Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര വയലാര്‍ സമരം തൊഴിലാളികളെ തോക്കിന് മുന്നിലേക്ക് അയച്ചത് മനോരമയുടെ പണം വാങ്ങി

മാമ്മന്‍ മാപ്പിളയും കൂട്ടരും എല്ലായ്‌പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കാന്‍ തയ്യാറായിരുന്നുവെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 10:41 am IST
in Kerala
punnapra vayalr

punnapra vayalr

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അസ്ഥിവാരമിടാന്‍ ചോരച്ചാലുകള്‍ ഒഴുക്കിയ പുന്നപ്രവയലാര്‍ സമരത്തിന്റെ 74-ാം വാര്‍ഷിക വാരാചാരണം നടക്കുമ്പോഴം സമരസേനാനികളുടെ കണക്കെടുപ്പ് എങ്ങുമെത്തിയില്ല. സിപിഎം കേന്ദ്രകമ്മറ്റിയംഗം മന്ത്രി തോമസ് ഐസക്കിനെ സമരസേനാനികളുടെ കണക്കെടുപ്പിന് ചുമതലപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമാകാത്തതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സമരസേനാനികളുടെ കണക്കെടുപ്പും, ജീവചരിത്രം തയ്യാറാക്കലും ആരംഭിച്ചതായി സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസക്ക് വെളിപ്പെടുത്തിയിരുന്നു.  

സമരത്തില്‍ പാവപ്പെട്ട കര്‍ഷക, കയര്‍ തൊഴിലാളികളെ പട്ടാളത്തിന്റെ തോക്കിനു മുന്നിലേക്ക് അയച്ചത് മനോരമയുടെ അച്ചാരം വാങ്ങിയാണ്. സമരത്തിനായി മനോരമ സ്ഥാപകന്‍ കെ.സി. മാമ്മന്‍ മാപ്പിളയില്‍ നിന്നാണ് പണം വാങ്ങിയത്. സര്‍ സിപിയും മാമ്മന്‍മാപ്പിളയുമായുള്ള ശത്രുത മുതലെടുത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള പണം കണ്ടെത്തിയതെന്ന് സമരനായകരിലൊരാളും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന കെ.സി. ജോര്‍ജ് എഴുതിയ പുന്നപ്രവയലാര്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1972ല്‍ പുന്നപ്രവയലാര്‍ സമരത്തിന്റെ 25-ാമത് വാര്‍ഷികാചരണങ്ങളുടെ ഭാഗമായി സിപിഐ ഔദ്യോഗികമായാണ് കെ.സി. ജോര്‍ജിനെ നിയോഗിച്ച് പുസ്തകം പ്രസിദ്ധീകരിച്ചത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് യാതനകള്‍ നിരവധി ഏറ്റുവാങ്ങിയ കെ.സി. ജോര്‍ജ്, സമരത്തിലെ പൊള്ളത്തരങ്ങളും വഞ്ചനയും മറ്റും ഈ പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. അതില്‍ പ്രധാനമാണ് തൊഴിലാളി സഖാക്കളെ നിറതോക്കിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാന്‍  മനോരമയുടെ സ്ഥാപകനില്‍ നിന്ന് പണം വാങ്ങിയ സംഭവം.  കെ.സി. ജോര്‍ജും വി. പരമേശ്വരനും മദ്രാസില്‍ താമസിക്കുകയായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയെ നേരില്‍ സന്ദര്‍ശിച്ചാണ് പണം വാങ്ങിയത്. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫണ്ട് പിരിവ്.  

തിരുവിതാംകൂര്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിയതില്‍ മാമ്മന്‍മാപ്പിളയ്‌ക്ക് സര്‍ സിപിയോട് കടുത്ത ശത്രുതയുണ്ടായിരുന്നു. 250 രൂപ സംഭാവന നല്‍കിക്കൊണ്ട് ഇനിയും ആവശ്യമുണ്ടാകുമ്പോള്‍ തരാം എന്നും വാഗ്ദാനം ചെയ്തുമെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു.  മാമ്മന്‍ മാപ്പിളയും കൂട്ടരും എല്ലായ്‌പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കാന്‍ തയ്യാറായിരുന്നുവെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. അടുത്തിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിപിഎമ്മും, സിപിഐയും തമ്മിലടിക്കാനുള്ള വേദിയായി തെരഞ്ഞെടുത്തതും മനോരമയുടെ താളുകളായിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ അസംതൃപ്തിക്ക് ഇടയാക്കിയിരുന്നു.  

Tags: cpiപണംstrikeതോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.