Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവിയുടെ വ്രതം

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Oct 5, 2020, 05:00 pm IST
in Samskriti

മഹാപുരുഷന്മാരുടെ ദേഹം കര്‍മബന്ധനങ്ങള്‍ക്കതീതമാണെങ്കിലും മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്ത് അവരും ശാരീരികരോഗങ്ങള്‍കൊണ്ടു കഷ്ടപ്പെടുന്നു. ശ്രീശാരദാദേവി തന്റെ ജീവിതകാലത്തില്‍ പല രോഗങ്ങള്‍കൊണ്ടു കഷ്ടപ്പെട്ടിരുന്നു. ദേവിയുടെ ശിഷ്യയായ സരയൂബാലാദേവി ഒരിക്കല്‍ ദേവിയുടെ കല്ക്കത്തയിലെ വീടായ ഉദ്‌ബോധനില്‍ എത്തിയപ്പോള്‍ രാമകൃഷ്ണസംഘത്തിലെ  സംന്യാസിമാര്‍ പറയുന്നതു കേട്ടു: ‘അമ്മേ, ഈപ്രാവശ്യം അമ്മയുടെ അസുഖം മാറിയാല്‍ ആര്‍ക്കും മന്ത്രദീക്ഷ കൊടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ശിഷ്യരുടെ പാപമേറ്റെടുത്ത് അമ്മയ്‌ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടിവരുന്നു.’ അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘അതെന്താ കുട്ടികളെ, ശ്രീരാമകൃഷ്ണന്‍ വന്നത് രസഗുള തിന്നാന്‍ മാത്രമാണോ?’’ ശ്രീരാമകൃഷ്ണനും താനും ഭൂമിയില്‍ അവതരിച്ചത് ആളുകളുടെ ദുരിതം കുറച്ച്, അവര്‍ക്കു മുക്തി നല്കാനാണെന്നാണ് ദേവി ഉദ്ദ്യേശിച്ചത്.

സ്വന്തം ശക്തികൊണ്ടും, ദേവതമാരെ ആശ്രയിച്ചും, മരുന്നുകൊണ്ടും, ഗംഗാജലംകൊണ്ടുമെല്ലാം ദേവി തനിക്കുണ്ടായ രോഗങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തുന്നതു നാം കാണുന്നു. മാത്രമല്ല, ഇതെല്ലാം ദേവി മറ്റുള്ളവര്‍ക്ക് ഉപദേശിക്കയും ചെയ്തു. ഒരിക്കല്‍ തന്റെ രോഗശമനത്തിനായി ജന്മഗ്രാമമായ ജയരാംവാടിയിലെ ഗ്രാമദേവതയായ സിംഹവാഹിനിയുടെ ക്ഷേത്രത്തില്‍ ദേവി ഉപവാസമിരുന്നു. സംഭവം ഇങ്ങനെയാണ്: അച്ഛന്റെ മരണശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ 1874 ഏപ്രില്‍ മാസത്തില്‍ ദേവി ദക്ഷിണേശ്വരത്തേയ്‌ക്കു മടങ്ങിവന്നു. ശ്രീരാമകൃഷ്ണന് അതിസാരം പിടിപെട്ടതുകൊണ്ട് ദേവി അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഗുരുദേവന്‍ രോഗമുക്തനായെങ്കിലും ദേവിക്ക് അതേ രോഗം വന്നു. രോഗം വളരെ തീഷ്ണമായി. കുറച്ചു സുഖമായപ്പോള്‍ ദേവി ജയരാംവാടിയിലേയ്‌ക്കു പോയി. അവിടെയെത്തിയപ്പോള്‍ രോഗം വീണ്ടും കലശലായി. ദേവിയുടെ അമ്മയും സഹോദരന്മാരും ശ്രദ്ധയോടെ ശുശ്രൂഷിച്ചു. പക്ഷേ, രക്ഷപ്പെടുമോ എന്നു സംശയിക്കത്തവിധം രോഗം വളരെ മൂര്‍ച്ഛിച്ചു.  

ഈ അവസരത്തില്‍ ദേവി ധൈര്യസമേതം ഒരു കാര്യം ഉറച്ചു. സിംഹവാഹിനീദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ഒരു ക്ഷേത്രം ദേവിയുടെ ഗൃഹത്തിന്റെ സമീപത്തുണ്ട്. ആ ദേവിയുടെ മുമ്പില്‍ ചെന്നു മരണം വരെ ഉപവാസം കിടക്കാന്‍ തീര്‍ച്ചയാക്കി. ശരീരം മുഴുവനും നീരു വന്നു വീര്‍ത്തിരുന്നു. കണ്ണില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും മുറിയാതെ ജലം ഒഴുകിയൊഴുകി കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെട്ടിരുന്നു. ഈ നിലയില്‍ ആ വിഗ്രഹത്തിന്റെ മുമ്പില്‍ എങ്ങനെയോ എത്തി അവിടെ ഒരേ കിടപ്പു കിടന്നു. കുറച്ചു ക്ഷണങ്ങള്‍ക്കുള്ളില്‍ ദേവിയുടെ അമ്മ ശ്യാമസുന്ദരീദേവിയുടെ മുമ്പാകെ ഒരു ചെറിയ പെണ്‍കുട്ടി ചെന്നു പറഞ്ഞു: ‘വേഗം പോകൂ, മകളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവരൂ. ഈ രോഗാവസ്ഥയില്‍ പുത്രിയെ അവിടെ വിടുന്നതു ശരിയാണോ? വേഗം കൂട്ടിക്കൊണ്ടുവന്ന് ഈ മരുന്നു കൊടുക്കൂ. പൂര്‍ണ്ണസുഖം കിട്ടും.’ ഇതേ സമയത്ത്, സിംഹവാഹിനിയുടെ മുമ്പില്‍ കിടക്കുന്ന ദേവിക്കും കണ്ണിലേയ്‌ക്കുള്ള ഒരു മരുന്നു നിര്‍ദ്ദേശിക്കപ്പെട്ടു. ആ രണ്ടു മരുന്നുകളും പരീക്ഷിച്ചു. കണ്ണില്‍ വെള്ളം വരുന്നതിന് അന്നു മുതല്‍ കുറവു കണ്ടുതുടങ്ങി. ക്രമേണ കണ്ണുകള്‍ക്കു പൂര്‍ണസുഖം ലഭിച്ചു. ശരീരത്തിലുണ്ടായിരുന്ന നീരും ക്രമേണ കുറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ദേവി തന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു. ആരെങ്കിലും രോഗം എങ്ങനെ ഭേദമായി എന്നു ചോദിച്ചാല്‍ അമ്മയായ സിംഹവാഹിനിയാണ് മരുന്നു തന്നതെന്നാണ് ദേവി പറയുക. അന്നുമുതല്‍ സിംഹവാഹിനിയുടെ മാഹാത്മ്യവും വര്‍ദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

Kerala

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.