Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉണരേണ്ടത് ചണ്ഡാളന്റെ ആത്മവത്ത

തപസ്യയുടെ പ്രസിദ്ധീകരണമായ വാര്‍ത്തികത്തിന്റെ 1986 ഡിസംബര്‍ ലക്കത്തിലെ 'സഞ്ചാരീഭാവം' എന്ന പംക്തിയില്‍ അക്കിത്തം എഴുതിയത്-- കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്‌നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ. ഗാന്ധിജി ആര്‍എസ്എസ് ക്യാമ്പു സന്ദര്‍ശിച്ച് ഇതില്‍ ഹരിജനങ്ങളായി ആരെല്ലാമുണ്ട് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍പോലും എഴുന്നേറ്റുനിന്നില്ലെന്നും, പിന്നീട് ക്യാമ്പ് അംഗങ്ങളുമായി ഇടപെട്ടപ്പോള്‍ അവരില്‍ ചിലര്‍ ഹരിജന വിഭാഗക്കാരാണെന്നു ഗാന്ധിജിക്കു മനസ്സിലായെന്നും പി. മാധവന്‍ 'മാതൃഭൂമി' ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇവിടെ സ്മരണയോഗ്യമായിത്തീരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 22, 2020, 06:14 pm IST
in Varadyam
1988 ല്‍ തപസ്യ പന്ത്രണ്ടാം വാര്‍ഷികാഘോഷം തമിഴ് നോവലിസ്റ്റ് അശോകമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഗുരുമൂര്‍ത്തി, അക്കിത്തം, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, എം.എ.കൃഷ്ണന്‍ സമീപം

1988 ല്‍ തപസ്യ പന്ത്രണ്ടാം വാര്‍ഷികാഘോഷം തമിഴ് നോവലിസ്റ്റ് അശോകമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഗുരുമൂര്‍ത്തി, അക്കിത്തം, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, എം.എ.കൃഷ്ണന്‍ സമീപം

നവംബര്‍ 7, 8, 9 തീയതികളില്‍ കോട്ടയത്തു നടന്ന തപസ്യ ദശവാര്‍ഷികത്തിന്നുശേഷം തിരികെ കുമരനല്ലൂരിലേയ്‌ക്കു വരുമ്പോള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നത് മൂന്ന് വാക്യങ്ങളായിരുന്നു. ഒന്ന്: ”സര്‍ഗ്ഗഭാവന ആരില്‍ സംഭവിക്കുന്നുവോ അവനാണ് ദ്വിജന്‍.” പറഞ്ഞത് എം.വി.ദേവന്‍. ആലോചിക്കുന്തോറും അമൃതായിത്തീരുന്നതാണ് ആ വാക്യം. ചാതുര്‍വര്‍ണ്യം ചെയ്തത് സര്‍ഗ്ഗഭാവനയുടെ അമൂല്യത അംഗീകരിക്കുകയാണ്. എന്നാല്‍ കാലാന്തരത്തില്‍ അതു ജാതിയായി അധഃപതിച്ചു. അപ്പോഴാണ് മണ്ണ് കുഴച്ച് പാത്രമുണ്ടാക്കിയവനെ ‘കൊശവന്‍’ എന്ന് ആക്ഷേപിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ പില്‍ക്കാലത്തുണ്ടായ പല വിനകള്‍ക്കും കാരണമായത് ഈ ജാതി വ്യവസ്ഥയാണ്. വൈദേശിക ഭരണാധിപതികള്‍ക്കിവിടെ വേരോടിക്കാന്‍ സഹായകമായിത്തീര്‍ന്നത് ഈ ജാതി വ്യവസ്ഥ തന്നെയായിരുന്നു. ഒരു പുതിയ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ജാതിവ്യവസ്ഥയുടെ സമ്പൂര്‍ണ തിരോധാനത്തില്‍ മാത്രമായിരിക്കും. അവശസമുദായങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന സംവരണം ഒഴിവാക്കാനായിട്ടില്ല എന്നും ദേവന്‍ സൂചിപ്പിച്ചു.

