കൊല്ലം: ജില്ലയിലെ ആദ്യ അതിവേഗ വാഹനചാര്‍ജിംഗ് സ്റ്റേഷന് (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സജ്ജമായി. ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോമ്പൗïിലാണ് സ്റ്റേഷന് സജ്ജമാക്കിയത്. കാറുകള്‍ക്ക് വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള ജില്ലയിലെ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷനാണ് നഗരത്തില്‍ യാഥാര്‍ഥ്യമാകുന്നത്.
ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലാണ് ഇത് വരുന്നത്. നിര്‍മാണം പൂര്‍ത്തിയായി ടെസ്റ്റ് ചാര്‍ജിംഗും നടത്തി ഉദ്ഘാടനം കാത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നേമത്താണ് ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന് തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞു പ്രവര്‍ത്തനം തുടങ്ങി.
ഇനി തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓരോ സ്റ്റേഷനുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഭാവിയില്‍ സ്വകാര്യസംരംഭകരുടേതടക്കം നാലു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം എന്ന രീതിയില്‍ മൊത്തം 131 സ്റ്റേഷനുകള്‍ കേരളത്തില്‍ വരും. ജില്ലയില്‍ രïാമത്തെ സ്റ്റേഷന് കെഎസ്ഇബിയുടെതന്നെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിലായിരിക്കും വരുന്നത്.
ഓലയില്‍ 60 കിലോവാട്ട്, 20 കിലോവാട്ട് എന്നിങ്ങനെ രï് യൂണിറ്റുകളില്‍നിന്നായി ഒരേ സമയം രï് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജ് ചെയ്യാന്‍ മുക്കാല്‍ മണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ മതിയാകും. നിറഞ്ഞ ചാര്‍ജുമായി 450 കിലോമീറ്റര്‍ ഓടാം. വീടുകളില്‍ ഏറെ സമയം എടുത്താലേ ഫുള്‍ ചാര്‍ജ് ആകൂ. ഇവിടെ മുക്കാല്‍ മണിക്കൂര്‍കൊï് ചാര്‍ജ് ആകും. ഇലക്ട്രിക് കാറുകള്‍ കൂടുന്നതോടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ആവശ്യം കൂടും. ആട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നിലവില്‍ ഇñ. സമീപഭാവിയില്‍ അതിനുള്ള സംവിധാനവും ഒരുക്കും.
കൊല്ലം ജില്ലയില്‍ 25 ഇടത്താണ് സ്ഥലം കïെത്തിയിരിക്കുന്നത്. സ്വകാര്യ സംരംഭകര്‍ക്ക് ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാം. സ്ഥലം വേണം. 30 ലക്ഷം രൂപയെങ്കിലും തുടക്കത്തില്‍ വേïിവരും. നോഡല്‍ ഏജന്‍സിയായി കെഎസ്ഇബി സേവനം നല്‍കും. താത്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: