Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാത്മകതയുടെ നിത്യാനന്ദം

മൈഥിലി ബ്രാഹ്മണനായ പണ്ഡിറ്റ് ഹദായി ഓജയുടെയും പത്മാവതിയുടെയും പുത്രനായി 1474 ലാണ് ഏകചക്ര ഗാമത്തില്‍ നിത്യാനന്ദയുടെ പിറവി. ഭക്തിയുടെ കൊച്ചോളങ്ങളില്‍ മുഴുകിയ ബാല്യകാലത്തു തന്നെ ജന്മസിദ്ധമായ സംഗീതവാസനയും വളര്‍ന്നു. മധുരോദാരമായി ആലപിച്ച സങ്കീര്‍ത്തനങ്ങള്‍ ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 03:00 am IST
in Samskriti

ആത്മീയതയുടെ നീലത്താമര വിടര്‍ന്ന് ബംഗാളിലെ ഗൗഡിയ ഭക്തികല്ലോനിയില്‍ സൗരഭം തൂകിയ യോഗാത്മക പ്രതിഭയാണ് ചൈതന്യമഹാപ്രഭു. ആ മഹാഗുരുവിന്റെ കൈവിളക്കേന്തിയ ആത്മീയ പ്രഭുക്കന്മാരാണ് നിത്യാനന്ദയും അദൈ്വതാചാര്യയും. വൈഷ്ണവ സിദ്ധാന്തത്തിന്റെ അരുളും  പൊരുളും പ്രചരിപ്പിക്കാന്‍ ചൈതന്യപുരി ആസ്ഥാനമാക്കിയാണ് നിത്യാനന്ദ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആ ആത്മീയ പ്രസരം വിസ്മയകരമായ അനുഭവ ഹര്‍ഷമായി സമൂഹം ഏറ്റെടുക്കുകയായിരുന്നു.  

മൈഥിലി ബ്രാഹ്മണനായ പണ്ഡിറ്റ് ഹദായി ഓജയുടെയും പത്മാവതിയുടെയും പുത്രനായി 1474 ലാണ് ഏകചക്ര ഗാമത്തില്‍ നിത്യാനന്ദയുടെ  പിറവി. ഭക്തിയുടെ കൊച്ചോളങ്ങളില്‍ മുഴുകിയ ബാല്യകാലത്തു തന്നെ ജന്മസിദ്ധമായ സംഗീതവാസനയും വളര്‍ന്നു. മധുരോദാരമായി ആലപിച്ച സങ്കീര്‍ത്തനങ്ങള്‍ ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുകയായിരുന്നു. ഗ്രാമങ്ങളില്‍ അരങ്ങേറിയ രാമായണ നാടകങ്ങളില്‍ സ്ഥിരമായി സ്വീകരിച്ച ലക്ഷ്മണവേഷം അത്ഭുതാദരങ്ങളോടെയാണ് സമൂഹം ഏറ്റു വാങ്ങിയത്. ആയിടെയാണ് ലക്ഷ്മീപതീ തീര്‍ഥ എന്ന സഞ്ചാരിയായ സംന്യാസിവര്യന്‍ നിത്യാനന്ദയുടെ വീട്ടിലെത്തി താമസിക്കാനിടയായത്.  

ബാലനായ നിത്യാനന്ദ ആഹ്ലാദപൂര്‍വം സ്വാമിജിയെ പരിചരിച്ചു. സംന്യാസി യാത്ര  പുറപ്പെട്ടപ്പോള്‍ അനുഗ്രഹമര്‍ഥിച്ച ഹദായി പണ്ഡിറ്റിനോട്  പുത്രനായ നിത്യാനന്ദിനെ തന്റെ കൂടെ തീര്‍ഥയാത്രയ്‌ക്ക് അയയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഹദായി മനസ്സില്ലാമനസ്സോടെയാണ് ആ പതിമൂന്നുകാരനെ ലക്ഷ്മീപതീതീര്‍ഥയോടൊപ്പം യാത്രയാക്കിയത്.  

