കോഴിക്കോട്: മാവൂര്‍റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്കാര സംവിധാനത്തിന് സൗകര്യമേര്‍പ്പെടുത്താതെ ഒരു നവീകരണവും നടത്താന്‍ ഹിന്ദുസംഘടനകള്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍ പറഞ്ഞു. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന്റെ മൂന്നാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യഗ്രഹത്തിന് ജില്ലാസെക്രട്ടറി സുനില്‍കുമാര്‍ പുത്തൂര്‍മഠം നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി സി.കെ. ഗണേഷ്ബാബു അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ് സമാപന പ്രഭാഷണം നടത്തി. ഭാരതീയ മത്സ്യപ്രവത്തക സംഘം ജില്ലാ പ്രസിഡന്റ് എ. കരുണാകരന്, സെക്രട്ടറി പി.പി. മണി, ഡിഎസ്ജെപി ജില്ലാ സെക്രട്ടറി പി. ഹരീന്ദ്രനാഥ്, ഡിഎസ്ജെപി ചേളന്നൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. നവനീത്, ബിഡിവൈഎസ് ജില്ലാ സെക്രട്ടറി രാജേഷ് മാങ്കാവ്, അരയസമാജ ഏകോപന സമിതി പ്രസിഡന്റ് കെ. അരുള്‍, ഇ. വിനോദ് കുമാര്‍, വിനോദ് കരുവിശ്ശേരി, എ. പത്മരാജന്, സുബീഷ് ഇല്ലത്ത്, സതീഷ് മലപ്രം, പി.കെ. പ്രേമാനന്ദന്, കെ. ദിവാകരന്, വി.കെ. ഷൈജു, കെ. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന സത്യഗ്രഹത്തിന് രാജേഷ് നാദാപുരം നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: