Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഗ്രഹം ചൊരിയുന്ന തുഞ്ചന്‍ മഠം

ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന്‍ ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്, ഗ്രന്ഥങ്ങള്‍ എന്നിവ മഠത്തില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വിജയദശമി നാളിലും ആയിരങ്ങള്‍ പ്രാര്‍ഥിക്കാനും എഴുത്തിനിരുത്താനുമായി ഇവിടെയെത്തുന്നു.

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Oct 26, 2020, 03:40 pm IST
in Samskriti

വിജശദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തുന്ന പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ തുഞ്ചന്‍ മഠം. ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സമാധിയുള്ളത്.  ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന്‍ ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്, ഗ്രന്ഥങ്ങള്‍ എന്നിവ മഠത്തില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വിജയദശമി നാളിലും ആയിരങ്ങള്‍ പ്രാര്‍ഥിക്കാനും എഴുത്തിനിരുത്താനുമായി ഇവിടെയെത്തുന്നു.

തുഞ്ചന്‍ മഠത്തിനും അത് സ്ഥിതിചെയ്യുന്ന തെക്കേഗ്രാമത്തിനും മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്. എഴുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും തിരൂരാണ്. തഞ്ചാവൂരില്‍ ചെന്ന് വേദശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം പിന്നീട് ഗൃഹസ്ഥാശ്രമം വിട്ട് അന്നത്തെ കൊച്ചി രാജ്യത്തിന്റെ കീഴിലുള്ള ചിറ്റൂരില്‍ ശോകനാശിനി പുഴയുടെ തീരത്ത് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കിയ ചമ്പത്തില്‍ വീട്ടുകാര്‍ മഠം നിര്‍മിക്കാനായി അദ്ദേഹത്തിന് ഭൂമി ദാനം ചെയ്തു. മഠത്തിനോട് ചേര്‍ന്ന് കാലക്രമേണ എഴുത്തച്ഛന്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കുകയും അവിടെ പൂജാ ആവശ്യങ്ങള്‍ക്കും മറ്റുമായി തഞ്ചാവൂരില്‍ നിന്ന ഏഴ് തമിഴ് ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു. മഠത്തിനോട് ചേര്‍ന്നാണ്  ഇവരെ താമസിപ്പിച്ചത്. അങ്ങനെ മറ്റ് തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ കൂടി ഇവിടെയെത്തിയതോടെ ഇവിടമൊരു അഗ്രഹാരമായി മാറി. പുഴയില്‍ മുങ്ങിക്കുളിച്ചപ്പോള്‍ ശോകങ്ങള്‍ ഇല്ലാതായതിനാല്‍ അദ്ദേഹം പുഴയ്‌ക്ക് ശോകനാശിനിയെന്ന് പേരിട്ടതായും പറയപ്പെടുന്നു.ആദ്യകാലങ്ങളില്‍ മഠം ഒരു ഓലപ്പുരയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഠം നിലവിലെ സ്ഥിതിയിലായത്. ശ്രീകോവിലും ഓഫീസും വലിയ ഹാളും മുറികളും ചെറിയ ഒരു നടുമുറ്റവും അടങ്ങിയതാണ് മഠം. ശ്രീകോവിലിലായാണ് എഴുത്തച്ഛന്റെ സമാധി സ്ഥാനം. അമ്പത് കൊല്ലത്തിലേറെയായി ചിറ്റൂര്‍ എന്‍എസ്എസ് യൂണിറ്റിനാണ് മഠത്തിന്റെ മേല്‍നോട്ടം.നിത്യേന രണ്ട് നേരം ഇവിടെ പൂജയുണ്ട്. രാമായണമാസത്തില്‍ മുടങ്ങാതെ പാരായണം നടക്കാറുണ്ട്. സമാധി ദിനവും വിദ്യാരംഭവും വിജയദശമിയുമാണ് മഠത്തിലെ സവിശേഷദിനങ്ങള്‍. കഴിഞ്ഞ നൂറ് വര്‍ഷമായി നടന്ന് വരുന്ന എഴുത്തിനിരുത്തല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.