പദയാത്രയില്‍ നിത്യാനന്ദ നേടിയ ആത്മീയ വീര്യവും ജ്ഞാനവും അഗാധമായിരുന്നു. ലക്ഷ്മീപതിയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് സഹസംന്യാസികളായ മാധവേന്ദ്രപുരി, ഈശ്വരപുരി, അദൈ്വതാചാര്യ എന്നിവരൊത്ത് നടത്തിയ നാമസങ്കീര്‍ത്തന യാത്രകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സൂര്യദാസ് സരലേഖയുടെ പുത്രിമാരായ വസുധയും ജാഹ്നവിയുമായിരുന്നു നിത്യാനന്ദയുടെ ധര്‍മപത്‌നിമാര്‍. പുത്രനായ വീരഭദ്രനും പുത്രി ഗംഗയുമാണ് സദ്‌സംഗ യാത്രകളില്‍ പില്‍ക്കാലം നിത്യാനന്ദയെ അനുഗമിച്ചത്. സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും സമത്വദര്‍ശനത്തിന്റെയും വഴികളില്‍ ചൈതന്യമഹാപ്രഭുവിനൊപ്പം ഭാരതത്തിന്റെ പൂര്‍വദിക്കുകളിലായിരുന്നു നിത്യാനന്ദയുടെ സഞ്ചാരം. കര്‍മസരണിയിലെ പാരസ്പര്യത്താല്‍ ചൈതന്യയും നിത്യാനന്ദയും ഭക്തര്‍ക്ക് ശ്രീകൃഷ്ണനും ബലരാമനുമായി. ‘രാമകൃഷ്ണന്മാര്‍’ എന്ന സംബോധനാരൂപം പോലെ ‘ഗൗര-നിതായ്’ എന്നാണ് അവരെ സമൂഹം വിശേഷിപ്പിച്ചത്.  

ചൈതന്യമഹാപ്രഭു, നിത്യാനന്ദ, അദൈ്വതാചാര്യ, ഗംഗാധര പണ്ഡിറ്റ്, ശ്രീവാസ എന്നീ വൈഷ്ണവ സാരഥികള്‍ അന്നറിയപ്പെട്ടത് ‘പഞ്ചതത്വ’ എന്ന ആദരനാമധേയത്തിലാണ്. ഒറീസയില്‍ ചൈതന്യ മഹാപ്രഭു കൊളുത്തിയ പ്രഭാപൂരത്തെ സംരക്ഷിക്കാനുള്ള ആത്മീയസേനയില്‍ ജഗന്നാഥദാസ, വലേഥദാസ, അച്യുതാനന്ദ, യശോധന്‍ ദാസ്, ആനന്ദ എന്നീ അഞ്ച് ആചാര്യന്മാരാണ് പ്രമുഖ സ്ഥാനം വഹിച്ചത്. അവരാണ് ‘പഞ്ച സുഹൃത്തുക്കള്‍’ എന്നറിയപ്പെട്ടത്. ഒറിയാഭാഷയ്‌ക്കും സാഹിത്യത്തിനും അവര്‍ നവ ചൈതന്യം പകരുകയായിരുന്നു. സനാതനും രൂപ് ഗോസ്വാമിയും ചൈതന്യസ്വാമികളുടെ ധര്‍മദീപശിഖയുമായി വൃന്ദാവനം സന്ദര്‍ശിച്ചതും രഘുനാഥ് ദാസും ജീവഗോസ്വാമിയും കാവ്യങ്ങളിലൂടെ കൃഷ്ണമയ സുധാരസം നേദിച്ചതും കാലത്തിന്റെ കൗതുകങ്ങളായി എന്നും ചരിത്രം സൂക്ഷിക്കുന്നു.  

യോഗാത്മകതയുടെ നിത്യമധുരമായ ശംഖനാദമാണ് നിത്യാനന്ദ. ചൈതന്യമഹാപ്രഭുവിന്റെ അതീത കര്‍മങ്ങള്‍ക്ക് അമരപ്രഭ ചേര്‍ത്തത് ഈ മഹാഗുരുവാണ്. ഭക്തിധന്യമായ ഗൗഡിയ പദ്ധതിയുടെ സാരാംശത്തെ സാധാരണ മനുഷ്യനിലേക്ക് പകര്‍ന്നാണ് നിത്യാനന്ദയുടെ മഹിത ജീവിതം സ്വയം സന്ദേശമാകുന്നത്.      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.