ഇതൊക്കെ ശരി. പക്ഷേ, സംവരണംകൊണ്ടുമാത്രം അവശസമുദായങ്ങള്‍ പൂര്‍ണ പൗരന്മാരാവുമോ? കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്‌നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ. ഗാന്ധിജി ആര്‍എസ്എസ് ക്യാമ്പു സന്ദര്‍ശിച്ച് ഇതില്‍ ഹരിജനങ്ങളായി ആരെല്ലാമുണ്ട് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍പോലും എഴുന്നേറ്റുനിന്നില്ലെന്നും, പിന്നീട് ക്യാമ്പ് അംഗങ്ങളുമായി ഇടപെട്ടപ്പോള്‍ അവരില്‍ ചിലര്‍ ഹരിജന വിഭാഗക്കാരാണെന്നു ഗാന്ധിജിക്കു മനസ്സിലായെന്നും പി. മാധവന്‍ ‘മാതൃഭൂമി’ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇവിടെ സ്മരണയോഗ്യമായിത്തീരുന്നു.

2004 ല്‍ ഹൈദ്രാബാദില്‍ ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം അക്കിത്തം സമര്‍പ്പിക്കുന്നു. കെ.പി. ശശിധരന്‍, പി.നാരായണക്കുറുപ്പ്,  കെ.പി മണിലാല്‍, ഒ.വി.ഉഷ തുടങ്ങിയവര്‍ സമീപം

മറ്റൊരു വാക്യം ആര്‍. ഹരിയുടെ പ്രസംഗത്തില്‍നിന്നാണ്. നമ്മുടെ കേരളത്തിലെ കുട്ടികള്‍ ‘കിളിത്തട്ട്’ എന്നൊരു കളി കളിച്ചുവരുന്നുണ്ടല്ലോ. ഇതേ കളി മഹാരാഷ്‌ട്രത്തിലും ഞാന്‍ കണ്ടു. അവിടെ അതിന്നു പേര് ‘ആട്യാപാട്യാ’ എന്നാണ്. ലവണ്‍-ലോണ്‍ എന്നിങ്ങനെ മറ്റു ചില പേരുകളിലും അതവിടെ അറിയപ്പെടുന്നു. കളിയുടെ ചടങ്ങില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കേരളത്തിലെ കിളിത്തട്ടുതന്നെ. കിളിത്തട്ടിന്നും പ്രാദേശികമായി വേറെ പേരുകളുണ്ടല്ലോ.

ഇന്ത്യ ഒന്നായിരുന്നു എന്നതിന്റെ സൂചനകളില്‍ ഒന്നാണിത്. ഈ ലേഖകന്‍ പത്തുകൊല്ലം മുന്‍പ് കേരള സാഹിത്യ അക്കാദമിയുടെ ഒരു സന്ദര്‍ശക സംഘാംഗമായി ഗുജറാത്തില്‍ ഒരാഴ്ച സഞ്ചരിക്കുകയുണ്ടായി. ഒരു സായാഹ്നത്തില്‍ ജുനാഗഡില്‍ ഒരു ജില്ലാ വിദ്യാഭ്യാസമേളയിലെ കലാപരിപാടികള്‍ ഞങ്ങളാസ്വദിച്ചു. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട പരിപാടികളില്‍ പാടിയ പാട്ടുകളുടെ അര്‍ത്ഥം ഞങ്ങള്‍ ദ്വിഭാഷിയോടു ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ അമ്പരന്നത്. രണ്ടു പാട്ടുകള്‍ മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ തര്‍ജ്ജമയോ എന്നു തന്നെ തോന്നിപ്പോയി: ”ഒരുപിടി പണം വാരി മടിയിലിട്ടു തുപ്പന്‍”, ”പച്ചമലൈ പവിളമലൈ എങ്കളുടെ നാട്” എന്നിവയായിരുന്നു ആ പാട്ടുകള്‍. പാട്ടിന്റെ ഗുജറാത്തി പതിപ്പില്‍ കോഴിക്കോടിന്നു പകരം ‘ജുനാഗഡ്’ എന്നോ എന്താണ് ചേര്‍ത്തിരുന്നത് എന്ന് ഓര്‍മയില്ല. തുപ്പന്നുപകരം ഒരു ഗുജറാത്തി പേരാണ്. അതും എന്താണെന്നോര്‍മയില്ല. പക്ഷേ, ഓര്‍മയുള്ള ഒരു കാര്യമുണ്ട്. ഇന്ത്യ ഒന്നായിരുന്നു. സംസ്‌കൃത ഭാഷ ഈ രാജ്യത്തിന്റെ എല്ലാ ഭാഷകളുടെയും പിതാവായിരുന്നു. സംസ്‌കൃത ഭാഷയുമായി അങ്ങാടിയില്‍ക്കണ്ട പരിചയംപോലുമില്ല എന്നു ഭാവിക്കുന്ന തമിഴിന്നുപോലും സംസ്‌കൃതത്തിന്റെ അക്ഷരമാലയും ലിപിയും ഇന്നും ആശ്രയമായിരിക്കുന്നു എന്നതാണല്ലോ സൂക്ഷ്മസത്യം.

1985 ല്‍ തപസ്യ അധ്യക്ഷപദവി ഏറ്റെടുത്ത അക്കിത്തത്തിന് തിരുവനന്തപുരത്ത്  നല്‍കിയ സ്വീകരണത്തില്‍ എന്‍.കൃഷ്ണപിള്ള, ബാലാമണിയമ്മ, ഡി.വിനയചന്ദ്രന്‍

ഇതൊക്കെ ശരിയാണെങ്കിലും ഈ സത്യങ്ങളൊന്നും പെട്ടെന്നു പുലരാന്‍ പോകുന്നില്ല. നമ്മുടെ സാംസ്‌കാരിക മാധ്യമങ്ങളൊന്നും ഇന്ത്യയുടെ ദേശീയൈക്യം പുനര്‍നിര്‍മിക്കുന്നതില്‍ ശ്രദ്ധയുള്ളവരല്ല. ഓരോ ഗ്രാമത്തിനും വേറെ വേറെ എഡിഷന്‍ ഇറക്കി സംസ്ഥാനങ്ങളെപ്പോലും വിഭജിച്ചു പണം നേടുന്നതിലാണ് നമ്മുടെ പത്രങ്ങള്‍ക്കുത്സാഹം. സാംസ്‌കാരിക വൃത്താന്തങ്ങള്‍ക്കുപോലും അവര്‍ പ്രാദേശികത്വം എന്ന പതിത്വം കല്‍പ്പിക്കുന്നു. ഈ സ്ഥിതി എങ്ങനെ മാറും? അതിനെപ്പറ്റിയാണ് സി. രാധാകൃഷ്ണന്‍ സംസാരിച്ചത്. ”ഞാനിവിടെ എന്തുപറഞ്ഞിട്ടും കാര്യമില്ല; അതു ശ്രോതാക്കളുടെ കാതിലെത്തിക്കുന്നത് എന്റെ മുമ്പിലുള്ള യന്ത്രമാണ്. അതിനെ ഓണാക്കാനും ഓഫാക്കാനും സ്വാതന്ത്ര്യമുള്ള ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ താഴെ ഇരിപ്പുണ്ട്. അയാളുടെ ദയവുണ്ടെങ്കില്‍ മാത്രമേ എന്റെ ശബ്ദം നിങ്ങളുടെ കാതുകളില്‍ എത്തുകയുള്ളൂ.” ഇത് എല്ലാ മാധ്യമങ്ങളെപ്പറ്റിയുമുള്ള പരമസത്യമത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.