌ക്കും ഹര്‍ഭജന്‍ സിങ്ങിനും ഒപ്പം ബിജെപിയിലേക്ക് കൂടുമാറാന്‍ കാരണമായത്.

ഭരണത്തിന്റെ ഒടുവിലൊടുവില്‍ എത്തിയപ്പോള്‍ അഴിമതിയിലൂടെ പണം സമ്പാദിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനുള്ള ശ്രമം അരവിന്ദ് കെജ്രിവാള്‍ തുടങ്ങി. അതിന്റെ ഭാഗമായിരുന്നു ദല്‍ഹിയില്‍ മദ്യലൈസന്‍സ് നല‍്കുന്നതില്‍ നടത്തിയ അഴിമതി. ഈ അഴിമതിയിലൂടെ കിട്ടിയ കോടികള്‍ ഗോവയില്‍ ആം ആദ്മിയെ അതിവേഗം വളര്‍ത്താന്‍ ഉപയോഗിച്ചു. പക്ഷെ ഗോവയില്‍ പാര്‍ട്ടി ക്ലച്ച് പിടിച്ചില്ല.മദ്യ നയ അഴിമതിയുടെ പേരില്‍ കെജ്രിവാള്‍ ജയിലിലുമായി. പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്തുന്നത് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖാലിസ്ഥാന്‍ വാദികളായ ഗ്രൂപ്പുകളുടെ ഫണ്ട് സ്വീകരിച്ചാണ്. അപകടകരമാണീ പ്രവണത.

മൂന്നുതവണ ദൽഹി മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. ആദ്യ ഊഴത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയായതെങ്കിലും പിന്നീട് ഒരു ദശാബ്ദത്തോളം ആ സ്ഥാനത്ത് തുടർന്നു. എന്നിട്ട് എന്ത് നേട്ടമാണ് ദല്‍ഹിയ്‌ക്ക് ഉണ്ടായത്?ഹരിയാണയിലെ ഹിസാറിൽ ഒരു ഇടത്തരം മാർവാടി കുടുംബത്തില്‍ ജനിച്ച കെജ്‌രിവാളും ദീര്‍ഘകാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതോടെ ആഡംബരഭ്രമം വര്‍ധിച്ചോ?ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് രാജകീയമായി ജീവിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിയായി ശീഷ് മഹല്‍ എന്ന പോരില്‍ കോടികള്‍ പൊടിച്ച് ആഡംബരവസതിയുണ്ടാക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്.

 

 

 

Tags: Arvind Kejriwalliquor policyswati maliwalLatest newsAlka LambaPunjab AAPKeriwalKhalistan groupaap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.