Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ കേസ്: മുഖ്യമന്ത്രിക്കു നേരേയുള്ള മുന്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വിമര്‍ശനം; വ്യക്തമാകുന്നത് പ്രതികളെ സംരക്ഷിക്കാനുളള സര്‍ക്കാര്‍ ശ്രമം

കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ടായില്ല. മൂന്നുമാസത്തിനിടെ പലപ്പോഴും സോജന്‍ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേത്തുടര്‍ന്ന് ജഡ്ജിയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ജലജ മാധവന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 08:07 am IST
in Kerala

പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കേസില്‍ ഹാജരായിരുന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജ രംഗത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ജലജ മാധവന്റെ പ്രതികരണത്തോടെ 2019 ഒക്‌ടോബര്‍ 28നും 31നും ജന്മഭൂമി പുറത്തു കൊണ്ടുവന്നിരുന്നു.  

വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്ന് ജലജ മാധവന്‍ പറഞ്ഞു. കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു ഉത്തരവ് പ്രകാരമാണ് മാറ്റിയത്. ഉത്തരവില്‍ മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രോസിക്യൂട്ടര്‍മാരുടെ പിഴവ് കാരണം കേസില്‍ പരാജയപ്പെട്ടു എന്ന് വീണ്ടും  മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം അറിയണം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് കാരണം പറയാതെയാണ് ഇടത് അനുകൂല സംഘടനാ ചുമതല വഹിച്ചിരുന്ന എന്നെ മാറ്റിയത്. ഒന്നുകില്‍ ആഭ്യന്തര വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. അദ്ദേഹം അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നതെങ്കില്‍ എന്തിനാണ് എന്നെ മാറ്റിയതെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്, ജലജ മാധവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യത്തിന് പഴികേള്‍ക്കേണ്ടിവന്നതായും രണ്ട് സ്ത്രീകളെയാണ് മുഖ്യമന്ത്രി ബലിയാടാക്കുന്നതെന്നും, എന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജലജ മാധവന്‍ പറഞ്ഞു. ആദ്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ലത ജയരാജിനെ മാറ്റിയാണ് എന്നെ നിയമിച്ചത്. മൂന്നുമാസത്തിന് ശേഷം  ഒരു കാരണവുമില്ലാതെ എന്നെ മാറ്റുകയും വീണ്ടും ലത ജയരാജിനെ നിയമിക്കുകയും ചെയ്തു. രണ്ട് ഒഫീഷ്യല്‍ വിറ്റ്‌നസുകളെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിങ് തുടങ്ങുന്നതിന് മുന്നേ അവര്‍ എന്നെ മാറ്റി. കേസിലെ മൂന്നാം പ്രതിയായ പ്രദീപിനുവേണ്ടി ഹാജരായത് സിഡബ്ല്യുസി ചെയര്‍മാനായ അഡ്വ.എന്‍. രാജേഷായിരുന്നു. സംഭവം വിവാദമായതോടെ സാമൂഹിക നീതി വകുപ്പില്‍ നിന്നും അന്വേഷണം നടത്തി. രാജേഷ് കേസില്‍ ഹാജരായോ എന്നത് സംബന്ധിച്ച് തന്റെ മൊഴിയെടുത്തിരുന്നതായും അതിന് ശേഷമാണ് തന്നെ കാരണംകൂടാതെ നീക്കിയതെന്നും ജലജ പറഞ്ഞു.  

അന്വേഷണ സംഘം സഹകരിക്കാതിരുന്നതും കേസ് അട്ടിമറിച്ചതും മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതക സാധ്യത സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി  സോജന്‍ അത് എഴുതിയില്ല. ഇളയകുട്ടിയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വടി ഉപയോഗിച്ചാണ് ഇളയകുട്ടി കയര്‍ കെട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ടായില്ല. മൂന്നുമാസത്തിനിടെ പലപ്പോഴും സോജന്‍ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേത്തുടര്‍ന്ന് ജഡ്ജിയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ജലജ മാധവന്‍  പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജലജ മാധവന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

കൊലപാതകമാണെന്ന  തരത്തില്‍  പുനരന്വേഷിക്കണം

ഇനി കേസ് നടത്തിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ആത്മഹത്യ എന്നരീതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിടുന്നതെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും. അതേസമയം കൊലപാതകമാണെന്ന തരത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണ് വേണ്ടത്. കേസ് അത്രയ്‌ക്ക് ദുര്‍ബ്ബലമാണ്. ആര് നടത്തിയാലും തോല്‍ക്കും. ശാസ്ത്രീയ സാങ്കേതിക തെളിവുകള്‍ ഇല്ല. സാഹചര്യ ത്തെളിവുകള്‍ മാത്രമാണുള്ളത്. ഇതുവച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.