Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വേലയും കൂലിയുമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും മകനും എവിടെ നിന്ന് കോടികള്‍. മൂന്നു കോടിക്ക് മകന്‍ വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങുന്ന അച്ഛന്‍

സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഹൈജാക്ക് ചെയ്തതിനെ തള്ളിപ്പറയാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തുകയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ രാജ്യ വ്യാപകമായി നടത്തുന്ന നീക്കങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന വിതണ്ഡവാദവും കമ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറിമാര്‍ നിരത്തിയിരിക്കുന്നു. ഇതാരുടെ കണ്ണില്‍ പൊടിയിടാനാണ്? അണികള്‍ ഇത് വിശ്വസിക്കുമോ? ജനങ്ങള്‍ ഇത് അംഗീകരിക്കുമോ?

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 1, 2020, 05:53 am IST
in Article

പണ്ടേക്കുപണ്ടേ കേള്‍ക്കുന്ന ചൊല്ലുകളുണ്ട്. ”മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്”. രാഷ്‌ട്രീയരംഗത്ത് അടുത്തിടെ സ്വീകരിക്കുന്ന നിലപാടുകള്‍ കാണുമ്പോള്‍ ഓര്‍മവരുന്ന ചൊല്ലാണിത്. കോണ്‍ഗ്രസ്സുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്നാണ് ഒടുവിലത്തെ സിപിഎം നിലപാട്. പലതവണ ആലോചിക്കുകയും ചില പ്രദേശങ്ങളില്‍ പരീക്ഷിക്കുകയും ചെയ്ത നിലപാടിനെതിരെ ഇരു പാര്‍ട്ടികളിലും പിണക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂട്ടുകെട്ടുകള്‍ പ്രാദേശികം എന്ന് എതിര്‍പ്പുള്ളവരെ ആശ്വസിപ്പിക്കാറുണ്ട്. ആ സ്ഥിതിയല്ല ഒടുവിലത്തേത്. അതല്ല ഇപ്പോഴത്തെ വിഷയം. കേരള ഭരണത്തിലും സിപിഎം കേരളഘടകത്തിലും ഉരുത്തിരിഞ്ഞ പുതിയ പ്രശ്‌നത്തെക്കുറിച്ച് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കണ്ണുമടച്ച് പിന്തുണയ്‌ക്കുന്നതാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും അത് പരസ്യമായി പറയുകയും ചെയ്തു.

സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഹൈജാക്ക് ചെയ്തതിനെ തള്ളിപ്പറയാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തുകയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ രാജ്യ വ്യാപകമായി നടത്തുന്ന നീക്കങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന വിതണ്ഡവാദവും കമ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറിമാര്‍ നിരത്തിയിരിക്കുന്നു. ഇതാരുടെ കണ്ണില്‍ പൊടിയിടാനാണ്? അണികള്‍ ഇത് വിശ്വസിക്കുമോ? ജനങ്ങള്‍ ഇത് അംഗീകരിക്കുമോ?

സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്ര സര്‍ക്കാരിന്റെ സൃഷ്ടിയാണോ? സ്വപ്‌ന സുരേഷിനെ കേരളത്തിന്റെ ശമ്പളക്കാരിയാക്കിയത് നരേന്ദ്രമോദിയാണോ? നയതന്ത്രബാഗിന്റെ മറവില്‍  സ്വര്‍ണവും ഈന്തപ്പഴവും ഖുറാനും കടത്താന്‍ നരേന്ദ്രമോദി നിര്‍ദേശിച്ചോ? ഇതൊന്നും സംഭവിച്ചില്ലെന്ന് കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ പറയുമോ? ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ലെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്ത് മുഖവിലയ്‌ക്കെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ തട്ടിപ്പിന്റെ ആഴവും പരപ്പും ഭീതിയുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയപ്പോള്‍ കസ്റ്റംസ് അന്വേഷണം വിപുലപ്പെടുത്തി. ബന്ധപ്പെട്ട മറ്റ് അന്വേഷണ ഏജന്‍സികളും രംഗത്തെത്തി. അന്വേഷണം ശരിയായ രീതിയിലെന്ന് സാക്ഷ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സമനില തെറ്റിയതെപ്പോഴാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും സംസ്ഥാന ഒന്നടങ്കം ചൊല്‍പ്പടിയില്‍ നിര്‍ത്തിയ ഉദ്യോഗസ്ഥന്‍ പിടിയിലായപ്പോഴല്ലേ.

എം. ശിവശങ്കറെന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. സ്വപ്‌നയെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിക്കെടുത്തത്, അത് പക്ഷേ മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടും! അവര്‍ക്ക് കള്ളപ്പണ (കോഴപ്പണം ഒളിപ്പിക്കാന്‍) ലോക്കര്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്തു. രഹസ്യചര്‍ച്ചകള്‍ക്ക് ഫഌറ്റ് തരപ്പെടുത്തിക്കൊടുത്തു. ഡോളര്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്തു. അങ്ങിനെ പലതും.

സ്വപ്‌നയും ശിവശങ്കറും അറസ്റ്റിലായ സ്ഥിതിക്ക് ഇനി അന്വേഷണം നീട്ടേണ്ടത് മുഖ്യമന്ത്രിയിലേക്കാണ്. വൈകിയാലും രക്ഷപ്പെടാന്‍ കഴിയാത്ത വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുണ്ടെന്നാണറിയുന്നത്.

ഇതൊന്നുമല്ലാതെ ഇനി രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരും ഏതാണ്ട് കുടുങ്ങുമെന്ന അവസ്ഥയിലുമാണ്. അപ്പോഴാണ് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നതുപോലെ.

ഭരണത്തിലെ കൊടുംചതികളും തട്ടിപ്പും മാത്രമല്ല, സംസ്ഥാന സിപിഎം സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന്, കള്ളപ്പണക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനും ഉത്തരം നല്‍കണമെന്നാണ് യെച്ചൂരി ബിജെപിയോട് പറയുന്നത്.

വേലയും കൂലിയുമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും മകനും എവിടെ നിന്ന് കോടികള്‍. മൂന്നു കോടിക്ക് മകന്‍ വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങുന്ന അച്ഛന്‍ ഒന്നും അറിയേണ്ടതില്ലെ? ആരെ കബളിപ്പിക്കാനാണ് ഈ ഒളിച്ചുകളി. എത്ര മറച്ചാലും ഒളിച്ചാലും ജനങ്ങള്‍ എല്ലാം അറിയുന്നു. അണികള്‍ക്കും എല്ലാം ബോധ്യമായി. അതിനിടയില്‍ നടത്തുന്ന പൊട്ടന്‍ കളി സിപിഎമ്മിനെ എത്തിക്കുക ശ്മശാനത്തിലേക്കാകുമെന്നതാണ് ദുര്യോഗം.

Tags: smugglingമറുപുറംകോടിയേരിcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.