Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇനിയെങ്കിലും നിര്‍ത്തുമോ ‘പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ഗാനമേള; വിമര്‍ശവുമായി എം.എം. ലോറന്‍സിന്റെ മകള്‍

എന്നെങ്കിലും പുഷ്പനെ കണ്ടാല്‍ ഈ വരികളെ ഞാന്‍ പറയു ' സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയുമെന്നും പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 10:13 am IST
in Social Trend

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്‌പ്പില്‍ പരുക്കേറ്റ് കിടപ്പിലായ പുഷ്പനെ വച്ച് പാട്ടുപാടുന്ന സിപിഎം പരിപാടി അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ? ആരോടാണ് ഈ ചോദ്യം.? സിപിഎം നേതാക്കന്‍മാരോടോ.അന്ന് സമരത്തിന് ആവേശം പകര്‍ന്ന ഡിവൈഎഫ്‌ഐ നേതാക്കന്‍മാരോടോ.? വെടിവെച്ച പൊലീസ് കാരോടോ?. സഖാവ് എം.വി.രാഘവനോടോ?? അറിയില്ല എനിക്കറിയില്ല പുഷ്പനെ എനിക്കറിയില്ല,  എന്നാലും എനിയ്‌ക്ക് തോന്നുന്നു കൈ പൊക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പുഷ്പന്‍ കൈ പൊക്കുമായിരുന്നു. തലോടാന്‍ ആയിരിക്കില്ല വിപ്ലവ മുദ്രവാക്യം വിളിക്കാനും ആയിരിക്കില്ലെന്ന് ആശ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

ഇനിയെങ്കിലും നിര്‍ത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് ‘പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ഗാനമേള.?  ഇന്ന് ഒരു വാര്‍ത്ത പുഷ്പന്റെ കുടുംബം ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന്.  പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ ‘സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും’വയലാറിന്റെ വരികള്‍ എടുത്ത് ചുവപ്പ് നിറത്തില്‍ വെയറ്റിംഗ് ഷെഡില്‍ എഴുതി വയ്‌ക്കാന്‍ ആര്‍ക്കും പറ്റും.ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാന്‍ അക്ഷരങ്ങളും മതി.എന്നെങ്കിലും പുഷ്പനെ കണ്ടാല്‍ ഈ വരികളെ ഞാന്‍ പറയു ‘ സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയുമെന്നും പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഞാൻ FB യിൽ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് പല കാര്യങ്ങളും അറിയില്ലായിരുന്നു.ഈയിടെ ആണ്” പുഷ്പനെ അറിയാമോ” എന്ന ഗാനം കേൾക്കുന്നത്.നിസ്സഹായവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഈ കോലാഹങ്ങൾ സഹിക്കുവാൻ സാധിക്കുന്നുണ്ടോ സന്തോഷമാണോ സങ്കടമാണോ പ്രതികരിക്കാൻ പറ്റാത്ത നിസഹായവസ്ഥ ആണോ പുഷ്പന്റെ ഉള്ളിൽ സംസാരിക്കാൻ പറ്റുന്നുണ്ടോ? കേൾക്കുന്നുണ്ട് ശബ്ദം കേൾക്കുന്നിടത്ത് നോട്ടം എത്തുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് നിരന്തരമായി സഖാവ് എം.വി.രാഘവനെ DYFI ക്കാർ വഴിതടയുന്ന വാർത്തകൾ വായിച് വായിച്ച് മടുത്ത ഒരു ദിവസം ഞാൻ അപ്പച്ചനെ വിളിച്ചു. അന്ന് അപ്പച്ചൻ എ.കെ. ജീ സെൻററിൽ ഉണ്ട്. MM LAWRENCE നെ വെട്ടിനിരത്തിയിട്ടില്ല സ്വന്തം സഖാക്കൾ!! ഞാൻ അന്ന് അപ്പച്ചനോട് ചോദിച്ചു വേറെ ഒരു കാര്യവും കേരളത്തിൽ നടക്കുന്നില്ലേ, എന്നും എന്തിനാണ് ഇങ്ങിനെ എം.വി രാഘവനെ തടയണത്?

കേരളത്തിൽ അന്ന് പ്രളയവും മഹാമാരിയും ഒന്നുമില്ല പക്ഷേ ജീവിക്കാൻ സാധാരണകാർ അന്നും കഷ്ടപെടുന്നുണ്ടല്ലോ? ഈ DYFI കാർക്ക് വേറെ ഒരു പണിയും ഇല്ലേ എന്താ അപ്പച്ഛാ ഈ വഴി തടയൽ നിർത്താത്? അപ്പച്ഛന്റെ സ്വരം നിസഹായവസ്ഥയുടെത് ആയിരുന്നു. അപ്പച്ഛൻ പറഞ്ഞത്” ഞാനിവിടെ പറഞ്ഞു ആര് കേൾക്കാൻ?!! എന്നായിരുന്നു ശരിയാണ് ആരും കേട്ടില്ല കണ്ടില്ല!! നിർത്തിയില്ല വഴി തടയൽ!!! പിറ്റേന്ന് വൈകിട്ട് കേട്ടു കൂത്ത്പറമ്പ് വെടിയൊച്ച!! ഞാൻ അപ്പച്ചനോട് ചോദിച്ച് 24 മണിക്കൂർ തികഞ്ഞിരുന്നില്ല ആ വെടിയൊച്ച കേൾക്കുമ്പോൾ!! ! അതിൽ വീണ് പോയ ഒരാൾ ഇന്നും ജീവിചിരിക്കുന്നു എന്നതാണ് കൂടുതൽ വേദന. സഖാവ് എം വി രാഘവനും വാശി പുറത്തായിരുന്നുവല്ലോ. പോകരുതെന്ന് പറഞ്ഞിട്ടും പോയി. ആരും ഒന്നും നേടിയില്ല തെറ്റാണ് ഞാൻ പറയുന്നത്.

നേടി നേട്ടമുണ്ടായി!! വർഷാവർഷം ആഘോഷിക്കാൻ രക്ത സാക്ഷികളെ കിട്ടിയല്ലോ? ചെറിയ കാര്യമല്ലല്ലോ? അതും 5 രക്തസാക്ഷികളെ!! നിസാരനേട്ടമൊന്നും അല്ലല്ലോ? ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെയും കിട്ടി.!? “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ? ആരോടാണ് ഈ ചോദ്യം.? CPM നേതാക്കൻമാരോടോ. അന്ന് സമരത്തിന് ആവേശം പകർന്ന DYFI നേതാക്കൻമാരോടോ.? വെടിവെച്ച പൊലീസ് കാരോടോ?. സഖാവ് എം.വി.രാഘവനോടോ??

അറിയില്ല എനിക്കറിയില്ല പുഷ്പനെ എനിക്കറിയില്ല!! എന്നാലും എനിയ്‌ക്ക് തോന്നുന്നു കൈ പൊക്കാൻ സാധിച്ചിരുന്നുവെങ്കിൽ പുഷ്പൻ കൈ പൊക്കുമായിരുന്നു. തലോടാൻ ആയിരിക്കില്ല വിപ്ലവ മുദ്രവാക്യം വിളിക്കാനും ആയിരിക്കില്ല!! ഏത് മനുഷ്യനും ഈ അവസ്ഥയിൽ വിപ്ലവ ആവേശമൊക്കെ എന്നേ കെട്ടടങ്ങിയിട്ടുണ്ടാവും? ഓടി നടക്കുന്ന വിപ്ലവം പ്രസംഗിക്കുന്ന പല സഖാക്കളും രഹസ്യമായി എങ്കിലും മടുപ്പ് പറഞ്ഞിട്ടുള്ളത് നേരിട്ട് അറിയാം എനിയ്‌ക്ക്. പേര് പറയില്ല. അവർക്കും ജീവിക്കണമല്ലോ? ഇനിയെങ്കിലും നിർത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ഗാനമേള.? ഇന്ന് ഒരു വാർത്ത പുഷ്പന്റെ കുടുംബം ബി.ജെ.പിയിൽ ചേർന്നു എന്ന്.!! പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ!! “സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും”!!വയലാറിന്റെ വരികൾ എടുത്ത് ചുവപ്പ് നിറത്തിൽ വെയറ്റിംഗ് ഷെഡിൽ എഴുതി വയ്‌ക്കാൻ ആർക്കും പറ്റും.ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാൻ അക്ഷരങ്ങളും മതി.എന്നെങ്കിലും പുഷ്പനെ കണ്ടാൽ ഈ വരികളെ ഞാൻ പറയു” സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും.”

Tags: ഫെയ്സ്ബുക്ക്cpmഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

താമ്രലിപ്തി തുറമുഖത്തേക്ക്

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.