Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്മാതാ വിജയ രാജെ സിന്ധ്യ; ഇന്ത്യയെ നേര്‍വഴിക്കു നയിച്ച മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വിജയരാജെ ജിയുടെ പുസ്തകത്തെക്കുറിച്ചു പറയവെ, അതില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 10:06 pm IST
in India
എൽ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി, രാജമാതാ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുന്ന നരേന്ദ്രമോദി

എൽ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി, രാജമാതാ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുന്ന നരേന്ദ്രമോദി

ന്യൂദല്‍ഹി: ഇന്ത്യയെ നേര്‍വഴിക്കു നയിച്ചവരില്‍ ഒരാളാണ് രാജ്മാതാ വിജയ രാജെ സിന്ധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു. വിദേശ വസ്ത്രങ്ങള്‍ കത്തിക്കല്‍, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും  സാക്ഷ്യം വഹിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി  പ്രധാനമന്ത്രി പറഞ്ഞു.

 രാജ്മാതയുടെ ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ അറിയേണ്ടതുണ്ട്. അവരുടെ അനുഭവങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്.പൊതുസേവനത്തിനായി ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ലെന്ന് രാജ്മാതാ നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

രാഷ്‌ട്രത്തോടുള്ള സ്‌നേഹവും ജനാധിപത്യ സ്വഭാവവുമാണ് ഇതിനായി വേണ്ടത്. ഈ ചിന്തകളും ഈ ആശയങ്ങളും അവരുടെ ജീവിതത്തില്‍ കാണാന്‍ കഴിയും. രാജ്മാതായ്‌ക്ക് ആയിരക്കണക്കിന് ജോലിക്കാരുണ്ടായിരുന്നു, മനോഹരമായ  കൊട്ടാരവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അവര്‍ ജീവിതം സമര്‍പ്പിച്ചു.  എല്ലായ്‌പ്പോഴും പൊതുജനങ്ങള്‍ക്കു സേവനം നല്‍കാന്‍ സന്നദ്ധയായിരുന്നു. രാജ്യത്തിന്റെ ഭാവിക്കായി രാജ്മാതാ സ്വയം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്കായി  തന്റെ എല്ലാ സന്തോഷവും ത്യജിച്ചു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല  ജീവിച്ചിരുന്നത്. രാഷ്‌ട്രീയവും പരിഗണിച്ചിരുന്നില്ല.

പല സ്ഥാനങ്ങളും എളിമയോടെ രാജ്മാതാ നിരസിച്ച ചില സന്ദര്‍ഭങ്ങള്‍ പ്രധാനമന്ത്രി  അനുസ്മരിച്ചു. അടല്‍ജിയും അദ്വാനിജിയും ഒരിക്കല്‍ ജനസംഘത്തിന്റെ പ്രസിഡന്റാകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ജനസംഘത്തെ ഒരു പ്രവര്‍ത്തകയായി സേവിക്കാനായിരുന്നു ഇഷ്ടമെന്നും പറഞ്ഞു.വിജയരാജെ ജിയുടെ പുസ്തകത്തില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സഹചാരികളുടെയെല്ലാം പേരുകള്‍ പറഞ്ഞുകൊണ്ടുതന്നെ അവരെ തിരിച്ചറിയുന്നത് രാജ്മാതാക്ക് ഇഷ്ടമായിരുന്നു. ഒരോ തൊഴിലാളിയോടുള്ള ഈ വികാരം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമല്ല, ബഹുമാനമാണ് രാഷ്‌ട്രീയത്തിന്റെ കാതല്‍. ആത്മീയ വ്യക്തിത്വമായാണ് അദ്ദേഹം രാജ്മാതായെ വിശേഷിപ്പിച്ചത്. പൊതുജന അവബോധവും ബഹുജന പ്രസ്ഥാനങ്ങളും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരവധി ക്യാമ്പയിനുകളും പദ്ധതികളും വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതായുടെ അനുഗ്രഹത്താല്‍ രാജ്യം വികസന പാതയിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു..

ഇന്ന് രാജ്യത്തെ സ്ത്രീശക്തി മുന്നേറ്റത്തിന്റെ പാതയിലാണെന്നും രാജ്യത്തെ വിവിധ മേഖലകളില്‍ അവര്‍ മുന്നിട്ടിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള രാജ്മാതായുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സഹായിച്ച ഗവണ്‍മെന്റിന്റെ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള അവരുടെ സ്വപ്നം അവരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ചുവെന്നത് അത്ഭുതകരമായ യാദൃച്ഛികതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വിജയം നമ്മെ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.