Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാണക്കേടിന്റെ പടുകുഴിയില്‍ പിണറായി സര്‍ക്കാര്‍; മറ്റുമാര്‍ഗ്ഗമില്ല ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കേണ്ടിവരും

പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്‍കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 1, 2020, 02:30 pm IST
inKerala

തിരുവനന്തപുരം: നയതന്ത്ര ചാനലിന്റെ മറവിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇനിയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. സര്‍വീസില്‍ നിന്നു നീക്കേണ്ടിവരും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയല്ലാതെ സംസ്ഥാനത്തിന് മറ്റു മാര്‍ഗ്ഗമില്ല. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്യാനോ ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റാനോ ആദ്യം സര്‍ക്കാര്‍ തയാറായിരുന്നില്ല.  

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്‍കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

എന്‍ഫോഴ്‌സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായി ശിവശങ്കര്‍ അറസ്റ്റിലായതോടെ  ഇനി സര്‍വീസില്‍ നിലനിര്‍ത്തുക പ്രയാസമാകുമെന്ന് നിയമ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുന്നതിനാല്‍ നിലവില്‍ വകുപ്പുതല അന്വേഷണത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ മാറ്റേണ്ടിവരും. എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായുള്ള കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ബന്ധിതരാകും.  

സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ ജോലിക്ക് ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, യുഎഇ കോണ്‍സുലേറ്റുമായി അനധികൃതമായി ബന്ധം സ്ഥാപിച്ചു,  സ്വര്‍ണക്കടത്തിലെ പ്രതികളുമായുള്ള ബന്ധം പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കി തുടങ്ങിയവയാണ് നിലവില്‍ ശവശങ്കറിനെതിരെയുള്ള വകുപ്പുതല സമിതിയുടെ കണ്ടെത്തലുകള്‍. ഇവയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് അന്വേഷണ സമിതി ശിവശങ്കറിന് മെമ്മോ നല്‍കിയത്. പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തി ശിവശങ്കറിന് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.

ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാകും കമ്മീഷന് നേതൃത്വം നല്‍കുക. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാം. ശിവശങ്കര്‍ ഗുരുതര കുറ്റം ചെയ്തിരിക്കുന്നതിനാല്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കാനേ കമ്മീഷനുമാകൂ. ഇല്ലാത്ത പക്ഷം കേന്ദ്രത്തിന് അന്വേഷണം പോലും നടത്താതെ ശിവശങ്കറിനെ പുറത്താക്കാം. അതിനാല്‍ തന്നെ ശിവശങ്കറിനെ ഇനി സര്‍ക്കാരിന് സംരക്ഷിച്ച് നിര്‍ത്താനാകില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍എം ശിവശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.