Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചെങ്കൊടി പുതച്ച ജാതിപ്പിശാച്

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍, അവര്‍ പ്രതിഷ്ഠിച്ച ഒരു ഭരണ സമിതിയില്‍നിന്നാണ് കലാ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 8, 2020, 05:00 am IST
in Editorial

ഉച്ചാടനം ചെയ്യപ്പെട്ടു എന്നു പ്രബുദ്ധ കേരളം അവകാശപ്പെടുകയും, പലപ്പോഴും അഹങ്കരിക്കുകയും ചെയ്യുന്ന ജാതിപ്പിശാച് നമ്മുടെ സമൂഹത്തെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് ചെറുതും വലുതുമായ നിരവധി സംഭവങ്ങളിലൂടെ ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. അനശ്വര നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചത് കലാസാഹിത്യ മേഖലയിലും ജാതീയമായ വിവേചനങ്ങള്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാനാവൂ. രാമകൃഷ്ണന് ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ അവസരം നല്‍കാമെന്ന് അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഉറപ്പ് നല്‍കിയതാണെങ്കിലും അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അത് നിഷേധിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്നു പഠിപ്പിച്ച ഒരു മഹാഗുരുവിന്റെ നാടുതന്നെയാണോ ഇതെന്ന് സംശയിച്ചുപോകുന്നു.

ആര്‍എല്‍വി രാമകൃഷ്ണന്‍ നൃത്തം അവതരിപ്പിച്ചാല്‍ സംഗീത നാടക അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നഷ്ടപ്പെടുമെന്നുപറഞ്ഞാണ് സെക്രട്ടറി തനിക്ക് അവസരം നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ രാമകൃഷ്ണന്‍, ഈ നടപടിയില്‍ മനംനൊന്ത്  ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന്‍ വര്‍ഷങ്ങളായി നൂറുകണക്കിന് വേദികളില്‍ ഈ കലാരൂപം അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസ നേടിയിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ അക്കാദമിയില്‍ കലാപ്രകടനം നടത്തിയാല്‍ സ്ഥാപനത്തിന്റെ നിലവാരവും പ്രതിച്ഛായയും നശിക്കുമെന്ന വാദം കടുത്ത ജാതി വിവേചനമായിട്ടേ കാണാനാവൂ. ഇതിന് ഉത്തരവാദികളായവര്‍ സംഗീതനാടക അക്കാദമിയെപ്പോലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ തുടരാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നശിപ്പിച്ചത് ഈ സെക്രട്ടറി തന്നെയാണ്.

സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷനായിരിക്കെ ആര്‍എല്‍വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ അതിന് വിലക്കുവന്നിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിഷ്ഠിച്ച ഭരണസമിതിയുടെ നയമായിട്ട് കണക്കാക്കേണ്ടിവരും. ജാതീയമായ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്ന സെക്രട്ടറി അധഃസ്ഥിത സമുദായത്തില്‍പ്പടുന്ന രാമകൃഷ്ണനെ ബോധപൂര്‍വം തന്നെ അവഹേളിച്ചിരിക്കുകയാണ്. ജാതീയതയുടെ മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിടേണ്ടതല്ല ഒരു കലയും. ഏതൊരു കലാരൂപമെടുത്താലും അവയില്‍ അദ്ഭുതകരമായ പ്രകടനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെടുന്നവര്‍ എത്ര വേണമെങ്കിലുമുണ്ട്. ഇതാണ് പതിറ്റാണ്ടുകളായുള്ള സ്ഥിതിയെന്നിരിക്കെ കലയെ ജാതീയമായി കള്ളിതിരിക്കാനുള്ള ശ്രമം അത്യന്തം പ്രതിലോമകരമാണ്. സാമുദായിക ഐക്യത്തെപ്പോലും ഇത് ശിഥിലമാക്കും.

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍, അവര്‍ പ്രതിഷ്ഠിച്ച ഒരു ഭരണ സമിതിയില്‍നിന്നാണ് കലാ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. തങ്ങള്‍ പറയുന്നത് ചെയ്യുന്നയാളുകളെന്ന നിലയ്‌ക്കാണ് കെപിഎസി ലളിതയ്‌ക്കും രാധാകൃഷ്ണന്‍ നായര്‍ക്കും സംഗീതനാടക അക്കാദമിയില്‍ പദവികള്‍ ലഭിച്ചത്. രാധാകൃഷ്ണന്‍ നായരാണെങ്കില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമിതിയംഗവുമാണ്. ഇവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ജാതീയമായ വിവേചനത്തിന് ഇടതുമുന്നണി സര്‍ക്കാര്‍, വിശേഷിച്ച് സാംസ്‌കാരിക വകുപ്പ് സമാധാനം പറയണം. ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുമെന്ന് ഭയന്ന് സര്‍ക്കാരിന്റെ കാര്‍ട്ടൂണ്‍ പുരസ്‌കാരം തിരിച്ചെടുക്കാന്‍ മടിക്കാതിരുന്ന സാംസ്‌കാരിക മന്ത്രിയാണ്  എ.കെ. ബാലന്‍. ആര്‍എല്‍വി രാമകൃഷ്ണന്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.